Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം

9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍
സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :6
വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി
വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍
ഇരുവശവും വലിയ മാവിന്‍ തോട്ടം
ഗേറ്റു ലോക്കുചെയ്തിരുന്നില്ല
ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു
ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി
വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക്
“ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!”
വിഷ്ണു ചിരിച്ചു
ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു
അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ചു
വിശാലമായ മുറ്റം
അതിനു നടുവില്‍ പ്രത്യേക ഭംഗിയുള്ള ഒരു കൂറ്റന്‍ വീട്
വീടിനെ ചുറ്റി വിശാലമായ തിണ്ണ
ഞാന്‍ തിണ്ണയിലേക്കു കയറി
ആരേയും കാണുന്നില്ല ആകെ ഒരു ശ്മശാന മൂകത
കോളിഗ് ബെല്‍ എവിടെയാണെന്നു ഞാന്‍ എത്രനോക്കിയിട്ടും കണ്ടില്ല
അവസാനം ഞാന്‍ പ്രധാന വാതിലെന്നു തോന്നിയ കതകില്‍ മുട്ടി
അല്‍പനേരം ആരും വന്നില്ല
ഞാന്‍ വീണ്ടും മുട്ടി
അകത്തൊരുവാതില്‍ തുറക്കുന്ന ശബ്ദം
ആരോ നടന്നുവരുന്നു
ഞാന്‍ വാതക്കല്‍ തന്നേ നിന്നു
വാതില്‍ തുറന്നത് ഷീബായായിരുന്നു
ഒരു നിമിഷം അവള്‍ എന്നേത്തന്നേ നോക്കി നിന്നു
അതുകഴിഞ്ഞ് പരിസരം മറന്ന് ഒരു പൊട്ടിക്കരച്ചില്‍
അവള്‍ക്കു വാക്കുകള്‍ പുറത്തേക്ക് വരുന്നില്ല
കുറച്ചുസമയം ഞാന്‍ ഒന്നും പറഞ്ഞില്ല
അവസാനം ഷീബാചോദിച്ചു
“എങ്ങിനെ ഇവിടെ എത്തി?”
“പണ്ട് പാഞ്ചാലി കരഞ്ഞപ്പോള്‍ കൃഷ്ണന്‍ അവിടെ പാഞ്ഞെത്തിയില്ലേ? അതുപോലെ തന്നെ ശ്രീനിവാസന്‍ എന്നാല്‍ കൃഷ്ണന്‍ തന്നെയല്ലേ ?”
ഞാന്‍ ചിരിച്ചു
“പിന്നെ ഇത് മനോഹരന്‍ ചേട്ടന്‍, ഇത് വിഷ്ണു എന്റെ മകന്‍,
ഇത് ആനിയമ്മപ്പോലീസ് എന്റെ ഓമന,”
ഞാന്‍ എല്ലാവരേയും ഷീബയ്ക്ക് പരിചയപ്പെടുത്തി


“ഷീബായുടെ മെസ്സേജ് മനസ്സിലായപ്പോഴേ ഞങ്ങള്‍ പോന്നതാണ്,
ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ഒന്നും മനസ്സിലായിട്ടില്ല
ഷീബാ അത് വിശദമായി പറഞ്ഞുതന്നാല്‍
ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കാം.”
മനോഹരന്‍ചേട്ടന്‍ കാര്യത്തിലേക്ക് കടന്നു
സമയം പാഴാക്കാനില്ല എന്തെങ്കിലും ചെയ്യണമെങ്കില്‍ അത് ഉടനേ വേണം “ദൈവാനുഗ്രഹമുണ്ട്, നിങ്ങള്‍ വന്ന സമയം നല്ലത്,
അമ്മ എങ്ങോട്ടോ പോയിരിക്കുകയാണ്,
അല്ലായെങ്കില്‍ എനിക്ക് നിങ്ങളേകാണാന്‍പോലും സാധിക്കുമായിരുന്നില്ല।” ഷീബാകൂപ്പുകൈകളോടെ പറഞ്ഞു
“അതിനു നന്ദി പറയേണ്ട ദൈവം പുലിവേലില്‍ അച്ചനാണ്,
അച്ചന്‍ ഒരുക്കിയ കെണിയില്‍ വീണാണു സൂസമ്മച്ചേടത്തി പോയിരിക്കുന്നത്।” വിഷ്ണു ചിരിച്ചു
ഞാന്‍ ഞങ്ങളുടെ വരവും അച്ചനേ കണ്ടതുമെല്ലാം ഷീബായോടു പറഞ്ഞു
“ഇവിടം കണ്ടാലൊരു ഭാര്‍ഗവീനിലയം പോലുണ്ടല്ലോ?”
വിഷ്ണു എന്റെ ചെവിയില്‍ മന്ത്രിച്ചു

“കോളിഗ് ബെല്‍ എവിടെയാണു ഷീബേ വെച്ചിരിക്കുന്നത്?”
എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
“ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും വാങ്ങി സ്ഥാപിക്കുമോ?”
ഒരു മറുചോദ്യമായിരുന്നു ഷീബായുടെ മറുപടി
ഷീബാ തന്നെ കൂടുതല്‍ വിശദീകരിച്ചു
“ഇവിടെ ആരും വരാറില്ല।”
“ആരും?”
എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നി
“എന്നേ കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ അടുത്ത ദിവസം
ഒരു സ്ത്രീവന്നിരുന്നു ,കൊച്ചമ്മയാണെന്നോ മറ്റും പറഞ്ഞ്
അവരേ വളരെ മോശമായി എന്തൊക്കെയോ പറഞ്ഞ് ഇവിടെ നിന്നും ഓടിച്ചു പിന്നാരും വന്നിട്ടുമില്ല, ഒരിടത്തും പോയിട്ടുമില്ല।”
“ഷീബായുടെ അഛനും അമ്മയും ഒന്നും വന്നില്ലേ?”
“ചാച്ചനു ഒരു ആക്സിഡന്റുപറ്റി ഇരുപ്പാണ്,
ഷൈല ഭീലായിയിലാണു അവര്‍ പിന്നെ നാട്ടിലേക്കു വന്നില്ല।
ഏട്ടനെന്താ എന്നേ ഒരിക്കല്‍പോലും വിളിക്കാഞ്ഞത്?”
ഷീബായ്ക്ക് സങ്കടം
“അതൊക്കെ ഒരു വലിയകഥയാണ്, അതു നമുക്ക് പിന്നെപ്പറയാം
ഇപ്പോള്‍ ഷീബാ ഇവിടുത്തേ പ്രശ്നം പറഞ്ഞു തരൂ।”
മനോഹരന്‍ ചേട്ടന്‍ അക്ഷമനായി
ചേട്ടന്റെ സ്വഭാവം അങ്ങിനെയാണ്,
ഒരു പ്രശ്നം തലയില്‍ കയറിയാല്‍ പിന്നെ ശരിക്കും ഒരുവേട്ടപ്പട്ടിയേപ്പോലെയാകും,
പൂര്‍ണ്ണമായ ഏകാഗ്രത
മറ്റുള്ള ഒരു കാര്യം ചിന്തിക്കുക പോലും ഇല്ല।”
ഷീബാ ഒരുനിമിഷം ആലോചിച്ചു നിന്നു
എവിടെ തുടങ്ങണമെന്ന് തപ്പുകയാണെന്നു തോന്നി
“ഷീബാ ഇവിടെ വന്ന ദിവസം തൊട്ടുതുടങ്ങിക്കോളൂ,”
ഞാന്‍ തുടക്കമിട്ടു കൊടുത്തു
“വന്നപ്പോള്‍ പ്രത്യേകതയായി തോന്നിയത്
ഒരു കല്യാണ വീട്ടില്‍ ഉണ്ടാകേണ്ട ഒന്നും കാണുന്നില്ലല്ലോ എന്നാണ്,
ബന്ധുക്കളോ സ്വീകരണ സല്‍ക്കാരമോ ഒന്നും,”
“അതിനേപ്പറ്റി ഷീബാ ചോദിച്ചില്ലേ?”
“ഞാന്‍ അമ്മയോടുചോദിച്ചു,
അപ്പോള്‍ പറഞ്ഞത് ഇവിടെ അതൊക്കെ കല്യാണത്തിന്റെ തലേദിവസം കഴിഞ്ഞു എന്നാണ്, എനിക്കത് അത്ര വിശ്വാസമായില്ല,
ഒരു ബന്ധുവെങ്കിലും കാണേണ്ടതല്ലേ സ്വാഭാവികമായും?”
“എന്നിട്ട് പിന്നീട് ഞാന്‍ കുളിക്കാന്‍
കുളിമുറിയില്‍ കയറിയപ്പോഴാണത് ശ്രദ്ധയില്‍പ്പെട്ടത്,
കുളിമുറിക്ക് കുറ്റിയില്ല എന്നത്,
ഞാന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞു
അമ്മ അതു നിസ്സാരമാക്കി ഇവിടെ അന്യരായി മറ്റാരുമില്ലല്ലോ
പിന്നെ എന്തിനാ കുളിമുറിക്ക് കുറ്റി എന്ന്।”
“കുളിമുറിക്ക് ആരും കുറ്റി വയ്ക്കാതിരിക്കില്ലല്ലോ!”
മനോഹരന്‍ ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീണു
ചേട്ടന്‍ കുളിമുറിയുടെ വാതില്‍ പരിശോധിച്ചു
പിന്നെ ബാഗില്‍ നിന്നും ഒരു ലെന്‍സ് എടുത്ത്
വീണ്ടും സൂക്ഷ്മമായി പരിശോധിച്ചു
“ഈ കതകിനു പണ്ടു കുറ്റിയുണ്ടായിരുന്നു
അത് ആരോ ഇളക്കി മാറ്റിയിരിക്കുന്നു
അതും മൂര്‍ച്ചയില്ലാത്താ എന്തോ ഉപകരണം വെച്ച് ,
അപ്പോള്‍ ഇത് എന്തോ ഉദ്ദേശത്തോടുകൂടി ചെയ്തതാണ്,”
“പിന്നീട് എന്തുണ്ടായി?”
“ഒരിടത്തും ഒറ്റക്ക് നടക്കരുതെന്ന് അമ്മ പറഞ്ഞു”
“ഈ വലിയവീട്ടില്‍ നിങ്ങള്‍ മാത്രമേ ഉള്ളോ?”
“സാധാരണ ഞങ്ങള്‍ മാത്രമേഉള്ളൂ
പറമ്പില്‍ പണികള്‍ ചെയ്യേണ്ടവരേ
ഒരു ലോറിയില്‍ എവിടേനിന്നോ കൊണ്ടുവരികയും
തിരികെ കൊണ്ടുപോവുകയും ചെയ്യും
അവര്‍ മറ്റേതോ ഭാഷക്കാരാണ്,
അവരാരും മിറ്റത്തോട്ടുപോലും വരാറില്ല
വീട് തൂക്കാനും വാരാനും ഒരു വല്യമ്മ വരാറുണ്ട്
അവര്‍ ഊമയാണോ എന്നൊരു സംശയം
വാതുറക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല.”


“ആരോ വളരെ നന്നായി തിരക്കഥ എഴുതിയ ഒരു സിനിമാ പോലാണല്ലോ
ചേച്ചീ ഇവിടുത്തേകാര്യങ്ങള്‍!”
വിഷ്ണു ചിരിച്ചുകൊണ്ടു പറഞ്ഞു
“പുള്ളിക്കാരന്‍ എങ്ങിനെ?”
ഞാന്‍ ചോദിച്ചു
“ജോണി ഒരു പ്രതേക സ്വഭാവക്കാരനാ
ഇവിടെ ഒന്നിലും അങ്ങിനെ ശ്രദ്ധിക്കാറില്ല
രാവിലെ ഫാക്ടറിയില്‍ പോകും
പിന്നെ രാത്രി ഒരു എട്ടുമണിയോളമാകും തിരിച്ചുവരാന്‍
യാത്ര ഒരു ഇന്നോവാ കാറിലാണ്।”
“ ഷീബാ ഫാക്ടറിയില്‍ പോയിട്ടുണ്ടോ?”
“ ഇല്ല, എന്നേകൊണ്ടു പോകണമെന്ന് ഞാന്‍ പലതവണ പറഞ്ഞുനോക്കി
പിന്നെ പറച്ചിലു നിര്‍ത്തി
പറഞ്ഞാല്‍ കേട്ടഭാവം പോലുമില്ലാത്തവാരോട് പറയാന്‍ ആരാണു ശ്രമിക്കുക, ശ്രമിച്ചാലും എന്താ‍ണു പ്രയോജനം ?”
“ഫാക്ടറിക്കാര്യങ്ങള്‍ ജോണി ഷീബായോട് സംസാരിക്കാറുണ്ടോ?”
ഞാന്‍ ചോദിച്ചു
“ഇല്ല അതൊന്നും ഇവിടെ ആരും തമ്മില്‍ സംസാരിക്കാറില്ല”
“അതു വിചിത്രമായിരിക്കുന്നല്ലോ!”

“ പിന്നെ സന്ധ്യയായാല്‍ മുറിക്ക് പുറത്തിറങ്ങരുതെന്ന്
അമ്മ അദ്യദിവസങ്ങളില്‍ തന്നേ പറഞ്ഞിരുന്നു
പ്രത്യേകിച്ച് വെള്ളിയാഴ്ച്ചകളില്‍ അടുക്കളഭാഗത്തേക്ക്
യാതൊരു കാരണവശാലും വരരുതെന്നും!”
“അതെന്തിനാണെന്നു ചോദിച്ചില്ലേ?”
“ അമ്മ പറഞ്ഞത് അത് യക്ഷികളും ഗന്ധര്‍വന്മാരും ഇറങ്ങുന്നസമയമാണെന്നാണ്.”

“അതെന്താ യക്ഷികളും ഗന്ധര്‍വന്മാരും അന്നു
അടുക്കളയില്‍ കയറി പാചകം ചെയ്യാന്‍ വരുമെന്നാണോ?”
വിഷ്ണുവിനു ചിരി
“അതല്ലാ, അടുക്കളയോടു ചേര്‍ന്ന് ഒരു യക്ഷിപ്പാലയുണ്ട്
അതില്‍ ഗന്ധര്‍വ്വനുണ്ടെന്നാണ്, അമ്മ പറയുന്നത്
അവിടെ പണ്ടെന്നോ ഒരു യക്ഷിയമ്പലം ഉണ്ടായിരുന്നു എന്നും
അതു നശിച്ചുപോയെന്നു
അതിന്റെ അവശേഷിക്കുന്ന ഏക ഭാഗമാണാ യക്ഷിപ്പാലയെന്നുമാപറയുന്നത്,
അത് മുറിക്കാന്‍ തീരുമാനിച്ചപ്പോഴാണ്,
ഇവിടുത്തേ ചാച്ചനേ കാണാതായതെന്നും പറഞ്ഞു.”
“എന്നിട്ട്?”
“ എനിക്ക് ആദ്യം തമാശായാട്ടാണു തോന്നിയത്
എന്നാല്‍ വെള്ളിയാഴ്ച്ച രാത്രിയായപ്പോള്‍ എനിക്ക് പേടിയായിതുടങ്ങി
ഒരു എട്ടുമണിയായപ്പോള്‍ കറണ്ടുപോയി
ഒരു ഒന്‍പത് മണിയായിക്കാണും
മച്ചിലൂടെ ആരോ നടക്കുന്നതുപോലത്തേ ശബ്ദം
എനിക്ക് വല്ലാത്ത പേടിതോന്നിയെങ്കിലും
ഞാന്‍ എന്റെ മുറിയില്‍ ശ്രദ്ധിച്ചിരുന്നു
പെട്ടന്ന് എന്തോ ഭയാനകമായ ഒരു അലര്‍ച്ചപോലെ തോന്നി
അത് ഒരു അലര്‍ച്ചയാണോ കരച്ചിലാണോ എന്ന് എനിക്ക് തീര്‍ച്ചയില്ല
വല്ലാതെ കാറ്റടിക്കുന്നതും അതില്‍ മരങ്ങള്‍ ആടിഉലയുന്നതും ഞാന്‍ കേട്ടു
ഞാന്‍ ആകെ പേടിച്ചു വിറച്ചുപോയി.”

“എന്നിട്ട്?”
ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണുചോദിച്ചത്
“എനിക്ക് പുറത്തിറങ്ങാന്‍ ധൈര്യമുണ്ടായില്ല
പിറ്റേന്നു ഞാന്‍ ഉണരാന്‍ ഒരുപാടു താമസിച്ചു
ഞാന്‍ രാവിലെ തന്നേ അമ്മയോടു ഇക്കാര്യങ്ങള്‍ പറഞ്ഞു
അമ്മ പറഞ്ഞത് ഇത് വളരെ പഴയവീടല്ലേ
അതു വല്ല മരപ്പട്ടിയുമായിരിക്കുമെന്നാണ്।”
“ ആ സാദ്ധ്യത തള്ളിക്കളയാനാവില്ല।”
മനോഹരന്‍ ചേട്ടന്‍ ഇടപെട്ടു
“ഇങ്ങിനെയുള്ള പഴയവീടുകളുടെ മച്ചില്‍
മരപ്പട്ടികള്‍ താമസമുറപ്പിക്കുക എന്നത് സാധാരണമാണ്।”
“ പക്ഷേ അതല്ലാ കാര്യം,”
ഷീബാ തലയാട്ടിക്കൊണ്ടു ഇടപെട്ടു
“ചിലസമയങ്ങളില്‍ എന്റെ മുറിയില്‍ മച്ചില്‍ നിന്നും
ഒരു പ്രത്യേക ഗന്ധം എനിക്ക് അനുഭവപ്പെടാറുണ്ട്
എനിക്ക് ഉറപ്പുണ്ട്,ആ ഗന്ധം ശരിക്കും മനുഷ്യമൂത്രത്തിന്റേതാണ്.”
“ഷീബാ എന്താണുദ്ദേശിക്കുന്നത്?”
മനോഹരന്‍ ചേട്ടനു കാര്യം വ്യക്തമായില്ല।
എന്നുവെച്ചാല്‍ ,
ഏതോ ഒരു മനുഷ്യനെ ആരോ ഈ മച്ചിനുമുകളില്‍ ഒളിപ്പിച്ചിരുത്തിയിട്ടുണ്ട് !”
കഥ അടുത്ത ബ്ലോഗില്‍ തുടരും ।
തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

good really interesting baaki varatteeeeeeeeeee
വായിച്ചു.ഉൾക്കിടിലം തോന്നുന്നു.

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള