Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി : ഭാഗം 2

( 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം

9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.

പതിവിനു വിരുദ്ധമായി

ഒരല്‍പം മാത്രം സത്യവും,ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ

ബ്ലോഗ് എഴുതിയിരിക്കുന്നത് .

എങ്കിലും

ഭാവനക്കതീതമായിഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,

സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)

തുടക്കം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :

കഥയുടെ തുടക്കം

ഇനി തുടര്‍ന്നു വായിക്കുക...............

ഭാഗം :2
കല്യാണത്തിന്റെ പിറ്റേന്നു രാവിലെ ഞാന്‍ ഷീബയേ വിളിച്ചു
ഷീബ വളരെ സന്തോഷവതിയായിരുന്നു
“കല്യാണത്തിനു മുന്‍പ് ചേട്ടന്റെ അനുഗ്രഹം വാങ്ങാന്‍ പറ്റിയല്ലോ,
ചേട്ടനേകാണാഞ്ഞു ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു।”
ഷീബാ മനസ്സിലുള്ളത് മറച്ചുവച്ചില്ല।
ഷീബായുടെ അഛന്‍ റിട്ടയര്‍ ചെയ്തിട്ട് രണ്ടുമാസമായിരുന്നു
അവര്‍ തിരുവമ്പാടി ഭാഗത്ത് കുറച്ചുസ്ഥലം വാങ്ങിയിട്ടുണ്ട്
ഷീബായുടെ കല്യാണം വരെ മീനാക്ഷീപുരത്തുതങ്ങിയെന്നേ ഉള്ളൂ
ഈ ആഴ്ച്ചതന്നേ അവര്‍ അങ്ങോട്ടുപോകുന്നു
ഷീബാ മണവാളക്കുറിച്ചിയിലെ ഫോണ്‍ നമ്പര്‍
ഭര്‍ത്താവിനോടു ചോദിച്ച് എഴുതിവച്ചിരുന്നത് എനിക്കു പറഞ്ഞുതന്നു
നാലാം ദിവസം അവര്‍ അങ്ങോട്ടുപോകും
എനിക്ക് മനസ്സില്‍ സമാധാനം തോന്നി
ഷീബാ സന്തോഷവതിയാണല്ലോ
പാവം പെണ്ണു അത് അങ്ങിനെ തന്നേ ആയിരിക്കട്ടേ!!

ആ സമാധാനം അധികം നീണ്ടുനിന്നില്ല
പിന്നീട് ഷീബാ എന്നേ വിളിച്ചില്ല
ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഷീബയേ അങ്ങോട്ടു വിളിച്ചു
ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നൊരു മറുപടിയാണെനിക്കു ലഭിച്ചത്

രണ്ടുമാസം കഴിഞ്ഞൊരുദിവസം
രാത്രിയില്‍ 12 മണിസമയത്ത് ഷീബായുടെ നമ്പരില്‍ നിന്നും എനിക്കൊരു കോള്‍ വന്നു
ഞാന്‍ ഫോണെടുത്തപ്പോഴേക്കും ബെല്ലുനിന്നു।
ഞാന്‍ ആ നമ്പരിലേക്ക് ഡയല്‍ ചെയ്തു
ഈ നമ്പര്‍ നിലവില്‍ ഇല്ല എന്നൊരു മറുപടി മാത്രം
പിറ്റേന്നു രാവിലെയും ഞാന്‍ ആ നമ്പരിലേക്ക് ഡയല്‍ ചെയ്തു
മറുപടി പഴയതു തന്നെ

രണ്ടാഴ്ചകഴിഞ്ഞുകാണും
വീണ്ടും ഷീബായുടെ കോള്‍
“സാറേ” എന്നൊരുവിളി ഞാന്‍ കേട്ടു
അപ്പോഴേക്കും ഫോണ്‍ കട്ടായി
ഞാന്‍ ധൃതിയില്‍ ആ നമ്പരിലേക്കു വിളിച്ചു
ഈ നമ്പര്‍ നിലവിലില്ല എന്നപതിവ് മറുപടി ആവര്‍ത്തിച്ചപ്പോള്‍
എനിക്ക് എന്തോ വലിയ ഒരു ഉള്‍ഭയം തോന്നി

എന്റെ ഷീബായ്ക്ക് എന്തുപറ്റി?
അവള്‍ എന്തോ അപകടത്തിനു നടുവിലാണെന്നെനിക്കു തോന്നി
തിരുവമ്പാടിയിലെ വീടോ ഫോണ്‍ നമ്പരോ അറിയാത്തതിനാല്‍
അവളുടെ അഛനേ കോണ്ടാക്ട് ചെയ്യാനും വയ്യ
അന്നുരാത്രി ഞാന്‍ ശരിക്കും ഉറങ്ങിയില്ല എന്നതാണു സത്യം
വല്ലാത്ത ഒരു നിസ്സഹായ അവ്സ്ഥ
പിന്നെ കുറച്ചുനാളേയ്ക്ക് ഷീബായേപ്പറ്റി ഒന്നും അറിഞ്ഞില്ല।
അങ്ങിനെയിരിക്കെ അവിചാരിതമായിട്ടാണു ഷീബായുടെ കോള്‍ എനിക്ക് വന്നത്।

കുറേ നേരമായി ഞാന്‍ പഴയകാര്യങ്ങളൊക്കെ ആലോചിച്ചിരിക്കുന്നു
അതുപോരല്ലോ ഈ പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യും?
ഞാന്‍ ഗാഢമായാലോചിച്ചു
അപ്പോഴാണെന്റെ മനസ്സില്‍ ആ മുഖം തെളിഞ്ഞത്
“മനോഹരന്‍ ചേട്ടന്‍!”

ഇങ്ങിനെ യുള്ള കാര്യങ്ങളില്‍ എനിക്ക് ആശ്രയിക്കാവുന്നയാള്‍ മനോഹരന്‍ ചേട്ടനാണു
എന്റെ അയല്‍വാസി ജനോപകാരി കൂര്‍മ്മബുദ്ധി അഭ്യാസി
അതേ ഇക്കാര്യം ഞാന്‍ തന്നേവിചാരിച്ചാല്‍ പോരാ
മനോഹരന്‍ ചേട്ടന്റെ അഭിപ്രായവും സഹായവും കിട്ടിയേപറ്റൂ
ഞാന്‍ മനോഹരന്‍ ചേട്ടന്റെ നമ്പര്‍ ഡയല്‍ ചെയ്തു
ഭാഗ്യത്തിനു ചേട്ടന്‍ പുലിയന്നൂരുതന്നേയുണ്ട്

അര മണിക്കുറിനകം മനോഹരന്‍ ചേട്ടന്‍ വീട്ടില്‍ വന്നു
അതുവരെ ഉണ്ടായ കാര്യങ്ങളെല്ലാം ഞാന്‍ ചുരുക്കിപ്പറഞ്ഞു
ആദ്യം ലാഘവത്തോടെ കേട്ടിരുന്ന മനോഹരന്‍ ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീഴുന്നത് ഞാന്‍ ശ്രദ്ധിച്ചു
മനോഹരന്‍ ചേട്ടന്‍ അങ്ങിനെയാണു
സംസാരിക്കുന്നകാര്യങ്ങളില്‍ മനസ്സില്‍ ഗൗരവം കൊടുക്കുമ്പോള്‍ നെറ്റിചുളിയും
ആ മനസ്സ് ആപ്രശ്നം നൂലിഴകീറി പരിശോധിക്കുകയാണു
ഞാന്‍ ശല്യപ്പെടുത്താതെ നിശബ്ദനായിരുന്നു

അവസാനം മനോഹരന്‍ ചേട്ടന്‍ ഗൗരവത്തില്‍ പറഞ്ഞു
“ബാബൂ, ഇത് നിസ്സാരമല്ല, നമ്മുടെ ഷീബാ വലിയ ഒരു അപകടത്തിലാണു
നമ്മള്‍ അല്‍പ്പം താമസിച്ചുപോയോ എന്നെനിക്കൊരു സംശയം।
ഇനി നാളെ വരെ കാത്തേ പറ്റൂ
നാളെ എന്നു പറഞ്ഞെങ്കിലും നമുക്ക് ഷീബായേ ഇനി എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം അല്ലായിരുന്നെങ്കില്‍ ഇന്നുതന്നേ തിരുവമ്പാടിക്കുപോകാമായിരുന്നു।”
“തിരുവമ്പാടിക്കല്ല മണവാളക്കുറിച്ചിക്ക്।”
ഞാന്‍ തിരുത്താന്‍ നോക്കി
മനോഹരന്‍ ചേട്ടന്‍ തലയാട്ടി
“ആദ്യം തിരുവമ്പാടി,പിന്നീടുമതി മണവാളക്കുറിച്ചി।”
എനിക്കതത്രബോദ്ധ്യപ്പെട്ടില്ലാ എന്നുതോന്നിയതുകൊണ്ട് മനോഹരന്‍ ചേട്ടന്‍
കൂടുതല്‍ വിശദീകരിച്ചു

“മീനാക്ഷീപുരത്തുനടന്ന കല്യാണത്തിന്റെ പിറ്റേന്നുവരെയേ നമുക്ക് ഷീബായേ അറിയൂ
പിന്നീട് ഷീബായ്ക്ക് എന്തുസംഭവിച്ചു എന്നറിയാവുന്നവരില്‍
നമുക്ക് വിവരം ശേഖരിക്കാനെളുപ്പം ഷീബായുടെ അഛനമ്മമാരാണു
അതാണു നമുക്ക് തിരുവമ്പാടിയില്‍ നിന്നും തുടങ്ങാമെന്നുപറഞ്ഞത്
അതിനുമുന്‍പായി നമുക്ക് നമുക്കുഭാഗ്യമുണ്ടെങ്കില്‍ ഷീബായേ കണ്ടു സംസാരിക്കാന്‍ പറ്റും അങ്ങിനെയാണെങ്കില്‍ നമുക്ക് തിരുവമ്പാടി യാത്ര വേണ്ടെന്നു വെയ്ക്കാം
പിന്നെ ഇതുവരെയുള്ള വിവരങ്ങള്‍ വച്ച് ഒരു അവലോകനം നടത്തി ഒരു പ്രാഥമിക നിഗമനത്തിലെത്തണം അതിന്റെ അടിസ്ഥാനത്തില്‍ വേണം നമുക്കടുത്ത നടപടിയേപ്പറ്റി ചിന്തിക്കുവാന്‍।”
മനോഹരന്‍ ചേട്ടന്‍ പറഞ്ഞു

“ആദ്യമായി നമുക്ക് അറിയേണ്ടത് ഷീബതന്ന ഫോണ്‍ നമ്പരിനേപ്പറ്റിയാണു।”
ഞാന്‍ ഷീബാ തന്നിരുന്ന നമ്പര്‍ കാണിച്ചു
മനോഹരന്‍ ചേട്ടന്‍ അതിലേക്ക് കുറച്ചുസമയം സൂക്ഷിച്ചുനോക്കി
“096008 സീരീസില്‍ ഉള്‍പ്പെട്ട നമ്പര്‍ എനിക്കുതോന്നുന്നത് ഇത് ഒരു എയര്‍ടെല്‍ നമ്പരാണന്നാണെന്നാണു।” “നമുക്ക് ശ്രീജിത്തിനെ വിളിച്ചുനോക്കാം।”
എന്റെ മരുമകന്‍ ശ്രീജിത്ത് എയര്‍ടെല്ലിലാണു ജോലിചെയ്യുന്നത്
ശ്രീജിത്തിനെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞ ഉടനേഅക്കാര്യം തീര്‍ച്ചയായി
ഈ സീരീസിലുള്ള നമ്പര്‍ എയര്‍ടെല്‍ തമിഴ്നാട്ടില്‍ വിതരണം ചെയ്ത താണു
“അപ്പോള്‍ ഇത് മണവാളക്കുറിച്ചിയില്‍ ഉള്ള നമ്പര്‍ തന്നെ എന്നു നമുക്ക് താല്‍ക്കാലികമായി ഉറപ്പിക്കാം. ഇങ്ങോട്ടു വിളിക്കാന്‍ പറ്റുന്ന ഒരു നമ്പരിലേക്ക് തിരിച്ചുവിളിച്ചാല്‍
നമ്പര്‍ നിലവിലില്ലഎന്നുപറയുന്നതെന്ത്?അതാണടുത്ത കുരുക്ക് ।”
മനോഹരന്‍ ചേട്ടന്‍ അല്‍പം കണ്‍ഫ്യൂഷനിലായി,
പിന്നെ ഒരുപേപ്പറെടുത്ത് മൂന്നു ചെറിയ വട്ടങ്ങള്‍ വരച്ചു
നിലവിലുള്ള നമ്പര്‍, പാലാ, നിലവിലില്ലാത്ത നമ്പര്‍ എന്ന് അവഓരോന്നിലായി എഴുതി
പിന്നെ ആരോമാര്‍ക്കിട്ട് അവയേ യോജിപ്പിച്ചു
ഒരുനിമിഷം അതിലേക്കുതന്നേ നോക്കിയിരുന്നിട്ട് മനോഹരന്‍ചേട്ടന്‍ പൊട്ടിച്ചിരിച്ചു
“ഈശ്വരാ എത്രസിമ്പിള്‍! ഇത് മനസ്സിലാക്കാന്‍ ഞാന്‍ ഇത്ര സമയം എടുത്തല്ലോ?”
എനിക്കൊന്നും മനസ്സിലായില്ല
മനോഹരന്‍ചേട്ടന്‍ ആ പടം എന്നേ കാണിച്ചു।
ഷീബായുടെ നമ്പരില്‍ നിന്നുംനമ്മുടെ നമ്പരിലേക്ക് വിളിച്ചുകിട്ടി
അതായത് ആ രണ്ടുനമ്പരും നിലവിലുണ്ട്
അതുകൊണ്ട് നമ്മള്‍ തിരിച്ചുവിളിക്കുന്നത് തീര്‍ച്ചയായും ഷീബയുടെ നമ്പരിലെത്തണം
എന്നാല്‍ ഈ നമ്പര്‍ നിലവിലില്ല എന്നുകേള്‍ക്കണമെങ്കില്‍
ഷീബയുടെ നമ്പരില്‍ റിഗ് ചെയ്യാതെ അത് ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത മറ്റൊരു നമ്പരിലേക്ക് ബൈപ്പാസുചെയ്തുത് പോകണം
എന്നുവെച്ചാല്‍ ഷീബായുടെ ഫോണില്‍ ആരോ ബുദ്ധിപൂര്‍വ്വം
കോള്‍ ഡൈവേര്‍ട്ട് ഓപ്ഷന്‍ നിലവിലില്ലാത്ത ഒരുനമ്പരിലേക്ക് കൊടുത്തിരിക്കുന്നു
ഈ ഫോണിന്റെ ഔട്ട് ഗോയിഗ്, നമ്പര്‍ ലോക്ക് ഉപയോഗിച്ചുനിയന്ത്രിച്ചിരിക്കുകയായിരിക്കും
അതു ചെയ്തിരിക്കുന്ന ആളിനു ആ ഫോണില്‍ നിന്നും സംസാരിക്കാം
എന്നാല്‍ അയാള്‍ ഇല്ലാത്തപ്പോള്‍ ഷീബായേ ആരുവിളിച്ചാലും കിട്ടില്ലാ എന്ന് ഉറപ്പാക്കിയിരിക്കുന്നു।
“എന്നുവെച്ചാല്‍?”
“ എന്നുവച്ചാല്‍ നമ്മുടെ ഷീബ വലിയ ഒരു അപകടത്തിനുനടുവിലാണ്।
അവളേ അതില്‍നിന്നും രക്ഷിക്കാന്‍ സാധിച്ചാല്‍ മഹാഭാഗ്യമെന്നുമാത്രമേ ഞാന്‍ കരുതൂ!”
മനോഹരന്‍ ചേട്ടന്റെ നെറ്റിയില്‍ വിയര്‍പ്പുപൊടിയുന്നത് ഞാന്‍ കണ്ടു
കാര്യത്തിന്റെ ഗൗരവം എനിക്കും മനസ്സിലായി
(കഥ തുടര്‍ന്നുവായിക്കുവാന്‍ താഴെക്കൊടുത്തിരിക്കുന്നലിങ്കില്‍ ക്ലിക്ക് ചെയ്യുക)

മണവാളക്കുറിച്ചിയില്‍ ഷീബക്കായൊരു രാത്രി ഭാഗം :3

Comments

വളരെ ഉദ്വേഗം അനുഭവപ്പെടുന്നു, ഷീബയെന്ന പേരിലെ യഥാർത്ഥ പെൺകുട്ടിയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്നാഗ്രഹിച്ച് പോകുന്നു, വേഗം ബാക്കികൂടെ പൂർത്തിയാക്കുമല്ലോ :)
ഡോക്ടറേ!!!തകർക്കുവാണല്ലോ..

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച