Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി.ഭാഗം.3

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.

പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,

ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് .

എങ്കിലും ഭാവനക്കതീതമായി

ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)

ഭാഗം :3

എന്റെ മൊബൈലില്‍ ബെല്ലടിച്ചു
നമ്പറിലേക്കുനോക്കിയപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി
മണവാളക്കുറിച്ചിയിലെ ഏതോ ലാന്റ്ഫോണ്‍ നമ്പര്‍

ഇത് ഷീബായായിരിക്കും
ഞാന്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു

" ഡോ ശ്രീനിവാസന്‍.......?"
മറുവശത്തുനിന്നും പരിചയമില്ലാത്ത ഒരു പുരുഷശബ്ദം
"അതേ,"
"ഗുഡ് ഈവനിഗ് സര്‍,
ഞാന്‍ ഡോ ദണ്ഡപാണി, വീനസ് ക്ലിനിക്, മണവാളക്കുറിച്ചി
എന്റെ ക്ലിനിക്കില്‍ ഷീബാ എന്നഒരു പേഷ്യന്റിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്
അവരിപ്പോള്‍ സെഡേഷനിലാണ്.

'ലാബ് അസ്സിസ്റ്റന്റിനു നൂറില്‍ പത്ത്'
എന്നൊരു മെസ്സേജ് നിങ്ങള്‍ക്കുതരണമെന്നു ഓപ്പറേഷന്‍ തീയ്യേറ്ററില്‍ വച്ച് എന്നോടുപറഞ്ഞിരുന്നു

"ഷീബായ്ക്ക് എങ്ങിനെ?"
"കുഴപ്പമില്ല, നാളത്തേക്ക് അവര്‍ക്കുസുഖമാകും, ഓകെ ദെന്‍।"
ഡോ ദണ്ഡപാണി തിടുക്കത്തില്‍ അവസാനിപ്പിച്ചു
എസ്ടിഡി ചാര്‍ജ്ജ് കൂടുതലാകുമെന്ന് അയാള്‍ക്കുപേടിയുള്ളതുപോലെ എനിക്കുതോന്നി

"ബാബൂ,ഇതൊരു കോഡ് സന്ദേശമാണല്ലോ?
ഷീബാ എന്തോ നമ്മളോടു പറയാന്‍ ശ്രമിച്ചിരിക്കുകയാണ്.
ഇത് പെട്ടന്നു മനസ്സില്‍ തോന്നിയ ഒന്നാണ്,

അപ്പോള്‍ തീര്‍ച്ചയായും സിമ്പിള്‍ ആയിരിക്കും
നമുക്ക് അത് പെട്ടന്നു മനസ്സിലാകുമെന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുകയില്ല എന്നും ഷീബാകരുതുന്നു,

അതെന്താവും?
മനോഹരന്‍ ചേട്ടന്‍ ചോദ്യഭാവത്തില്‍ എന്നേ നോക്കി ।

"ലാബ് അസിസ്റ്റന്റ്!"
ഞാന്‍ ആ വാക്ക് രണ്ടു മൂന്നുതവണ ആവര്‍ത്തിച്ചു
"ഈശ്വരാ, അത് ഞാന്‍ ഷീബായേ പണ്ട് കളിയാക്കിവിളിച്ചിരുന്ന പേരാണല്ലോ?
മീനാക്ഷീപുരത്തേ മൃഗാശുപത്രിയില്‍ ഷീബാ സ്വയം സ്റ്റാഫായി പ്രഖ്യാപിച്ചദിവസം
ഞാനാണു പറഞ്ഞത്
ഇന്നുമുതല്‍ ഇവിടുത്തേ ലാബ് അസിസ്റ്റന്റിന്റെ കസേര ഷീബായ്ക്കുറിസര്‍വ്വ് ചെയ്തിരിക്കുന്നു എന്ന് ഷീബായ്ക്ക് നൂറില്‍ പത്ത് അതെന്താവും?"
കുരുക്ക് പകുതി അഴിഞ്ഞതില്‍ സന്തോഷത്തോ ടെ ഞാന്‍ ചോദിച്ചു।

"നൂറില്‍ പത്ത് എന്നുവെച്ചാന്‍,തോറ്റു തൊപ്പിയിട്ടു അല്ലാതെന്നാ?"
വിഷ്ണുവിനു അതിനു ഒട്ടും ആലോചിക്കേണ്ടി വന്നില്ല।

എന്റെ എല്ലാ പ്രവര്‍ത്തികളിലും വലം കൈയ്യായി എന്റെ മകന്‍ വിഷ്ണു ഉണ്ട്।

"അതുതന്നേ, മനോഹരന്‍ ചേട്ടന്‍ ചാടി എഴുന്നേറ്റു।
ഷീബാ ഞാന്‍ തോറ്റുപോയി എന്നുതന്നേ ഉദ്ദേശിച്ചത് ,അപ്പോള്‍ ഇനി ഷീബാ ഇങ്ങോട്ടുവരുമെന്ന് പ്രതീക്ഷിക്കേണ്ട,
സന്തോഷകരമല്ലാത്ത എന്തൊക്കെയോ മണവാളക്കുറിച്ചിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു
ഇനി താമസിച്ചുകൂടാ

ഷീബായ്ക്കായി എന്തെങ്കിലും ചെയ്യണമെങ്കില്‍ ഉടനേ വേണം
ഇപ്പോള്‍ എട്ടുമണി, അരമണിക്കൂറിനുള്ളില്‍ ഞാന്‍ തയാര്‍
കഴിയും വേഗം നമുക്ക് മണവാളക്കുറിച്ചിയില്‍ എത്തിയേ പറ്റൂ,”

വിഷ്ണു ഞങ്ങളുടെ മാരുതി വാന്‍ ഇറക്കി
ഫുള്‍ ടാങ്ക് ഗ്യാസ് നിറക്കണം അവന്‍ തിരക്കിട്ട് പാലാ ടൗണിലേക്ക് പോയി

ഞാന്‍ വീട്ടിലുണ്ടായിരുന്ന രൂപായും എ ടി എം കാഡും മറക്കാതെ ചെറിയബാഗില്‍ എടുത്തുവെച്ചു

അപ്പോഴാണു ആനി എന്റെ കാലില്‍ തലവെച്ച് ഒന്നു തട്ടിയത്
ആനിയമ്മപ്പോലീസ് എന്ന് ഞാന്‍ കളിയാക്കി വിളിക്കുന്ന ആനി

എന്റെ പ്രീയപ്പെട്ട വളര്‍ത്തുനായാണ്.

ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു പട്ടി
മണം പിടിക്കാനും മറ്റും പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളതാണവള്‍ക്ക്
എന്തോ ഒരു പ്രശ്നം ഉണ്ടെന്നവള്‍ക്ക് മനസ്സിലായിരിക്കുന്നു
അത് പരിഹരിക്കുന്നതില്‍

അവളുടെ സഹായം നിശബ്ദമായി പ്രഖ്യാപിക്കുകയാണവള്‍

ഞാന്‍ അവളുടെ തലയില്‍ തടവി

“കൊള്ളാം ആനീ, നീയില്ലാതെ എനിക്ക് എന്ത് അന്വേഷണം?”

വിഷ്ണു വാനുമായി എത്തി
ഞാന്‍ ഡിക്കി തുറന്നു,ആനി ചാടി ഡിക്കിയില്‍ കയറിക്കിടന്നു
അപ്പോഴേക്കും മനോഹരന്‍ ചേട്ടനുമെത്തി
ശ്രീജ അത്യാവശ്യസാധനങ്ങള്‍ നിറച്ച പെട്ടി ഡിക്കിയില്‍ വച്ച് ഡിക്കി അടച്ചു
ഞാനും മനോഹരന്‍ ചേട്ടനും നടുക്കത്തേ സീറ്റില്‍ കയറി

വിഷ്ണുവാണു വണ്ടി ഓടിച്ചത്
ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഞാന്‍ വണ്ടി ഓടിക്കാറില്ല
അത് വിഷ്ണുവിന്റെ ജോലിയാണ്,
സ്പീഡ് അല്‍പ്പം കൂടുതലാണെന്നേയുള്ളൂ
എത്രകിലോമീറ്റര്‍ വേണമെങ്കിലും നിര്‍ത്താതെ അവന്‍ ഓടിച്ചുകൊള്ളും।

“മനോഹരന്‍ ചേട്ടാ, നമുക്ക് ആദ്യം ഡോ ദണ്ഡപാണി അല്ലേ?”
ഞാന്‍ ആലോചനക്കു തുടക്കമിട്ടു

“അവിടെത്തന്നെതുടങ്ങാം,

പക്ഷേ ആ പാണ്ടിയില്‍ നിന്നും അധികമൊന്നും പ്രതീക്ഷിക്കേണ്ട,
എങ്കിലും നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ഷീബായോട് അവിടെ വച്ച്
രഹസ്യമായി സംസാരിക്കാന്‍ പറ്റുമെന്നാണെന്റെ പ്രതീക്ഷ ,
ചിലപ്പോള്‍ അമ്മായിഅമ്മ കൂടെയുണ്ടാകും ,

അപ്പോള്‍പ്പിന്നെ മറ്റേതെങ്കിലും മാര്‍ഗ്ഗം തേടേണ്ടി വരും

ഷീബായ്ക്ക് കാര്യമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍
തീര്‍ച്ചയായും ഒന്നാം പ്രതി അമ്മായിഅമ്മതന്നെയായിരിക്കും
കേട്ടിടത്തോളം വെച്ച് അവര്‍ അത്ര ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്.”
മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു

“മനോഹരന്‍ചേട്ടനു ആകെത്തുക എന്തു തോന്നുന്നു? ഞാന്‍ ചോദിച്ചു

“ബാബൂ ഒന്നുമങ്ങ് ഉറപ്പിച്ചുപറയാന്‍ വയ്യ
ഒരുപോലെ സാദ്ധ്യതയുള്ള

പല തിയ്യറികള്‍ നമുക്ക് വേണമെങ്കില്‍ ഉണ്ടാക്കാം
എന്നാല്‍ അവയില്‍ ഒന്നുപോലും ശരിയാകണമെന്നില്ല .”

“ഏതൊക്കെയായാലും നമുക്ക് ഒന്നു വിശകലനം ചെയ്തു നോക്കാം ,
ഇനി മണവാളക്കുറിച്ചി എത്തും വരെ നമുക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ!”

“നമുക്ക് ഷീബായില്‍ നിന്നും തുടങ്ങാം,
നമുക്ക് ഷീബായുടെ മൂന്നുകോളുകള്‍ കിട്ടി
അതെന്നൊക്കെയാണ് ?

ആദിവസങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?”
മനോഹരന്‍ ചേട്ടന്‍ ‍പ്രശ്നം വിശകലനം ചെയ്തു തുടങ്ങി

ഞാന്‍ എന്റെ ഡയറി നോക്കി
“ശരിയാണല്ലോ,
എല്ലാ കോളുകളും വന്നിരിക്കുന്നത് വെള്ളിയാഴ്ച്ചകളിലാണ്.”
ഞാനപ്പോഴാണതു ശ്രദ്ധിച്ചത്

“വെള്ളിയാഴ്ചയല്ലേ അഛാ

നമ്മുടെ സായിപ്പിന്റെ പ്രേതം മണവാളക്കുറിച്ചിയില്‍ വരുന്നത്?”
വിഷ്ണു ചിരിച്ചുകൊണ്ടു പറഞ്ഞു

“ഗൗരവമായി പറയുന്നതിനിടക്ക് തമാശുപറയാതെടാ।”
ഞാന്‍ വിഷ്ണുവിനെ ശാസിച്ചു

എന്നാല്‍ മനോഹരന്‍ ചേട്ടന്‍ വിഷ്ണുവിന്റെ കൂടെ ചേര്‍ന്നു
“ബാബൂ, വിഷ്ണുപറഞ്ഞതിലും കുറച്ചുകാര്യം ഉണ്ട് ,
നമ്മള്‍ മലയാളികള്‍ക്ക് കറുത്തവാവ്, വെള്ളിയാഴ്ച്ച, പാലപ്പൂവിന്റെ മണം, വെള്ളസാരി, പട്ടിയുടെ ഓരിയിടല്‍ തുടങ്ങിയവയേ അമാനുഷികശക്തികളുമായി ബന്ധിപ്പിച്ചു ചിന്തിക്കുന്ന ഒരു സ്വഭാവം ഉണ്ട്
യക്ഷികളും ഗന്ധര്‍വ്വന്മാരുമെല്ലാം വെള്ളിയാഴ്ച്ചകളില്‍ ഇറങ്ങുമെന്ന്

വിശ്വസിക്കുന്ന എത്രയോ പേരുണ്ട്

അപ്പോള്‍ ഷീബായ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു ശക്തി
ആദിവസം തന്റെ പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.”

“ഷീബായുടെ പ്രശ്നം ഒന്നുകില്‍ അഛനമ്മമാര്‍ക്ക് പരിഹരിക്കാനാവാത്തത്
അല്ലാഎങ്കില്‍ അവര്‍ പരിശ്രമിച്ച് പരാജയപ്പെട്ടത് ഇവയില്‍ ഒന്നായിരിക്കണം
അല്ലായെങ്കില്‍ അവള്‍ എന്നേ ഇങ്ങനെ ആവര്‍ത്തിച്ചു വിളിക്കുമായിരുന്നില്ലല്ലോ?”
ഞാന്‍ പറഞ്ഞു

“അതങ്ങനെയാവണമെന്നു നിര്‍ബ്ബന്ധമില്ല.”

മനോഹരന്‍ചേട്ടന്‍ പറഞ്ഞു
“ മനുഷ്യമനസ്സിന്റെ രീതി വ്യത്യസ്തമാണ്,
പ്രശ്നം ഗൗരവം കൂടിയതാണെന്നു തോന്നുമ്പോള്‍

നമ്മള്‍ ഏറ്റവും വിശ്വസിക്കുന്ന ആളിനോടായിരിക്കും സഹായം തേടുക

അതായത് ബസ്റ്റ് ഫ്രണ്ടിനോട്
ആ ഡിസ്കഷനില്‍ക്കൂടി അവര്‍ക്ക് പകുതി മനസമാധാനം കിട്ടുമെന്ന്
ഞാന്‍ ഈയിടെ ഒരു ലേഖനത്തില്‍ കണ്ടിരുന്നു।”

“ഷീബാ ഒരുതരം വീട്ടുതടങ്കലിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല
അല്ലായെങ്കില്‍ ഒരു കത്ത് നമുക്ക് അയച്ച് കാര്യങ്ങള്‍ അറിയിക്കാമായിരുന്നല്ലോ.”

വിഷ്ണു വണ്ടി തിരുവല്ലായ്ക്കടുത്ത് ഒരു തട്ടുകടയില്‍ നിര്‍ത്തി
ഓരോ ഓംലെറ്റും കട്ടന്‍കാപ്പിക്കും പറഞ്ഞു
ഞാന്‍ വാച്ചില്‍ നോക്കി സമയം 10 കഴിഞ്ഞിട്ടേയുള്ളൂ.
(കഥ തുടര്‍ന്നുവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

Comments

കോൾ ഡൈവേർഷൻ ഞാൻ സ്ഥിരം ചെയ്യുന്നത്‌ കൊണ്ട്‌ എനിക്കറിയാമായിരുന്നു...ഈ അധ്യായത്തിനു അൽപം വലുപ്പം കൂട്ടാമായിരുന്നു.നന്നാകുന്നുണ്ട്‌.

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച