Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി ..ഭാഗം.1

( ഇന്നുമുതല്‍ 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്.
പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് . എങ്കിലും ഭാവനക്കതീതമായി
ഇതില്‍ സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക.)

ഭാഗം 1
ഷീബയുടെ ആ ഫോണ്‍ വിളി എന്നെ ആകെ അസ്വസ്ഥനാക്കി.
ആ ശബ്ദത്തില്‍ വല്ലാത്ത ഒരു ഭയം നിറഞ്ഞുനില്‍ക്കുന്നതായി എനിക്ക് തോന്നി
“സാറേ,എനിക്കാകെ പേടിയാകുന്നു।
ഞാന്‍ ജീവനോടുകൂടെയുണ്ടെങ്കില്‍ നാളെ ഞാന്‍ സാറിനേകാണാന്‍ വരും।”
എന്തോ ഒന്നു താഴെ വീണുടയുന്നശബ്ദം!,ഫോണ്‍ കട്ടായി।
ഞാന്‍ ആ നമ്പരിലേക്ക് കോളര്‍ ഐഡിനോക്കി ഡയല്‍ ചെയ്തുനോക്കി।
ഈ നംബര്‍ നിലവിലില്ല എന്ന മറുപടി മാത്രം..........!
ഷീബക്ക് എന്തുപറ്റി...........?
ഷീബാ എവിടെയാണ്................?
എന്തോ കാര്യമായ പ്രശ്നമുണ്ട്।
പക്ഷേ എന്തേ എന്നേ ഈ സമയത്തു വിളിച്ചത്...........?
എനിക്ക് എന്തുചെയ്യാന്‍ പറ്റുമെന്നാണുഷീബവിചാരിക്കുന്നത്....?
എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല।
ഞാന്‍ മീനാക്ഷീപുരത്തു ജോലിചെയ്യുമ്പോള്‍ പരിചയപ്പെട്ടതാണ് ഷീബയുടെ കുടുമ്പത്തേ।
ആശുപത്രിയുടെ അടുത്തുള്ള ഒരു കുടുമ്പം।
മദ്ധ്യതിരുവിതാംകൂറില്‍നിന്നും മീനാക്ഷീപുരത്ത് ജോലിയായിവന്നതാണവര്‍
അഛനും അമ്മയും രണ്ടുപെണ്മക്കളും
മൂത്തത് ഷൈല, ഇളയത് ഷീബ।
സ്കൂളില്ലാത്ത സമയത്തൊക്കെ ഷീബ ആശുപത്രിയില്‍ വരും
ഫാര്‍മ്മസിയില്‍ ഒപി ടിക്കറ്റ് എഴുതാനും മറ്റും കൂടും
ഷീബാ ഞങ്ങളുടെ ഒരു സ്റ്റാഫാണെന്നാണു അവള്‍ തമാശായി എപ്പോഴും പറയാറുള്ളത്।
ഞാന്‍ അവിടെ നിന്നും ട്രാന്‍സ്ഫര്‍ ആയിപ്പോന്നിട്ടും ആ സൗഹൃദം പൂര്‍ണ്ണമായി മുറിഞ്ഞില്ല
ഇടക്കിടക്ക് ഷീബയുടെ കോള്‍ വരും
എന്തെങ്കിലും ചെറിയ ചെറിയ വിശേഷങ്ങളുമായി।
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
എന്താണീ ഷീബാ എത്രയും ആത്മാര്‍ത്ഥമായി എന്നോട് കൂട്ടുകൂടുന്നതെന്ന് ?
ഒരുദിവസം ഒരു ഉച്ചക്ക് ഷീബായുടെ ഒരു കോള്‍
“സാറേ, എന്നെ പെണ്ണുകാണാന്‍ ഒരാള്‍ വന്നിട്ടുണ്ട്।
ഇഷ്ടപ്പെട്ടോ എന്നു പറയണമെന്ന് ചാച്ചന്‍ പറയുന്നു। ഞാന്‍ എന്താ പറയേണ്ടത്?”
എനിക്ക് ചിരിയാണു വന്നത്।
“അതെന്നാ ഷീബേ, ഷീബയല്ലേ കെട്ടുന്നത് ഞാനാണോ?”
ഷീബാ ചിരിച്ചില്ല।
ശബ്ദത്തില്‍ വല്ലാത്ത ഒരു ആദ്രതയോടെ ഷീബാ പറഞ്ഞു।
“എനിക്ക് ആങ്ങളമാരില്ലാന്നു സാറിനറിയാമ്മേലേ?
സാറിനേ എന്റെ സ്വന്തം ആങ്ങളയായിട്ടാ ഞാന്‍ എന്നും കരുതിയിട്ടുള്ളത്।
അതല്ലേ എന്റെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും ഞാന്‍ സാറിനോട് പറയാറുള്ളത്.”
“ചെറുക്കനെങ്ങനെയുണ്ട്?”
“ആളുവല്യകുഴപ്പമില്ല, ജോലിയും ഉണ്ട് പക്ഷേ...............”
“ അതെന്താ ഷീബേ ഒരു നീണ്ട പക്ഷേ..............??”
“ ഇവര്‍ക്ക് 40 സെന്റ് സ്ഥലമേ ഉള്ളൂ.എനിക്ക് ഒരു അഞ്ചേക്കറെങ്കിലും വേണമെന്നുണ്ട്”
ഷീബാ ചിരിച്ചു
“സ്ഥലം കുറവ് കാര്യമാക്കേണ്ട ഷീബേ,” ഞാന്‍ പറഞ്ഞു
“സ്ഥലം നിങ്ങള്‍ക്കു പിന്നീടു വാങ്ങാവുന്നതല്ലേ ഉള്ളൂ।
ജോലിയുടെ കാര്യം ശരിയാണോ എന്നുശരിക്കന്വേഷിക്കണം, കേട്ടോ।”
“ഓ.കെ. എന്റെ ആങ്ങള പറഞ്ഞതുകൊണ്ട്
എന്റെ മനസ്സിലെ അഞ്ചേക്കറു ഞാന്‍ തല്‍ക്കാലം ഉപേക്ഷിക്കുന്നു കേട്ടോ”
ഷീബാ ആ കല്യാണാലോചനക്ക് പിന്നെ എതിരുപറഞ്ഞില്ല।
എന്നാല്‍ ജോലി സ്ഥിരമല്ല എന്നറിഞ്ഞതുകൊണ്ട്
ആ കല്യാണം വീട്ടുകാര്‍ ഉപേക്ഷിച്ചു എന്നു ഷീബ പിന്നീടു വിളിച്ചു പറഞ്ഞു।
പിന്നീടു വന്ന പല കല്യാണാലോചനകളും ഷീബാ എന്നോട് ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തുപോന്നു।
ഓരോ സന്ദര്‍ഭങളിലും ഷീബാ സ്വാതന്ത്ര്യത്തോടെ
എന്റെ മുന്നില്‍ മനസ്സ് മറയില്ലാതെ തുറന്നു ചര്‍ച്ച ചെയ്യുന്നത് ഞാന്‍ ശ്രദ്ധിച്ചു।
അവള്‍ എന്നേ വളരെയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നെനിക്ക് മനസ്സിലായി.
അവസാനം ഒരു കല്യാണാലോചന ഷീബാക്ക് വളരെ തൃപ്തിയായി വന്നു।
ചെറുക്കനു 25 ഏക്കര്‍സ്ഥലവും,പിന്നെ വീട്ടില്‍നിന്നും കുറച്ച് അകലെയായി ഒരു തോട്ടവും,
സാമാന്യം നല്ല ബിസിനസ്സും ഉണ്ട്, ഡിമാന്റുകള്‍ ഒന്നും ഇല്ല।
“ഞങ്ങള്‍ക്ക് ആവശ്യത്തിലധികം പണം ഉണ്ട്, രണ്ട് ആണ്‍പിള്ളേരുമല്ലേ ഉള്ളത്,
അവരു ഭാര്യവീട്ടില്‍നിന്നൊന്നും കൊണ്ടുവരേണ്ട ആവശ്യമൊന്നുമില്ല .
നല്ല കുടുമ്പത്തിലേ പെണ്‍കുട്ടികളാവണമെന്നേയുള്ളൂ।”
ചെറുക്കന്റെ അമ്മയുടെ പ്രഖ്യാപനം വളരെ സന്തോഷത്തോടുകൂടിയാണു ഷീബാ എന്നോടു പറഞ്ഞത്।
എന്തോ അതുകേട്ടപ്പോള്‍ മുതല്‍ എനിക്ക് ഒരു കണ്‍ഫ്യൂഷന്‍।
ഇത് പണ്ട് ഭീഷമര്‍ ഗാന്ധാരിക്ക് ധൃതരാഷ്ട്രറേ ആലോചിച്ചതുപോലാകുമോ?
മണവാളക്കുറിച്ചിയില്‍നിന്നാണാലോചന.
മീനാക്ഷിപുരത്തുനിന്നും നിന്നും മണവാളക്കുറിച്ചിയിലേക്ക് കിലോമീറ്റര്‍ എത്രയോ പോണം?
യാതൊരുഡിമാന്റുമില്ലാത്ത ഈ മുതലാളിപ്പയ്യനു
നാട്ടില്‍ ഒരു നല്ല കുടുമ്പത്തില്‍ നിന്നും ഒരുകല്യാണം എന്തുകൊണ്ടില്ല?
“മണവാളക്കുറിച്ചിയില്‍ ഞങ്ങളറിയുന്ന ഒരച്ചനുണ്ട്,
ആ അച്ചനാണീ ആലോചന പറഞ്ഞതെന്നാണിവര്‍ പറഞ്ഞത്.”
ഷീബാ ആകെ ത്രില്‍ഡാണെന്നെനിക്കു തോന്നി.
അഞ്ച് ഏക്കര്‍ കൊതിച്ചയാള്‍ക്ക് ഇരുപത്തിഅഞ്ചേക്കര്‍+...... !!
സൂപ്പര്‍ത്രില്‍ഡ് ആകാതിരിക്കുന്നതെങ്ങനെ?
“പയ്യന്റെ അഛനെന്തുചെയ്യുന്നു?” ഞാന്‍ ചോദിച്ചു।
“ചാച്ചന്‍ ഇരുപത് വര്‍ഷം മുന്‍പേ മരിച്ചുപോയി,
അന്ന് ഇളയ മകനു ആറുമാസം പ്രായമേ ഉണ്ടായിരുന്നൊള്ളൂ”
“എങ്കിലും നന്നായിട്ടന്വേഷിക്കണം” ഞാന്‍ മനസ്സില്‍ എന്തൊക്കെയോ അശുഭചിന്തകളോടെ പറഞ്ഞു.
ഏതായാലും ആ കല്യാണം ഉറച്ചു।
നിശ്ചയത്തിനു ചെല്ലാന്‍ ഷീബ പലതവണപറഞ്ഞെങ്കിലും ഓഫീസിലെ തിരക്കുമൂലം സാധിച്ചില്ല।
കല്യാണത്തിനുനേരത്തേ എത്താമെന്നു ഞാന്‍ ഷീബായ്ക്ക് വാക്കുകൊടുത്തെങ്കിലും
എനിക്കതു പാലിക്കാന്‍ പറ്റിയില്ല।
ഞാന്‍ ഹാളില്‍ കയറുമ്പോള്‍ ഷീബായേ സ്റ്റേജിലേക്ക് കൊണ്ടുവരികയായിരുന്നു।
എന്നേ കണ്ടതും എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഷീബ ഓടി എന്റെ അടുത്തേക്കുവന്നു।
എന്റെ കാലില്‍ തൊട്ടുതൊഴുതു।
അതിനിടെ ശബ്ദം താഴ്ത്തി മന്ത്രിച്ചു।
“ ചേട്ടാ, എനിക്കെന്തോ ഇന്നലെ മുതല്‍ ഒരു ഭയം, ചേട്ടന്‍ എനിക്കായി പ്രാര്‍ത്ഥിക്കണം കേട്ടോ।”
“തീര്‍ച്ചയായും, നാളെ ഞാന്‍ മറക്കാതെ വിളിക്കാം।
സന്തോഷത്തോടും സമാധാനത്തോടും ഒരുനല്ല ജീവിതം തുടങ്ങിക്കോളൂ !!”
ഞാന്‍ അവളേ അനുഗ്രഹിച്ചു।
പുറമേ ചിരിച്ചെങ്കിലും എനിക്ക് മനസ്സില്‍ ഒരു ചെറുവേദന തോന്നി
വിധി എന്താണിവള്‍ക്കായി കരുതിവച്ചിരിക്കുന്നത് ?
മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം എന്തോ എനിക്കപ്പോഴും ദഹിച്ചിരുന്നില്ല

(കഥ തുടര്‍ന്നു വായിക്കുവാന്‍
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
മണവാളക്കുറിച്ചിയില്‍ ഷീബക്കായൊരു രാത്രി ഭാഗം 2

Comments

വായിക്കാൻ തുടങ്ങി...അപകടം മണക്കുന്നല്ലോ!!!

Popular posts from this blog

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ...

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. ...

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,...