Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി ..ഭാഗം.1

( ഇന്നുമുതല്‍ 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായി
ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)

ഭാഗം 1
ഷീബയുടെ ആ ഫോണ്‍ വിളി എന്നെ ആകെ അസ്വസ്ഥനാക്കി.
ആ ശബ്ദത്തില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞുനില്‍ക്കുന്നതായി എനിക്ക് തോന്നി
“സാറേ,എനിക്കാകെ പേടിയാകുന്നു।
ഞാന്‍ ജീവനോടുകൂടെയുണ്ടെങ്കില്‍ നാളെ ഞാന്‍ സാറിനേകാണാന്‍ വരും।”
എന്തോ ഒന്നു താഴെ വീണുടയുന്നശബ്ദം!,ഫോണ്‍ കട്ടായി।
ഞാന്‍ ആ നമ്പരിലേക്ക് കോളര്‍ ഐഡിനോക്കി ഡയല്‍ ചെയ്തുനോക്കി।
ഈ നംബര്‍ നിലവിലില്ല എന്ന മറുപടി മാത്രം..........!
ഷീബക്ക് എന്തുപറ്റി...........?
ഷീബാ എവിടെയാണ്................?
എന്തോ കാര്യമായ പ്രശ്നമുണ്ട്।
പക്ഷേ എന്തേ എന്നേ ഈ സമയത്തു വിളിച്ചത്...........?
എനിക്ക് എന്തുചെയ്യാന്‍ പറ്റുമെന്നാണുഷീബവിചാരിക്കുന്നത്....?
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല।
ഞാന്‍ മീനാക്ഷീപുരത്തു ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ടതാണ് ഷീബയുടെ കുടുമ്പത്തേ।
ആശുപത്രിയുടെ അടുത്തുള്ള ഒരു കുടുമ്പം।
മദ്ധ്യതിരുവിതാംകൂറില്‍നിന്നും മീനാക്ഷീപുരത്ത് ജോലിയായിവന്നതാണവര്‍
അഛനും അമ്മയും രണ്ടുപെണ്മക്കളും
മൂത്തത് ഷൈല, ഇളയത് ഷീബ।
സ്കൂളില്ലാത്ത സമയത്തൊക്കെ ഷീബ ആശുപത്രിയില്‍ വരും
ഫാര്‍മ്മസിയില്‍ ഒപി ടിക്കറ്റ് എഴുതാനും മറ്റും കൂടും
ഷീബാ ഞങ്ങളുടെ ഒരു സ്റ്റാഫാണെന്നാണു അവള്‍ തമാശായി എപ്പോഴും പറയാറുള്ളത്।
ഞാന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ആയിപ്പോന്നിട്ടും ആ സൗഹൃദം പൂര്‍ണ്ണമായി മുറിഞ്ഞില്ല
ഇടക്കിടക്ക് ഷീബയുടെ കോള്‍ വരും
എന്തെങ്കിലും ചെറിയ ചെറിയ വിശേഷങ്ങളുമായി।
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
എന്താണീ ഷീബാ എത്രയും ആത്മാര്‍ത്ഥമായി എന്നോട് കൂട്ടുകൂടുന്നതെന്ന് ?
ഒരുദിവസം ഒരു ഉച്ചക്ക് ഷീബായുടെ ഒരു കോള്‍
“സാറേ, എന്നെ പെണ്ണുകാണാന്‍ ഒരാള്‍ വന്നിട്ടുണ്ട്।
ഇഷ്ടപ്പെട്ടോ എന്നു പറയണമെന്ന് ചാച്ചന്‍ പറയുന്നു। ഞാന്‍ എന്താ പറയേണ്ടത്?”
എനിക്ക് ചിരിയാണു വന്നത്।
“അതെന്നാ ഷീബേ, ഷീബയല്ലേ കെട്ടുന്നത് ഞാനാണോ?”
ഷീബാ ചിരിച്ചില്ല।
ശബ്ദത്തില്‍ വല്ലാത്ത ഒരു ആദ്രതയോടെ ഷീബാ പറഞ്ഞു।
“എനിക്ക് ആങ്ങളമാരില്ലാന്നു സാറിനറിയാമ്മേലേ?
സാറിനേ എന്റെ സ്വന്തം ആങ്ങളയായിട്ടാ ഞാന്‍ എന്നും കരുതിയിട്ടുള്ളത്।
അതല്ലേ എന്റെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ഞാന്‍ സാറിനോട് പറയാറുള്ളത്.”
“ചെറുക്കനെങ്ങനെയുണ്ട്?”
“ആളുവല്യകുഴപ്പമില്ല, ജോലിയും ഉണ്ട് പക്ഷേ...............”
“ അതെന്താ ഷീബേ ഒരു നീണ്ട പക്ഷേ..............??”
“ ഇവര്‍ക്ക് 40 സെന്റ് സ്ഥലമേ ഉള്ളൂ.എനിക്ക് ഒരു അഞ്ചേക്കറെങ്കിലും വേണമെന്നുണ്ട്”
ഷീബാ ചിരിച്ചു
“സ്ഥലം കുറവ് കാര്യമാക്കേണ്ട ഷീബേ,” ഞാന്‍ പറഞ്ഞു
“സ്ഥലം നിങ്ങള്‍ക്കു പിന്നീടു വാങ്ങാവുന്നതല്ലേ ഉള്ളൂ।
ജോലിയുടെ കാര്യം ശരിയാണോ എന്നുശരിക്കന്വേഷിക്കണം, കേട്ടോ।”
“ഓ.കെ. എന്റെ ആങ്ങള പറഞ്ഞതുകൊണ്ട്
എന്റെ മനസ്സിലെ അഞ്ചേക്കറു ഞാന്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു കേട്ടോ”
ഷീബാ ആ കല്യാണാലോചനക്ക് പിന്നെ എതിരുപറഞ്ഞില്ല।
എന്നാല്‍ ജോലി സ്ഥിരമല്ല എന്നറിഞ്ഞതുകൊണ്ട്
ആ കല്യാണം വീട്ടുകാര്‍ ഉപേക്ഷിച്ചു എന്നു ഷീബ പിന്നീടു വിളിച്ചു പറഞ്ഞു।
പിന്നീടു വന്ന പല കല്യാണാലോചനകളും ഷീബാ എന്നോട് ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തുപോന്നു।
ഓരോ സന്ദര്‍ഭങളിലും ഷീബാ സ്വാതന്ത്ര്യത്തോടെ
എന്റെ മുന്നില്‍ മനസ്സ് മറയില്ലാതെ തുറന്നു ചര്‍ച്ച ചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചു।
അവള്‍ എന്നേ വളരെയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നെനിക്ക് മനസ്സിലായി.
അവസാനം ഒരു കല്യാണാലോചന ഷീബാക്ക് വളരെ തൃപ്തിയായി വന്നു।
ചെറുക്കനു 25 ഏക്കര്‍സ്ഥലവും,പിന്നെ വീട്ടില്‍നിന്നും കുറച്ച് അകലെയായി ഒരു തോട്ടവും,
സാമാന്യം നല്ല ബിസിനസ്സും ഉണ്ട്, ഡിമാന്റുകള്‍ ഒന്നും ഇല്ല।
“ഞങ്ങള്‍ക്ക് ആവശ്യത്തിലധികം പണം ഉണ്ട്, രണ്ട് ആണ്‍പിള്ളേരുമല്ലേ ഉള്ളത്,
അവരു ഭാര്യവീട്ടില്‍നിന്നൊന്നും കൊണ്ടുവരേണ്ട ആവശ്യമൊന്നുമില്ല .
നല്ല കുടുമ്പത്തിലേ പെണ്‍കുട്ടികളാവണമെന്നേയുള്ളൂ।”
ചെറുക്കന്റെ അമ്മയുടെ പ്രഖ്യാപനം വളരെ സന്തോഷത്തോടുകൂടിയാണു ഷീബാ എന്നോടു പറഞ്ഞത്।
എന്തോ അതുകേട്ടപ്പോള്‍ മുതല്‍ എനിക്ക് ഒരു കണ്‍ഫ്യൂഷന്‍।
ഇത് പണ്ട് ഭീഷമര്‍ ഗാന്ധാരിക്ക് ധൃതരാഷ്ട്രറേ ആലോചിച്ചതുപോലാകുമോ?
മണവാളക്കുറിച്ചിയില്‍നിന്നാണാലോചന.
മീനാക്ഷിപുരത്തുനിന്നും നിന്നും മണവാളക്കുറിച്ചിയിലേക്ക് കിലോമീറ്റര്‍ എത്രയോ പോണം?
യാതൊരുഡിമാന്റുമില്ലാത്ത ഈ മുതലാളിപ്പയ്യനു
നാട്ടില്‍ ഒരു നല്ല കുടുമ്പത്തില്‍ നിന്നും ഒരുകല്യാണം എന്തുകൊണ്ടില്ല?
“മണവാളക്കുറിച്ചിയില്‍ ഞങ്ങളറിയുന്ന ഒരച്ചനുണ്ട്,
ആ അച്ചനാണീ ആലോചന പറഞ്ഞതെന്നാണിവര്‍ പറഞ്ഞത്.”
ഷീബാ ആകെ ത്രില്‍ഡാണെന്നെനിക്കു തോന്നി.
അഞ്ച് ഏക്കര്‍ കൊതിച്ചയാള്‍ക്ക് ഇരുപത്തിഅഞ്ചേക്കര്‍+...... !!
സൂപ്പര്‍ത്രില്‍ഡ് ആകാതിരിക്കുന്നതെങ്ങനെ?
“പയ്യന്റെ അഛനെന്തുചെയ്യുന്നു?” ഞാന്‍ ചോദിച്ചു।
“ചാച്ചന്‍ ഇരുപത് വര്‍ഷം മുന്‍പേ മരിച്ചുപോയി,
അന്ന് ഇളയ മകനു ആറുമാസം പ്രായമേ ഉണ്ടായിരുന്നൊള്ളൂ”
“എങ്കിലും നന്നായിട്ടന്വേഷിക്കണം” ഞാന്‍ മനസ്സില്‍ എന്തൊക്കെയോ അശുഭചിന്തകളോടെ പറഞ്ഞു.
ഏതായാലും ആ കല്യാണം ഉറച്ചു।
നിശ്ചയത്തിനു ചെല്ലാന്‍ ഷീബ പലതവണപറഞ്ഞെങ്കിലും ഓഫീസിലെ തിരക്കുമൂലം സാധിച്ചില്ല।
കല്യാണത്തിനുനേരത്തേ എത്താമെന്നു ഞാന്‍ ഷീബായ്ക്ക് വാക്കുകൊടുത്തെങ്കിലും
എനിക്കതു പാലിക്കാന്‍ പറ്റിയില്ല।
ഞാന്‍ ഹാളില്‍ കയറുമ്പോള്‍ ഷീബായേ സ്റ്റേജിലേക്ക് കൊണ്ടുവരികയായിരുന്നു।
എന്നേ കണ്ടതും എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഷീബ ഓടി എന്റെ അടുത്തേക്കുവന്നു।
എന്റെ കാലില്‍ തൊട്ടുതൊഴുതു।
അതിനിടെ ശബ്ദം താഴ്ത്തി മന്ത്രിച്ചു।
“ ചേട്ടാ, എനിക്കെന്തോ ഇന്നലെ മുതല്‍ ഒരു ഭയം, ചേട്ടന്‍ എനിക്കായി പ്രാര്‍ത്ഥിക്കണം കേട്ടോ।”
“തീര്‍ച്ചയായും, നാളെ ഞാന്‍ മറക്കാതെ വിളിക്കാം।
സന്തോഷത്തോടും സമാധാനത്തോടും ഒരുനല്ല ജീവിതം തുടങ്ങിക്കോളൂ !!”
ഞാന്‍ അവളേ അനുഗ്രഹിച്ചു।
പുറമേ ചിരിച്ചെങ്കിലും എനിക്ക് മനസ്സില്‍ ഒരു ചെറുവേദന തോന്നി
വിധി എന്താണിവള്‍ക്കായി കരുതിവച്ചിരിക്കുന്നത് ?
മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം എന്തോ എനിക്കപ്പോഴും ദഹിച്ചിരുന്നില്ല

(കഥ തുടര്‍ന്നു വായിക്കുവാന്‍
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
മണവാളക്കുറിച്ചിയില്‍ ഷീബക്കായൊരു രാത്രി ഭാഗം 2

Comments

വായിക്കാൻ തുടങ്ങി...അപകടം മണക്കുന്നല്ലോ!!!

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള