Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബയ്ക്കായി ഒരു രാത്രി.ഭാഗം.7

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

9 ദിവസം തുടര്‍ച്ചയായി

ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം

9 ബ്ലോഗുപോസ്റ്റുകളിലായി

ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്

പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,

ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്

എങ്കിലും ഭാവനക്കതീതമായി

ഇതില്‍സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്.

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,

സത്യവും അസത്യവും

എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :7

“മച്ചില്‍ മരപ്പട്ടിയല്ല, ഒരുമനുഷ്യനാണുള്ളത് എന്നാണെനിക്ക് തോന്നുന്നത്।” ഷീബായുടെ മുഖത്ത് ഭയം

“ശരിയാകണമെന്നില്ല എങ്കിലും ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്

ആ മനുഷ്യന്‍ ജോണിയുടെ ചാച്ചന്‍ തന്നേ ആണോന്ന്!”

“മിസ്റ്റര്‍ യാക്കോബ്?”

“അതേ, ആ ആള്‍ തന്നേ!”

“ആ അഭിപ്രായം തള്ളിക്കളയാനാവില്ല,

സാധ്യതയുണ്ട് അന്യരേ അകത്തേക്ക് കടത്താത്തതിന്റെ പുറകില്‍ ഉള്ള

ഒരു കാരണം അതാണെന്നും നമുക്ക് ഒരു പ്രാധമിക തിയറി രൂപീകരിക്കാം

എന്നാല്‍ അപ്പോള്‍ എന്തിന്? എങ്ങിനെ? അങ്ങിനെ തുടങ്ങി

വേറേ കുറേ ചോദ്യങ്ങളുടെ ഉത്തരം കൂടി നമ്മള്‍ കണ്ടെത്തണം.”

മനോഹരന്‍ ചേട്ടന്‍ പറഞ്ഞു

“ഈ യാക്കോബിനു ഗന്ധര്‍വ്വനേക്കണ്ട് വട്ടായെന്നും

അതുകൊണ്ട് മച്ചിലെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും കരുതാന്മേലേ?” വിഷ്ണുപെട്ടന്നു ചോദിച്ചു

“വിചാരിക്കാം, എന്നാലപ്പോള്‍

അയാള്‍ നിശബ്ദനായിരിക്കുന്നതെന്തുകൊണ്ട്?

അയാള്‍ക്കുവേണ്ട ഭക്ഷണവും മറ്റും ആരെത്തിക്കുന്നു?

എന്നത് നമ്മളേകുഴയ്ക്കുന്നു

മച്ചിലെ ചവിട്ട് വെള്ളിയാഴ്ച്ച മാത്രമേ കേള്‍ക്കുന്നൊള്ളോ?”

ഷീബാ ആലോചിച്ചുനോക്കി

“ശരിയാണ് ചവിട്ടും ബഹളവും അന്നുമാത്രമേയുള്ളൂ।”

“ജോണി ഇതിനേപ്പറ്റി എന്താണു പറയാറുള്ളത്?”

ഞാന്‍ ചോദിച്ചു

“ഓ അക്കാര്യം പറയാന്‍ വിട്ടുപോയി,

ജോണി ഇതൊന്നും അറിയാറേയില്ല।”

“അതെന്താ?”

ഞങ്ങള്‍ക്ക് കാര്യം മനസ്സിലായില്ല

“ഇപ്പോള്‍ ആലോചിച്ചുനോക്കുമ്പോള്‍ അവിടേയും വിചിത്രമായ ഒരു കാര്യം ഉണ്ട്, ജോണി ഉറങ്ങിക്കഴിഞ്ഞിട്ടാണീ സംഭവങ്ങള്‍ എന്നും ഉണ്ടാകാറുള്ളത്।”

മനോഹരന്‍ ചേട്ടന്റെ നെറ്റിയില്‍ ചുളിവുവീഴുന്നതു ഞാന്‍ കണ്ടു

എന്തോ പ്രബലമായ പോയിന്റില്‍ മനസ്സ് ഉടക്കിയിരിക്കുന്നു

“സാധാരണ രാത്രി ഭക്ഷണം ഒരുമിച്ചല്ലേ നിങ്ങള്‍ കഴിക്കുന്നത്?”

“ അല്ല, ജോണി എന്നും പുറത്തുനിന്നാണാഹാരം കഴിക്കുക

പുള്ളിക്കാരനു ഇറച്ചി നിര്‍ബ്ബന്ധമാണു ഇവിടെ ഇറച്ചി വെക്കാറില്ല.”

“അതെന്താ? ഷീബാ ഇറച്ചി കഴിക്കുമായിരുന്നല്ലോ?”

ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു

“ഇവിടെ ഗന്ധര്‍വ്വനും യക്ഷിയും ഒക്കെ ഉള്ളതിനാല്‍

അടുക്കളയില്‍ മല്‍സ്യമാംസങ്ങള്‍ വയ്ക്കാറില്ല

ചാച്ചന്റെ പ്രശ്നം ഉണ്ടായതില്‍പ്പിന്നെ എവിടെയെക്കയോ പോയി

നോക്കി തീരുമാനിച്ചതാണത്, ജോണി വന്നാലുടനെ പാല്‍പായസം കുടിക്കും

പിന്നെ മുറിയിലേക്കു പോകും।”

“പാല്‍പ്പായസം?” വിഷ്ണു എടുത്തുചോദിച്ചു

യക്ഷിയുടെ പ്രീതിക്കായി എല്ലാ വെള്ളിയാഴ്ച്ചയും പാല്‍പായസം വെക്കും

അത് പാലചുവട്ടില്‍ ഒരു തറയുണ്ട് അവിടെ വെച്ച് വിളക്കുകത്തിച്ചുവെക്കും ഏഴുമണിക്ക് അതെടുത്തകത്തുകൊണ്ടുവെയ്ക്കും

അത് ഗ്രഹനാഥനുള്ളതാണ്.”

മനോഹരന്‍ ചേട്ടന്‍ ചിരിച്ചു

“ഇത് വെറുമൊരു ഭാര്‍ഗവീനിലയം മാത്രം അല്ലല്ലോ ഈശ്വരാ,

മന്ത്രവാദികളുടെ കൂടാരം കൂടിയാണല്ലോ,

ഈ കുടുക്കിലാണല്ലോ ഇതിലൊന്നും വിശ്വാസമില്ലാത്ത ഷീബാ വന്നുപെട്ടത് !” “ഞങ്ങള്‍ കുരിശുവരയും ഭക്ഷണവും ഒക്കെ കഴിഞ്ഞ് ചെല്ലുമ്പോഴേക്കും

ജോണി നല്ല ഉറക്കമായിരിക്കും

ഇടിവെട്ടിയാലറിയാത്ത ഉറക്കം

ഒരിക്കല്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച് പുറത്തിറങ്ങി

ഒരു വെള്ളിയാഴ്ച്ച രാത്രി സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞുകാണും

കണ്ടകാഴ്ച്ച എന്നേ നടുക്കിക്കളഞ്ഞു

യക്ഷിപ്പാലയില്‍ ചാരി ഒരു രൂപംനില്‍ക്കുന്നു

സ്വര്‍ണ്ണ വര്‍ണ്ണമുള്ള ആ ശരീരംതിളങ്ങുന്നതുപോലെ തോന്നി

അടുക്കളയില്‍നിന്നും വലിയ പ്രകാശം

അവിടെനിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍

ഞാന്‍ ഓടി എന്റെ മുറിയില്‍ കയറി വാതില്‍ അടച്ചു

അന്നു മുതലെനിക്കും ആ ഗന്ധര്‍വ്വന്‍ കഥയില്‍ എന്തെങ്കിലും കാര്യം ഉണ്ടോ

എന്ന് ഒരു സംശയം തോന്നിത്തുടങ്ങി।”

ഷീബയുടെ മുഖത്ത് ഒരു ദയനീയ ഭാവം വന്നപോലെ എനിക്ക് തോന്നി

“പിന്നെ എന്തെങ്കിലും പ്രത്യേകതകള്‍ ഷീബായുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?” ഷീബാകുറച്ചുസമയം ആലോചിച്ചു

“ശനിയാഴ്ച്ച ദിവസങ്ങളില്‍ അമ്മയുടെ പ്രവര്‍ത്തികളേപ്പറ്റി ആലോചിക്കുമ്പോള്‍ ഇപ്പോളൊരല്‍പം സംശയം തോന്നുന്നു

ശനിയാഴ്ച്ചദിവസങ്ങളില്‍ പതിവില്ലാത്ത ഒരു കുളിയുണ്ട്

പതിവില്ലാത്തതെന്നു വെച്ചാല്‍ അന്നുമാത്രം വലിയ ഒരു തോര്‍ത്തുമുടുത്ത് ദേഹത്തുമുഴുവനും എണ്ണയും പുരട്ടി മദയാനയേപ്പോലെ ഒരു ഉലാത്തലുണ്ട് എനിക്ക് അതുകണ്ടാല്‍ പേടി തോന്നും ഒരിക്കല്‍ ഞാന്‍ ചോദിച്ചു എന്താ ഇങ്ങിനെ നടക്കുന്നത് മോശമല്ലേ എന്ന് അപ്പോള്‍ അവര്‍ എന്നേ ഒന്നു സൂക്ഷിച്ചു നോക്കി അപ്പോള്‍ എനിക്ക് തോന്നി എന്റെ മുന്നില്‍ നില്‍ക്കുന്നത് അമ്മയല്ലാ മറ്റാരോ ആണെന്ന്।”

“സാധാരണ ഉപയോഗിക്കുന്ന എണ്ണതന്നേയാണോ അന്നും ദേഹത്തു തേക്കുന്നത്?” മനോഹരന്‍ ചേട്ടന്‍ ചോദിച്ചു

“അല്ല, ആ എണ്ണക്ക് ഒരു പ്രത്യേക സുഗന്ധം ഉണ്ട്

നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒരു എണ്ണക്കും ഇല്ലാത്ത ഒരു സുഗന്ധം

ആ ഉലാത്തല്‍ ഏകദേശം മൂന്നുമണിക്കൂര്‍ വരെ നീളും

പിന്നെ വിസ്തരിച്ചുള്ള ഒരു കുളിയാണ്।”

“അന്നു ഷീബയോട് ഉള്ളസംസാര രീതി എങ്ങിനെയാണ്?“

ഞാന്‍ ചോദിച്ചു

“അന്ന് എന്നോട് സാധാരണ സംസാരിക്കാറില്ല,

എന്നാല്‍ ഭക്ഷണം എനിക്ക് മുറിയില്‍ എത്തിച്ചുതരും

ശനിയാഴ്ച്ച അടുക്കളയില്‍ കയറരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ്.

ഇന്നലെ ഞാന്‍ രാവിലെ അതെന്താണെന്ന് അറിയണമെന്ന് തീരുമാനിച്ചു

രാവിലെ അഞ്ചുമണിക്ക് ആരും അറിയാതെ അടുക്കള വാതിലില്‍ തള്ളിനോക്കി എന്റെ ഭാഗ്യത്തിനോ ദുര്‍ഭാഗ്യത്തിനോ അത് പൂട്ടിയിരുന്നില്ല

ഞാന്‍ ശബ്ദമുണ്ടാക്കാതെ അടുക്കളയില്‍ കയറി।”

“എന്നിട്ടെന്തുണ്ടായി?”

“വല്ലാത്ത ഒരു ഗന്ധമാണാദ്യം തോന്നിയത്

പെട്ടന്ന് തലക്കകത്ത് ഒരു മിന്നല്‍ പോലെ

കണ്ണില്‍ മുഴുവനും വലിയ ഒരു പ്രകാശം

ഞാന്‍ പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതായി ഓര്‍ക്കുന്നു

പിന്നെ ഒന്നും ഓര്‍മ്മയില്ല

ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ ആ വീനസ് ക്ലിനിക്കിലാണു

ശനിയാഴ്ച്ച രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നും രക്ഷപെടാന്‍

ഒരു അവസരം ഉണ്ടെന്ന് ഞാന്‍ ഈയിടെയാണു ഞാന്‍ മനസ്സിലാക്കിയത്

അല്ലാത്ത ദിവസങ്ങളില്‍ ജോണിയോ അമ്മയോ അറിയാതെ വാതില്‍ തുറക്കാന്‍ പറ്റില്ല ,ഏതോ വലിയ ദുര്‍നിമിഷത്തിലാണു അടുക്കള തുറക്കണമെന്നെനിക്ക് തോന്നിയത്, അല്ലാഎങ്കില്‍ ഞാന്‍ സുരക്ഷിതയായി പാലായിലെത്തിയേനേ।”

ഷീബായുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

“സാരമില്ല ഷീബേ, എല്ലാം നന്മയ്ക്കായ് എന്നല്ലേ പറയുന്നത്

ഇതും നന്മക്കായാണെന്നു നമുക്ക് വിശ്വസിക്കാം।”

ഞാന്‍ അവളേ ആശ്വസിപ്പിച്ചു

“നമുക്ക് പുറത്തേക്ക് ഒന്നിറങ്ങിനോക്കാം।”

മനോഹരന്‍ ചേട്ടന്‍ മുറ്റത്തേക്ക് ഇറങ്ങി

പുരയ്ക്കു ചുറ്റും നടന്നുനോക്കി

പറമ്പിലേക്കും വീട്ടിലേക്കും ഒക്കെ മാറി മാറി നോക്കി

പിന്നെ അടുക്കള വശത്തുചെന്നു

അവിടെ വളരെ അധികം വലിപ്പമുള്ള ഒരുപാല നില്‍പ്പുണ്ട്

ഒരുനൂറ്റാണ്ടെങ്കിലും അതിനു പ്രായ മുണ്ടാകുമെന്ന് എനിക്ക് തോന്നി

പാല പൂത്തിരിക്കുന്നു

വശ്യമായ ഒരു സുഗന്ധം ആ പ്രദേശത്തുനിറഞ്ഞുനില്‍ക്കുന്നു ഇതാണല്ലോഗന്ധര്‍വ്വന്മാര്‍ ഇറങ്ങുന്ന സമയം

എന്ന് എനിക്ക് തോന്നി

മനോഹരന്‍ചേട്ടന്‍ ആ പാലയുടെ ചുറ്റും നടന്നു

കൈയ്യിലുള്ള ലെന്‍സുപയോഗിച്ച് തറയിലും ഭിത്തിയിലും

എല്ലാം വിശദമായി പരിശോധിച്ചു

പിന്നെ അടുക്കളയില്‍ കയറി

അവിടേയും ഇതേരീതിയില്‍ പരിശോധന തുടര്‍ന്നു

വീണ്ടും പാലചുവട്ടില്‍ തിരിച്ചുവന്നു

എന്നിട്ട് പാലചുവട്ടില്‍ നിന്നും നാലുവശത്തേക്കും നോക്കി

ഈ സമയമെല്ലാം ആനി എല്ലാം ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു മനോഹരന്‍ ചേട്ടന്‍ പറമ്പിലോട്ടിറങ്ങിയപ്പോള്‍ ആനിയും കൂടെയിറങ്ങി

അവള്‍ അവിടെയൊക്കെ മണം പിടിച്ചു

എന്നിട്ട് ചെടികള്‍ക്കിടയില്‍ നിന്നും എന്തോ ചികഞ്ഞെടുത്തു

ഒരു കര്‍ച്ചീഫ് ഞാനത് കൈയ്യിലെടുത്തു

അതില്‍ ഒരുവശത്ത് പി റ്റി എന്ന് എഴുതിയിട്ടുണ്ട്

“കര്‍ച്ചീഫ് ആനിയേ ഒന്നു മണപ്പിച്ചുനോക്കട്ടേ.”

വിഷ്ണുവിന്റേതായിരുന്നു ആ നിര്‍ദ്ദേശം

ആതുവെറുതേ ആയില്ല ആനി പറമ്പിലൂടെ ഇടത്തോട്ടു നീങ്ങി

ഞങ്ങളെല്ലാവരും പുറകേ നീങ്ങി

പറമ്പിന്റെ ഒരു മൂലയില്‍ എത്തിയിട്ട് ആനി ദൂരേക്കുനോക്കി കുരച്ചു

ആ അതിര്‍ത്തിയോടു ചേര്‍ന്ന് പുഴ ഒഴുകുന്നു

അവിടെ മതിലിനു ചെറിയ ഒരു വിടവുണ്ട്

ഞാന്‍ ആ വിടവിലൂടെ എത്തിനോക്കി

അവിടെ ഒരു ആറ്റുവഞ്ചി വളര്‍ന്നു നില്‍ക്കുന്നു

അതില്‍ ഒരു കയര്‍ കെട്ടിയിട്ടുണ്ട്

“നമുക്ക് തല്‍ക്കാലം തിരിച്ചുപോകാം।”

മനോഹരന്‍ ചേട്ടന്‍ പറഞ്ഞു

ഷീബാ ഞങ്ങള്‍ക്ക് ചായ തെയ്യാറാക്കി

അതുകുടിച്ചുകൊണ്ടിരുന്നപ്പോള്‍

മനോഹരന്‍ ചേട്ടന്‍ ഒരു മൊബൈല്‍ ഫോണ്‍ ഷീബായ്ക്ക് കൊടുത്തു

“ഇത് ആരും കാണാതെ സൂക്ഷിച്ചുവയ്ക്കുക

എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ ഞങ്ങളേ അറിയിക്കേണ്ടിവന്നാല്‍

ഇത് ഉപയോഗിക്കാം ഞങ്ങള്‍ പുലിവേലില്‍ അച്ചന്റെ അടുത്തുതന്നേ ഉണ്ടാകും ഇന്നുരാത്രി നമുക്ക് പലതും ചെയ്യേണ്ടതുണ്ട്

ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ ഇന്നുരാത്രി

ഈ പ്രശനത്തിന്റെ ചുറുളഴിക്കാന്‍ സാധിക്കുമെന്നാണെന്റെ വിശ്വാസം।”

ഞാന്‍ അവിശ്വസനീയതയോടെ മനോഹരന്‍ ചേട്ടന്റെ മുഖത്തേക്കു നോക്കി

ചേട്ടന്‍ ഒന്നു പുഞ്ചിരിച്ചു

കഥ അടുത്തബ്ലോഗില്‍ തുടരും।

അടുത്ത ബ്ലോഗു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഡിറ്റക്ടീവ്‌ മനോഹരൻ ആളു കൊള്ളാമല്ലോ!!!!

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച