Skip to main content

Posts

Showing posts from 2007

കുട്ടുകാരന്‍

ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും. ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം. മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി. രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വ

സമ്പൂര്‍ണ്ണ ആരോഗ്യം!!! 120 വയസ്സ്.

കുര്യാക്കോസ് ചേട്ടന്‍.......!! 1.മായാവിയല്ല,മണ്‍പ്രതിമയുമല്ല കുര്യാക്കോസ് ചേട്ടന്‍ മണ്ണുതേച്ചിരിക്കുന്നു. 2.വെള്ളത്തിലിരുപ്പ്. ഞാന്‍ കടനാട് ആശുപത്രിയുടെ മുന്‍പില്‍ തേക്കുംകാട്ടിലെ ചേട്ടനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ടത് ഒരു സ്ത്രീ കുട്ടിയേയും തോളിലിട്ടുകൊണ്ട് ഓടിവരുന്നു. കുട്ടിക്ക് പനിയായതുകൊണ്ട് ഗവ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്. “എന്നാടീ നീ ഓടുന്നത്?” തേക്കുംകാട്ടിലെ ചേട്ടന്‍ റോഡിലേക്ക് ഇറങ്ങിച്ചെന്നു. “അവിടെ ഒരാളു കുഴിയെടുക്കുന്നു.അതും കാത്തിരുന്നാല്‍ ഈ ചെറുക്കനെ അതിലിട്ട് മൂടാനേ പറ്റൂ!അതാ ഞാന്‍ ഇറങ്ങി ഓടിയത്.” അവര്‍ ആശുപത്രിയിലേക്ക് ഓടി. എനിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി. ഈ സ്ത്രീയുടെ അമ്മായിഅഛനാണു കുര്യാക്കോസ്. പ്രകൃതിചികില്‍സക്കും യോഗാഭ്യാസത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ആള്‍. കുട്ടിക്ക് പനി വന്നപ്പോള്‍ പുതുമണ്ണു തേച്ച് ഇരുന്നാല്‍ മതി, മരുന്നുവാങ്ങേണ്ടായെന്ന് പറഞ്ഞിട്ട് അതിനു വേണ്ടി കുഴിയെടുക്കുവാന്‍ തുടങ്ങി. അതാണു കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് ഓടിയത്. എനിക്ക് ഈയാളിനെ ഒന്നു കാണണ

ആദ്യ പാഠങ്ങള്‍..!!

സ്വാതന്ത്ര്യ ദിനാശംസകള്‍!!!! കടനാട് മൃഗാശുപത്രിയില്‍ എനിക്ക് ജോലി ഒരു ആവേശമായിരുന്നു. രാവിലെ എട്ടുമണി മുതല്‍പന്ത്രണ്ട് മണി വരേയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരേയും ആണു ഓഫീസ് സമയം.ഉച്ചക്ക് ഉള്ള മൂന്നുമണിക്കൂര്‍ പുറത്ത് ചികില്‍സകള്‍ക്ക് പോകാന്‍ ഉപയോഗിക്കും. കടനാട്ടില്‍ എത്തിച്ചേരുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. നേരിട്ട് ബസ്സുകള്‍ അന്നുണ്ടായിരുന്നില്ല. കൊല്ലപ്പള്ളിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടക്കണം . ഞാന്‍ അതിനു ഒരു പരിഹാരം കണ്ടെത്തി. ഐങ്കൊമ്പില്‍ ബസ്സ് ഇറങ്ങി ഒരു കിലോമീറ്റര്‍ മല കയറി റബ്ബര്‍ത്തോട്ടത്തിലൂടെ നടന്നാല്‍ ആശുപത്രിയിലെത്താം.എന്റെ യാത്ര അതുവഴിയായി.എത്ര കഷ്ടപ്പെട്ടാലുംരാവിലെ എട്ടിനുതന്നെ ഓഫീസില്‍ എത്തണമെന്ന് ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ധാരാളം പരിചയക്കാരായി.പശുക്കളേയും ആടുകളേയേം ഒക്കെ ചികല്‍സിക്കുവാനായി കൊണ്ടുവരാന്‍ തുടങ്ങി.ചുരുക്കത്തില്‍ കടനാട് മൃഗാശുപത്രി ശരിക്കും സജീവമായി . ഒരു ഉച്ചസമയം. ഒരു കൈലിയുമുടുത്ത് തോളില്‍ ഒരുതോര്‍ത്തും ഇട്ടു ഷര്‍ട്ടിടാത്ത ഒരു പ്രായമായ മനുഷ്യന്‍ ആശുപത്രിയിലേക്ക് വന്നു.വന്നപാടെ കൈയിലുണ്ടായിരുന്ന

കനകനാട്ടില്‍ ഹരി:ശ്രീ

വടക്കന്‍ പറവൂര്‍ ബ്ലോക്ക് ഓഫീസില്‍ ആറുമാസം ജോലി ചെയ്തപ്പോഴേക്കും പി എസ് സി പോസ്റ്റിങ്ങായി.അങ്ങിനെയാണ് ഞാന്‍ കടനാട്ടിലെത്തുന്നത് . ഒരാശുപത്രിയില്‍ ജോലിചെയ്യണമെന്ന ആഗ്രഹം അപ്പോഴേക്കും മനസ്സില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. കടനാടിനെപ്പറ്റി അത്രനല്ലകാര്യങ്ങളൊന്നുമായിരുന്നില്ല എനിക്ക് ആദ്യ അന്വേഷണത്തില്‍ ലഭിച്ചിരുന്നത് . വളരെ പ്രശ്നങ്ങള്‍ ഉള്ള ഒരു സ്ഥലം ! മുന്‍പ് നാട്ടുകാരനായ ഒരു വെറ്റേറിനറി ഡോക്ടര്‍ ക്കെതിരേ പൊതുയോഗവും പരാതിയും ഉണ്ടായ നാടാണെന്നും വളരെ സൂക്ഷിക്കണമെന്നും ഒരാള്‍ ഉപദേശിച്ചു. മുഷ്ക്കന്മാരും മുരടന്മാരും ആയ ആള്‍ക്കാരാണവിടെ എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത് .കള്ളുനാടേ കടനാടേ എന്ന് ഒരു ചൊല്ലുതന്നെ ഉണ്ടന്നും കള്ളുനാട് എന്നത് ലോപിച്ചാണു കടനാട് എന്ന സ്ഥലപ്പേരുണ്ടായതെന്നും മറ്റൊരു കഥയും കേട്ടു .അവിടെ വളരെക്കാലം മുന്‍പ് ഒരു പള്ളിപ്പെരുന്നാളിനു ഒരുസംഘം ആള്‍ക്കാര്‍ കള്ളു മൂത്തപ്പോള്‍ ആ സംഘത്തിലെ എല്ലാവരുടേയും പേരെഴുതി നറുക്കിട്ട് നറുക്കുവീണവനെ തല്ലിക്കൊന്നതായി ഒരുകേസ് ഉണ്ടായിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും നടുങ്ങി. ഈ അസ്വസ്ഥതകള്‍ എല്ലാം മനസ്സില്‍ വച്ചുകൊണ്ടാണ

കൃഷ്ണന്മാരും കീചകന്മാരും

ഗ്രാമവികസന വകുപ്പിന്റെ സ്ഥാപനമാണു ബ്ലോക്ക് ഓഫീസ്. വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം ആദ്യം ചെയ്യേണ്ട ഒരു കടമയായിരുന്നു എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസറേ മുഖം കാണിക്കുക.പിറ്റേന്നുതന്നെ അതിനായി പുറപ്പെട്ടു. പറവൂരില്‍ നിന്നും വൈപ്പിന്‍ ദീപിലൂടെ ബസ്സില്‍ വന്ന് വേമ്പനാട്ട് കായലിലൂടെ ബോട്ടിലാണു എറണാകുളത്തെത്തിയത് . ജില്ലാ മൃഗസംരക്ഷണ ഓഫീസ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള ഒരു രണ്ടുനില കെട്ടിടമാണ് . ഡോ.എ.സേതുമാധവനാണു ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍. ‍ഗൗരവക്കാരന്‍,കര്‍ക്കശന്‍,പലവിശേഷണങ്ങളും അദ്ദേഹത്തേപ്പറ്റി പറഞ്ഞ് കേട്ടിരുന്നു[പിന്നീട് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായിരിക്കുമ്പോള്‍ അദ്ദേഹത്തിനു ഐ എ എസ് ലഭിച്ചു.] അദ്ദേഹത്തിന്റെ മേശയില്‍ എഴുതിവച്ചിരുന്ന വാചകമാണെന്റെ ശ്രദ്ധയില്‍ ആദ്യം പതിഞ്ഞത് . "Never lose your temper. Nobody wants that." ആ വാചകം എക്കാലവും എന്റെ പ്രവര്‍ത്തികളേ നിയന്ത്രിച്ചിട്ടുണ്ട് . എന്റെ പ്രതീക്ഷക്ക് വിപരീതമായിരുന്നു സേതുമാധവന്‍ സാറിന്റെ പ്രതികരണം. കര്‍ക്കശക്കാരനായ ഒരു ദുര്‍മ്മുഖനുപകരം ഞാന്‍ കണ്ടത് മധുരമായി പുഞ്ചിരി പൊഴിക്കുന്ന ഒരു സൗമ്യനേയാണ്.

മഴയത്ത് കുടയില്ലാതെ........!!

അന്ന് പെട്ടന്നാണു മഴ തുടങ്ങിയത്. നല്ല മഴ. ആ മഴ മുഴുവനും നനഞ്ഞുകൊണ്ടാണു സാബിത എന്റെ ആശുപത്രിയിലേക്ക് ഓടിക്കയറി വന്നത്. നനഞ്ഞതുകൊണ്ടാകണം അകത്തേക്ക് വരാതെ അവര്‍ തിണ്ണയില്‍ ഒതുങ്ങിനിന്നുകൊണ്ട് അകത്തേക്ക് നോക്കി. ഞാന്‍ പുറത്തേക്കുചെന്നു . “കുടയെടുക്കാത്തതുകൊണ്ട് ഞാന്‍ മൊത്തം നനഞ്ഞു . ഒരു സര്‍ട്ടിഫിക്കറ്റ് ഒപ്പിടീക്കാന്‍ വന്നതായിരുന്നു.” സാബിത പരുങ്ങലോടെ പറഞ്ഞു.  ഞാന്‍ അവരേ ഒന്നുനോക്കി.വെള്ളം ദേഹത്തുനിന്ന് ഇറ്റിറ്റ് വീഴുന്നു . സാബിതയെ ഞാന്‍ ആദ്യമായി കാണുന്നത് അങ്ങിനെ ആ പെരുമഴയത്താണ്. ഞാന്‍ ഒരുതോര്‍ത്ത് എടുത്തുനീട്ടിയപ്പോള്‍ വാങ്ങാന്‍ ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നെ അത് വാങ്ങി തിണ്ണയുടെ ഒരുമൂലക്ക് മാറിനിന്ന് അവര്‍ തലതോര്‍ത്തി. ഞാന്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചുനോക്കി . ഫിസിക്സ് എം എസ്സി ക്കാരിയാണ്. പേരു സാബിത,നാട് വടക്കന്‍ കേരളത്തില്‍. ജമാലിന്റെ ഭാര്യയാണന്ന് സാബിത സ്വയം പരിചയപ്പെടുത്തിയപ്പോളാണ് എനിക്ക് ആളെ മനസ്സിലായത് . ജമാലിനെ എനിക്ക് അറിയാം . ഇടക്കിടെ ആടുകള്‍ക്ക് മരുന്നു മേടിക്കാന്‍  എന്റെ അടുത്ത് വരാറുള്ള ആളാണ്. സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുകൊടുത

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. &quo

ചായക്കോപ്പയിലേ ഒരു കൊച്ചു കൊടും കാറ്റ്

"ജോസേ പോയി കുറച്ച് വെള്ളം കോരിക്കൊണ്ട് വാ” എന്നു സലീം പറഞ്ഞിടത്താണു തുടക്കം. സലീമും ജോസുചേട്ടനും തമ്മില്‍ തെറ്റി. സലീം എന്റെ ഓഫീസിലെ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടറാണു, ജോസുചേട്ടന്‍ പാര്‍ട്ട് ടെം സ്വീപ്പറും.ജോസുചേട്ടനു വയസ് 64. സാമാന്യം നല്ല ഭൂസ്വത്ത് ഉണ്ട്. പക്ഷേ ആയകാലത്ത് മദ്യപിച്ച് സ്വത്ത് ഒരുപാട് അന്യാധീനപ്പെടുത്തിയതുമൂലം ബന്ധുക്കള്‍ ബാക്കിസ്വത്ത് മകന്റെ പേരിലേക്കുമാറ്റി. മകന്‍ അപ്പനെ നന്നായി നോക്കുന്നുണ്ടെങ്കിലും വീടിന്റെ ഒരു മൂലയില്‍ വെന്തതിന്റെ ഒരു അംശം കഴിച്ചു ചുരുണ്ടുകൂടാനുള്ള അവകാശം മാത്രമേ തനിക്ക് ഉള്ളൂ എന്നു കരുതിയാണു ജീവിതം. മുകളിലേക്കു പിരിച്ചുവച്ച നരച്ച മീശയും,മദ്യപാനികളുടെ മുഖമുദ്രയായ ആരേയും മയക്കുന്ന ആചിരിയും ഓഫീസില്‍ വരുമ്പോള്‍മാത്രമേയുള്ളൂ.ജോസിനെ ജോസുചേട്ടന്‍ എന്നാണു ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. വിളിക്കുക മാത്രമല്ലാ ആ സ്ഥാനവും ഞങ്ങള്‍ കൊടുത്തിരുന്നു. അതാണു മനപ്പൂര്‍വ്വം സലീം തെറ്റിച്ചത്.അത് ജോസുചേട്ടനിഷ്ടപ്പെട്ടില്ല. മറുപടിയൊന്നും പറയാതെജോസുചേട്ടന്‍ മനോരമ ആഴ്ചപ്പതിപ്പിലേക്ക് മുഖം താഴ്ത്തി. സലീമിനിതൊട്ടും ഇഷ്ടപ്പെട്ടില്ല.പക്ഷേ ഒന്നും പറഞ്

ഈ കൊച്ചു മനുഷ്യനോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

കേസ് ഷീറ്റിലെ കഥകള്‍ രാമനില്‍ നിന്നും തുടങ്ങാം................... രാമനെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നെ മറക്കില്ല ! 5അടി പൊക്കം, കറുത്ത നിറം , വായില്‍ നിറച്ചു മുറുക്കാന്‍, ബല്‍ബോട്ടം പാന്റും ഷര്‍ട്ടും വേഷം, നീളന്‍ തലമുടി വകുപ്പ് എടുക്കാതെ പുറകോട്ടു ചീകി തോളുവരെ കിടക്കുന്നു തോളില്‍ ഒരു റിപ്പര്‍ ബാഗ് തലമുടിയില്‍ ഒരു പൂവ് [മിക്കവാറും ചെത്തിപ്പൂവ് ] , റ പോലെ താഴേക്കു വളഞ്ഞു നില്‍ക്കുന്നമീശ , സന്തോഷം തുളുമ്പുന്ന മുഖം, ചുറു ചുറുക്കുള്ള നടത്തം,തമിഴ് കലര്‍ന്ന സംസാരം ഇതാണു രാമന്‍ !! വളരെ സീനിയറായ ഒരു ലൈവുസ്റ്റോക്ക് ഇന്‍സ്പക്ടര്‍ ,എന്റെ ആദ്യ സഹപ്രവര്‍ത്തകന്‍. ഒരു ഉച്ച സമയം,തന്റെ റിപ്പര്‍ ബാഗില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്ത് പരിസരം മറന്നു ഗാനാലാപനം നടത്തുന്ന രാമനേ കണ്ട് ഞാന്‍ ഫാര്‍മസിയിലേക്കു ചെന്നു. “എന്താ രാമാ എന്ത് പറ്റി?” ഉടന്‍ രാമന്റെ മറുപടി “ ശോകരാഗമാണു സാര്‍” “അതെന്താ രാമാ ഇത്രക്കു ശോകം?” “ഇന്നു ഫീല്‍ഡു കേസ്സുകള്‍ ഒന്നുമില്ലല്ലോ സര്‍ അതാണു സര്‍” ഇതായിരുന്നു രാമന്‍ !!! രാമന്‍ കഥകള്‍ ഇതുപോലെ ഒരുപാടുണ്ട് രാമന്‍ പലപ്പോഴും ഓഫീസില്‍ വരാന്‍ താമസ്സിക്കും അതിനു വിചിത്രങ്ങളായ പല കാരണങ്ങള

ഒരു ബ്ലാങ്ക് ഒ.പി.ടിക്കറ്റ്

കേസ് ഷീറ്റ് എന്ന ഈ ബ്ലോഗ് എന്റെ ചികത്സാ കുറിപ്പുകളാണ്. 1981 സെപ്റ്റമ്പര്‍ 17 നു തുടങ്ങിയ ഉദ്യോഗപര്‍വ്വത്തിന്റെ ബാ‍ക്കിപത്രം. ചികത്സിച്ച മൃഗങ്ങളേപ്പറ്റി മാത്രമല്ല ആവഴിത്താരയില്‍ കണ്ടുമുട്ടിയവയേപ്പറ്റിയും ഇതിലുണ്ട്. മൃഗ ചികത്സ ഒരു പ്രത്യേക ലോകമാണ്. ഒരുപാടു കുഴികളും ഇരുട്ടും ഉള്ള ലോകം, വാളെടുക്കുന്നവനൊക്കെ വെളിച്ചപ്പാടാകുന്ന ഒരു വിചിത്ര ലോകം. “മാട്ടുചികത്സയും മന്ത്രവാദവും ഒരുപോലെതാന്‍ , കടമായാല്‍ ഫലം കിടയാത്” എന്ന് ഒരു തമിഴ് പഴമൊഴിയുണ്ട്. മന്ത്രവാദം ചെയ്യാതെ കടമാകുമ്പോഴും,മാട്ടുചികത്സ ചെയ്തു കടമാകുമ്പോഴും അവസ്ഥ ഒന്നുതന്നെ . [പ്രതി] ഫലം കിട്ടുകയില്ല പാണ്ടിക്കാരന്റെ ഈ ചൊല്ല് മലയാളത്തുകാരനും ശരിയാണ്. കടം വീട്ടേണ്ടവന്‍ പിന്നീട് കണ്ടാല്‍ അതില്‍ നിന്നും രക്ഷപെടാനായി മുഖം തിരിച്ച് നടക്കുന്നതും, ഈ ചികിത്സകന്‍ പണി വല്യപിടിയില്ലാത്തയാളാണെന്നു പ്രചരിപ്പിക്കുന്നതും ആയിരിക്കും അടുത്തരംഗങ്ങള്‍. ഇമ്മാതിരി ബുദ്ധികൂടുതലുള്ള ഈ മലയാളിക്കു മുന്‍പില്‍ എന്റെ ഉള്ളിലുണ്ടായിരുന്ന സേവന തല്പരനായ വൈദ്യന്‍ അകാല ചരമം പ്രാപിക്കുന്നത് നിസ്സഹായനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട് . പണ്ടെവിടെയോ വായിച്ച ഒരു വളരെ പഴയ ചെറുകവിതയുണ