Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായൊരു രാത്രി.ഭാഗം.8

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി
ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്
പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി
ഇതില്‍സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.
പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും
എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :8

പുലിവേലില്‍ അച്ചന്‍ പറഞ്ഞിരുന്നതുപോലെ

ഞങ്ങള്‍ പള്ളിയുടെ വലത്തു വശത്തുള്ള അശോകമരത്തിന്റെ ചുവട്ടില്‍

വാന്‍ ഒതുക്കിയിട്ടിട്ട് അച്ചന്റെ നമ്പരിലേക്ക് ഒരു മിസ്സ്ഡ് കോള്‍ ചെയ്തു

എന്നിട്ട് കാത്തിരുന്നു

കുറച്ചുസമയം കഴിഞ്ഞപ്പോള്‍

സൂസമ്മ വന്നു കാറില്‍കേറുന്നത് ഞങ്ങള്‍ കണ്ടു

അവര്‍ക്ക് പണ്ട് കണ്ടതിലും വളരെ ചെറുപ്പം ആയ പോലെ തോന്നി

സൂസമ്മയുടെ കാര്‍ പള്ളിയുടെ ഗേറ്റുകടന്നുപായിക്കഴിഞ്ഞ്

ഞങ്ങള്‍ വാനില്‍ നിന്നും ഇറങ്ങിപള്ളി മേടയിലേക്കു ചെന്നു

പുലിവേലില്‍ അച്ചന്‍ ഞങ്ങളേയും കാത്ത്

വരാന്തയിലെ ഒരുകസേരയില്‍ ഇരുപ്പുണ്ടായിരുന്നു

“അച്ചന്‍ സഹായിച്ചതിനാല്‍ ഒരുപാടുകാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.”

ഞാന്‍ അച്ചനോടുള്ള നന്ദി മറച്ചുവെച്ചില്ല

“ഒരു വൈദികന്‍ നന്മയുടെ കൂടെയല്ലേ നില്‍ക്കേണ്ടത്?അല്ലേ ഡോക്ടറേ?”

പുലിവേലില്‍ അച്ചന്‍ ചിരിച്ചു

അച്ചന്‍ ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ചിട്ട്

ഉച്ച മയക്കത്തിനായി പോയി

ഞങ്ങള്‍ക്ക് ഉറക്കം വന്നില്ല

“ഇവിടെ ഒരുകാര്യം വ്യക്തം, പി.ടി.എന്നചുരുക്കപ്പേരുള്ള ഒരു വ്യക്തി ഇവിടെ വന്നിട്ടുണ്ട് ”

മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു

“അയാള്‍ വരുന്നത് പുഴയിലൂടെ വള്ളത്തിലും,

ആ അറ്റുവഞ്ചിയില്‍ വള്ളം കെട്ടിയിടുന്നതിന്റെ അടയാളം വ്യക്തമാണ്.”

“അപ്പോള്‍ അയാളാണോ ഗന്ധര്‍വ്വന്‍?”

വിഷ്ണു ചോദിച്ചു

“എന്നുവേണം കരുതുവാന്‍, ആ പാലമരത്തിലും ആരോ ചവിട്ടിക്കയറിയതിന്റെ അടയാളം ഉണ്ട്.”

“അതായത് മച്ചില്‍ കയറി ചവിട്ടുന്നതും ഈ പി.ടി.തന്നെയാണന്നു കരുതാം അല്ലേ?” ഞാന്‍ ചോദിച്ചു

“ഇങ്ങിനെയൊക്കെ കാണിക്കുന്നതുകൊണ്ട് ഈ പി.ടി.ക്ക് എന്തു പ്രയോജനം?” വിഷ്ണുവിനു സംശയം

“ആ ചോദ്യത്തിന്റെ ഉത്തരത്തിന്റെ പകുതി വ്യക്തം,പകുതി അവ്യക്തം।” മനോഹരന്‍ ചേട്ടന്‍ അല്‍പസമയം ആലോചിച്ചിട്ടുപറഞ്ഞു

“യക്ഷി ഗന്ധര്‍വ്വന്‍ തുടങ്ങിയതൊക്കെ പാവം ഷീബായേ ഭീതിപ്പെടുത്താനുള്ള അടവിന്റെ ഭാഗമാണ്.

മച്ചിലേ ചവിട്ടും മറ്റും അതിന്റെ മറ്റൊരുഭാഗമായി വേണം കരുതാന്‍

എന്നാല്‍ ഇതൊക്കെ എന്തിനു?”

“ആ സൂസമ്മചേടത്തിയ്ക്ക് ഇതിലൊക്കെ പങ്ക് ഉണ്ടെന്ന്

എനിക്ക് പൂര്‍ന്ന വിശ്വാസമുണ്ട്।”

ഞാന്‍ എന്റെ മനസ്സില്‍ തോന്നിയത് മറച്ചുവെച്ചില്ല

“അതു പൂര്‍ണ്ണമായും ശരിയായിരിക്കും।”

മനോഹരന്‍ ചേട്ടന്‍ തലകുലുക്കിക്കൊണ്ട്പറഞ്ഞു

“ആ പാല്‍പ്പായസം ട്രിക്ക് മനസ്സിലായോ?

അതില്‍ മയക്കാനുള്ള എന്തോ ചേര്‍ക്കുന്നുണ്ട്.”

“എന്നാല്‍ ഷീബായ്ക്കുംകൂടി അതിലല്‍പ്പം കൊടുത്താല്‍ പോരേ?”

വിഷ്ണു എളുപ്പവഴിയില്‍ ക്രിയചെയ്യാന്‍ തുടങ്ങി

മനോഹരന്‍ചേട്ടനും ആ പോയിന്റില്‍ കണ്‍ഫ്യൂഷന്‍ വന്നതുപോലെ തോന്നി പെട്ടന്നാണെനിക്ക് ഓര്‍മ്മ വന്നത്

“ഷീബാ പാല്‍ കുടിക്കില്ല, കട്ടന്‍ കാപ്പിയാണിഷ്ടം.”

“അത് ശരിയായിരിക്കും, മാത്രവുമല്ല

ഷീബാ പാല്‍പ്പായസംകുടിച്ചിട്ട് കുരിശുവരക്കാന്‍ പോയാല്‍ അവിടെക്കിടന്നുറങ്ങിപ്പോയാലോ?”

“അടുക്കളയില്‍ ശനിയാഴ്ച പ്രവേശിക്കരുത്,

വെള്ളിയാഴ്ച വൈകിട്ട് അങ്ങോട്ടു നോക്കരുതെന്നൊക്കെയുള്ള നിര്‍ദ്ദേശം,

ശനിയാഴ്ച്ച രാവിലെ അവിടെ വച്ച് ഷീബായ്ക്കുണ്ടായ അനുഭവം,

ശനിയാഴ്ച പകല്‍ സൂസമ്മയുടെ സ്വഭാവത്തില്‍ വരുന്നമാറ്റം,

ഷീബാരാത്രിയില്‍ കണ്ടെന്നു പറയുന്ന പ്രകാശം ശബ്ദം,

ഇവയെല്ലാം വിരല്‍ചൂണ്ടുന്നത്

ഇവിടെ എന്തോ മന്ത്രവാദം നടക്കുന്നു എന്നാണെന്നെനിക്കുതോന്നുന്നു.”

“ദുര്‍മ്മന്ത്രവാദം?”

ഞാന്‍ ചോദിച്ചു

“എന്നുവേണം കരുതാന്‍, അപ്പോഴും ഒരു ചോദ്യം എന്തിനു?”

“ഒരുസാദ്ധ്യത, ഒരു നിധികണ്ടെത്താനുള്ള ശ്രമമാണ്.

പ്രത്യേകിച്ചും, ഒരു അമ്പലം ഒരിക്കല്‍ ഉണ്ടായിരുന്ന ഒരു പറമ്പില്‍

നിധിപേടകം സ്വര്‍ണ്ണകൊടിമരം തുടങ്ങി വിലമതിക്കാനാവാത്ത വസ്തുക്കള്‍

മണ്ണില്‍ മറഞ്ഞുകിടക്കാന്‍ സാദ്ധ്യതയുണ്ട്.

അവ രഹസ്യമായി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നതു കൊണ്ടാവണം,

സൂസമ്മ ആരേയും വീട്ടില്‍ കയറ്റാതെ അകലം പാലിക്കുന്നത്.”

“നാട്ടുകാരെ ഒഴിവാക്കാന്‍ പറ്റുമെങ്കിലും

മരുമകളുടെ ആള്‍ക്കാരെ ഒഴിവാക്കാനാവില്ലല്ലോ?

മണവാളക്കുറിച്ചിയില്‍ നിന്നും മീനാക്ഷീ പുരത്തുവന്ന് പെണ്ണന്വേഷിച്ചതിന്റെ പുറകിലും അതുതന്നെയാവാം.”

“നിധികിട്ടാന്‍ നരബലി നടത്തുന്നതിനേപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്.”

വിഷ്ണു അങ്ങിനെ പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു ഞെട്ടി.

“അതുശരിയാണെങ്കില്‍ ഇവിടെ ഷീബാ വലിയ റിസ്കിലല്ലേ കഴിയുന്നത്,

അങ്ങിനെ വല്ലതും വേണ്ടിവന്നാല്‍ ഉപയോഗിക്കാനാണോ

ഈ തള്ള മകനേക്കൊണ്ട് ദൂരേ നിന്നും കല്യാണം കഴിപ്പിച്ചത്?”

ഞാന്‍ ആകെ വിയര്‍ത്തുപോയി.

“ഇനി ഒരുപക്ഷേ, ആ യാക്കോബിനേയും ബലികൊടുത്തതോ മറ്റോ ആണോ?”

വിഷ്ണു വീണ്ടും ചോദിച്ചു

“അതൊരു സാദ്ധ്യത മാത്രമാണു വിഷ്ണു,”

മനോഹരന്‍ ചേട്ടന്‍ ഇടപെട്ടു

“നമുക്ക് ഇനി ആ പി. ടി. യില്‍ നിന്നേ വിവരങ്ങള്‍ അറിയാന്‍ പറ്റൂ,

അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരുന്നേപറ്റൂ.”

“നമുക്ക് ആ സൂസമ്മയേ പിടിച്ച് രണ്ട് ചവിട്ടുവെച്ചുകൊടുത്താല്‍

തത്ത പറയും പോലെ പറയില്ലേ?”

വിഷ്ണുവിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കാന്‍ മടി

“ഞാനും അത് ചിന്തിക്കായ്കയല്ല,

അവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമാകണമെന്നില്ല.

മാത്രവുമല്ല ഈ പി. ടി. വരുന്നത്

സൂസമ്മ നല്‍കുന്ന ഏതെങ്കിലും രഹസ്യ സിഗനല്‍ ലഭിച്ചതിനുശേഷം ആകാം,

ഇപ്പോള്‍ സൂസമ്മയേ പിടികൂടിയാല്‍

പി.ടി. യേ എന്നന്നേക്കുമായി നഷടപ്പെട്ടുപോകുകയും ചെയ്തേക്കാം,

അത് അപകടമാണ്.”

“ഇപ്പോള്‍ മൂന്നുമണി, നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല,

അതുകൊണ്ടൊരു എട്ടുമണിവരെ ഉറങ്ങാം,

ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയില്ലല്ലോ.”

“നമുക്ക് ടൗണിലൊക്കെ ഒന്നുകറങ്ങേണ്ടേ?”

വിഷ്ണു ചോദിച്ചു

“ഒരിക്കലും വേണ്ട, നമ്മള്‍ ഇവിടെയുള്ള വിവരം ആരുമറിയരുത്,

ഈ പി.ടി. ആരാണെന്നറിയാന്‍ മേലാത്തപ്പോള്‍ പ്രത്യേകിച്ചും.”

“ഈ ഈരാളിയുടെ ആള്‍ക്കാര്‍ കാരണം മനുഷ്യര്‍ക്കെന്തൊക്കെ ബുദ്ധിമുട്ടാ ഈശ്വരാ?”

വിഷ്ണു അവന്റെ അതൃപ്തി മറച്ചുവച്ചില്ല

കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല

കണ്ണടക്കുമ്പോഴൊക്കെ നരബലിയുടെ ദൃശ്യങ്ങളായിരുന്നു

കണ്ണുനിറയേ..........!

(കഥ അടുത്ത ബ്ലോഗില്‍ അവസാനിക്കും)

കഥയുടെ അവസാനഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച