Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായി ഒരു രാത്രി: ഭാഗം.4

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം

9 ബ്ലോഗുപോസ്റ്റുകളിലായി

ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്

പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,

ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്

എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും

ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,

സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :4


തിരുവല്ലാ വിട്ടപ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ കിടന്നസംശയം മനോഹരന്‍ ചേട്ടനോടു പങ്കുവെച്ചു

"എനിക്ക് മണവാളക്കുറിച്ചിയും മീനാക്ഷീപുരവുമായുള്ള അകലം

അന്നേ ദഹിക്കാതെ കിടക്കുകയാണ്,

എന്തിനാണു ഇവര്‍ ഇത്രയും ദൂരെ വന്നുകല്യാണംനടത്തിയത് ?

എന്തെങ്കിലും കുഴപ്പമില്ലായെങ്കില്‍ അങ്ങിനെ വരുമോ?”

മനോഹരന്‍ ചേട്ടന്‍ ഒരു നിമിഷം ആലോചിച്ചു

“അക്കാര്യത്തില്‍ രണ്ടു സാദ്ധ്യതകളുണ്ട്,

ഒന്ന് പോസിറ്റീവ് മറ്റേത് നെഗറ്റീവ്”

“ഇക്കാര്യത്തില്‍ പോസിറ്റീവോ?”

എനിക്ക് വിശ്വാസമായില്ല

“തീര്‍ച്ചയായും പോസിറ്റീവുണ്ട് ”

മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു

“ഉദാഹരണമായി മലയാളികളായ ഇവര്‍ക്ക്

മണവാളക്കുറിച്ചിയിലെ തമിഴത്തികളേക്കാള്‍ മരുമകളാക്കാന്‍ പ്രീയം

ഒരു മലയാളിപ്പെണ്ണിനേയാണെന്നു ചിന്തിച്ചുകൂടേ?

അതുപോലെ തന്നേ ഇക്കാര്യം ഡിസ്ക്കസ് ചെയ്തപ്പോള്‍

രണ്ടു കുടുംബങ്ങളേയും അറിയുന്ന ഫാദര്‍ പുലിവേലില്‍ നടത്തിയ

ഒരു ഹൈ റെക്കമെന്റേഷന്‍ ആണു ഇവരേ

ഇങ്ങകലെ മീനാക്ഷീപുരത്തേത്തിച്ചതെന്നു ചിന്തിക്കുന്നതില്‍ എന്താണു തെറ്റ്?”

“എങ്കിലും എനിക്ക് തോന്നുന്നത് ത്രാസിന്റെ തട്ട് മറുവശത്തേക്കാണു

കൂടുതല്‍ തൂങ്ങുന്നതെന്നാണ് .”

ടെലിഫോണ്‍ നമ്പരിലെ കുരുട്ടുബുദ്ധി എന്നെ അപ്പോഴും

പോസിറ്റീവ് ചിന്തിക്കുന്നതില്‍ നിന്നും പുറകോട്ടു വലിച്ചു

“എനിക്കും അങ്ങിനെ തന്നേയാണു തോന്നുന്നത് ”

മനോഹരന്‍ ചേട്ടനും അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല

“പരിചയമുള്ള നാട്ടില്‍ നിന്നും ഒരുവനു പെണ്ണുകിട്ടാതെ വരുന്നു എന്നുവെച്ചാല്‍ അവര്‍ക്കും നാട്ടുകാര്‍ക്കുമിടയിലൊരു സാങ്കല്‍പ്പിക മതിലുണ്ട് എന്നുവേണം മനസ്സിലാക്കാന്‍ ”

“സാങ്കല്‍പ്പിക മതിലോ?”

വിഷ്ണു ഡ്രൈവിങ്ങിനിടെ വിളിച്ചു ചോദിച്ചു

“മതില്‍ എന്നുവെച്ചാല്‍ ഇരുവരേയും പരസ്പരം സഹകരിക്കുന്നതില്‍ നിന്നും തടയുന്ന എന്തോ ഒന്ന്, അതാണു ഞാന്‍ ഉദ്ദേശിച്ചത് ”

മനോഹരന്‍ ചേട്ടന്‍ കൂടുതല്‍ വിശദീകരിച്ചു

“അവിടേയും രണ്ടു സാധ്യതകള്‍ ഉണ്ട്,

ഒന്ന് ഇവര്‍ കെട്ടിയ മതില്‍,

രണ്ടാമത്തേത് നാട്ടുകാര്‍ കെട്ടിയ മതില്‍

രണ്ടാമത്തേതില്‍ വരാവുന്ന പലതുണ്ട്

പയ്യന്റെ അമിത മദ്യപാനം, ക്രിമിനല്‍ പശ്ചാത്തലം,

മാനസിക വിഭ്രാന്തി, കടബാധ്യതകള്‍,

മുന്‍വിവാഹം, അത് ഔദ്യോഗികമോ അനൗദ്യോഗികമോ ആകാം,

കുടുബാംഗങ്ങളുടെ മാന്യത,

അങ്ങിനെ പലതും ഇവമൂലം ഇവനു മകളേ കല്യാണംചെയ്തു കൊടുക്കാന്‍ ആളുകള്‍തയ്യാറാകാതിരിക്കാം,

എന്നാല്‍ ഇതിലും വളരെ വളരെ അപകടകരമാണ്

മതില്‍ ഇവര്‍സ്വയം കെട്ടിയതാണെങ്കില്‍

നാട്ടുകാര്‍ കടക്കാത്ത ഒരുമതില്‍ ഇവര്‍ കെട്ടണമെങ്കില്‍

നാട്ടുകാരില്‍ നിന്നും മറയ്ക്കാനുള്ള എന്തോ രഹസ്യങ്ങള്‍ ഇവര്‍ സൂക്ഷിക്കുന്നുണ്ട് കള്ളനോട്ടു നിര്‍മ്മാണം, വ്യാജ മദ്യ ബോട്ടിലിഗ്,

ടെററിസ്റ്റുകളുടെ ഒളിത്താവളം അങ്ങിനെ പലതും സങ്കല്‍പ്പിക്കാം”

“അഛാ, പണ്ട് ഒരു പ്രൊഫസര്‍

തെക്കന്‍ നാട്ടില്‍ നിന്നും വരുന്ന ഒരു ചെറുപ്പക്കാരനാകാനുള്ള മരുന്ന് കഴിച്ച് കാണിച്ച വിചിത്ര ഗോഷ്ടികളേപ്പറ്റി നമ്മള്‍

ഷെര്‍ലക്ക് ഹോംസ് കഥകളില്‍ വായിച്ചിട്ടില്ലേ?

അവിടേയും പ്രൊഫസര്‍ നാട്ടുകാര്‍ വരാതിരിക്കാന്‍

ഒരു സങ്കല്‍പ്പ മതില്‍ കെട്ടിയിരുന്നു ”

വിഷ്ണുവും ഡിസ്കഷനില്‍ ചേര്‍ന്നു

“എടാ അത് കരിങ്കൊരങ്ങു രസായനത്തേപ്പറ്റി കേട്ടപ്പോള്‍

ആര്‍തര്‍ കോനര്‍ ഡോയലിന്റെ ഭാവനയില്‍ തോന്നിയതാ

നമ്മുടേത് കഥയല്ലല്ലോ യാഥാര്‍ത്ഥ്യമല്ലേ?”

“എന്നാലും ആ തള്ളച്ചിയെങ്ങാനും കരിങ്കൊരങ്ങുരസായനമോ ജീവന്‍ടോണോ മറ്റോകഴിക്കുന്നുണ്ടോ എന്നാര്‍ക്കറിയാം?”

വിഷ്ണു ആത്മഗതം പോലെ പറഞ്ഞു.”

“വിഷ്ണുക്കുട്ടന്‍ പറയുന്നതിലും കാര്യമുണ്ട്,

നമുക്ക് ആ തള്ളയുടെ കാര്യവും നിസ്സാരമാക്കി തള്ളാന്‍ പാടില്ല ”

മനോഹരന്‍ ചേട്ടന്‍ അവന്റെ കൂടെ ചേര്‍ന്നു

“ഈ പ്രശ്നത്തില്‍ അവരുടെ സ്ഥാനം എവിടെയാണെന്നാണു ചേട്ടനു തോന്നുന്നത്?” ഞാന്‍ ചോദിച്ചു

“അവര്‍ ഒരു പക്കാ ക്രിമിനലാണെന്നാണെനിക്ക് തോന്നിയിട്ടുള്ളത്।”

വിഷ്ണുവിനു അവരേ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല എ ന്നു വ്യക്തം.

“വിഷ്ണുക്കുട്ടാ, ക്രിമിനല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ വരട്ടേ,

എല്ലാം നമ്മുടെ ഊഹാപോഹങ്ങള്‍ മാത്രമാണന്നത് മറക്കേണ്ട,

എന്താണു യഥാര്‍ത്ഥത്തില്‍ ഷീബായുടെ പ്രശ്നം എന്നറിയുന്നതുവരെ മുന്‍വിധികളില്ലാതെ നീങ്ങുന്നതാണു കുരുക്കഴിക്കാന്‍ എളുപ്പം।”

മനോഹരന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണന്നെനിക്കും തോന്നി .

“വിളിച്ചാല്‍ കിട്ടാത്ത ഫോണ്‍ നമ്പര്‍ തന്നിട്ട്

കല്യാണാലോചന സമയത്തും കല്യാണ സമയത്തും

കൂളായി നില്‍ക്കാന്‍ കഴിഞ്ഞ ഒരു സ്ത്രീ എന്നത്

അവര്‍ ഒരു പഠിച്ച കള്ളിയാണെന്നു വ്യക്തമാക്കുന്നു.”

മനോഹരന്‍ ചേട്ടന്‍ അങ്ങിനെയാണ് വിലയിരുത്തിയത്

എനിക്ക് മറ്റൊരു ആശയം തോന്നി

“ചേട്ടാ, മറ്റൊരു ചാന്‍സും എനിക്ക് തോന്നുന്നു

ഒരുപക്ഷേ അവര്‍ ഒരു നല്ല സ്ത്രീയാണെന്നു സങ്കല്‍പ്പിക്കുക

മകന്‍ എന്തെങ്കിലും ദുശ്ശീലത്തിന്റെ അടിമയും

ഒരു കല്യാണം അവനേ നന്നാക്കാന്‍ ആരെങ്കിലും

ഒരു പക്ഷേ ആ കത്തനാര്‍ ഫാദര്‍ പുലിവേലില്‍ നിര്‍ദ്ദേശിച്ച

ഒരു ചികില്‍സയാണെന്നും സങ്കല്‍പ്പിക്കുക,

മകനേ നന്നാക്കാന്‍വേണ്ടിഅവര്‍ നടത്തിയ

ഒരുആത്മാര്‍ത്ഥമായ ശ്രമമായി ഇതിനേ കണ്ടുകൂടേ?”

“സാധ്യതയുണ്ട്,”

മനോഹരന്‍ ചേട്ടന്‍ അല്‍പം ആലോചിച്ചു

“അവിടേയും ഒരു ആശയക്കുഴപ്പം ഉണ്ടല്ലോ ബാബൂ,

ഷീബായുടെ വീട്ടുകാരുടെ അടുത്ത ഒരു സുഹൃത്താണീ ഫാദര്‍

അപ്പോള്‍ അങ്ങേര്‍ അറിഞ്ഞുകൊണ്ട്ഷീബായേ ഒരു കുഴിയില്‍ ചാടിക്കുമോ? മാത്രമല്ല ഫാദര്‍ പുലവേലിലിന്റെ വാക്കുവിശ്വസിച്ചാണീ കല്യാണ ആലോചന ഷീബായുടെ വീട്ടുകാര്‍ മുന്നോട്ടു നീക്കിയിരിക്കുന്നത് ,

അപ്പോള്‍ എന്തെങ്കിലും പ്രശ്നമുള്ളതാണെങ്കില്‍

ഫാദറിനോടല്ലേ ആദ്യം ചോദ്യം വരിക?

അപ്പോള്‍ ഫാദര്‍ അറിഞ്ഞുകൊണ്ട് അങ്ങിനെ ചെയ്യുമോ?”

“തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ചെയ്യില്ല .”

വിഷ്ണുവാണതുപറഞ്ഞത്

“നീ ഒരുശതമാനം എന്നുദ്ദേശിച്ചത് എന്താടാ?”

എനിക്കവന്റെ ചിന്ത പോകുന്നതെങ്ങോട്ടെന്നുപെട്ടന്നു മനസ്സിലായില്ല

“ഒരുശതമാനംകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്,

ഇതിന്റെ എല്ലാം പുറകില്‍ പ്രവര്‍ത്തിക്കുന്നകറുത്ത കൈകള്‍

ഫാദര്‍ പുലിവേലിലിന്റെ ആകാം എന്നതാണ്.

അയ്യാളുടെ വിരല്‍ത്തുമ്പില്‍ പ്രവര്‍ത്തിക്കുന്ന പാവകളാണ്,

ആ അമ്മയും മക്കളുമെന്ന് ചിന്തിച്ചുകൂടെ?

ഷീബായ്ക്ക് പ്രശ്നങ്ങള്‍ അവതരിപ്പിക്കുവാനും പരിഹരിക്കുവാനും

ഏറ്റവും സൗകര്യം തീര്‍ച്ചയായും ഫാദര്‍ പുലിവേലിലിനോടുതന്നെയാണ്,

എല്ലാ ആഴ്ചയും പള്ളിയില്‍ വരുമ്പോള്‍ സംസാരിക്കുവാന്‍ അവസരവും കിട്ടും ഫാദര്‍ പുലിവേലില്‍ വഴി നമ്മളേ വിവരമറിയിക്കുകയും ചെയ്യാമായിരുന്നു.”

“അതുണ്ടായില്ല എന്നത് വിചിത്രമായിരിക്കുന്നു,

എങ്കിലും കുറേക്കൂടി വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നതുവരെ

ഫാദര്‍ പുലിവേലിലിനെ നമുക്ക് കുറ്റവാളിപ്പട്ടികയില്‍ പെടുത്തേണ്ട

എന്നാണെന്റെ അഭിപ്രായം .”

ഞാനെന്റെ വിയോജിപ്പ് വ്യക്തമാക്കി

“നമുക്ക് ആദ്യം തന്നേ ഈ കത്തനാരേക്കണ്ട് ഒന്നു സംസാരിച്ചാലോ?”

വിഷ്ണു ചോദിച്ചു

മനോഹരന്‍ ചേട്ടന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി

“വരട്ടേ, ഫാദര്‍ പുലിവേലില്‍ ഈ കളിയില്‍ എവിടെനില്‍ക്കുന്നു എന്ന്

നമുക്ക് തീര്‍ച്ചയില്ല അതിനാല്‍ നമ്മള്‍ തല്‍ക്കാലം നമ്മള്‍ അദ്ദേഹത്തേ കാണുന്നില്ല. ഒരുപക്ഷേ അദ്ദേഹം വിഷ്ണുപറഞ്ഞതുപോലെയാണെങ്കില്‍

നമുക്കെതിരേ ഒരു നീക്കത്തിനുമുതിര്‍ന്നേക്കാം.

അതോടെ നമ്മുടെ പദ്ധതികള്‍ കുഴപ്പത്തിലാകും,

മറിച്ച് അദ്ദേഹം നന്മയുടെ ഭാഗത്താണെങ്കില്‍

നമുക്ക് കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്യും,

ഏതായാലും മണവാളക്കുറിച്ചിയില്‍ ചെല്ലാതെ ഇനിഒന്നും ചെയ്യാനില്ല .”

വിഷണു ആറ്റിങ്ങലില്‍ ഒരു തട്ടുകടയില്‍ നിര്‍ത്തി

പൊറോട്ടയും ചിക്കന്‍ഫ്രൈയും വാങ്ങി .

അവിടെ നിന്നും പുറപ്പെട്ടപ്പോള്‍

ഞാന്‍ ഫ്രണ്ട് സീറ്റില്‍ കയറി സീറ്റുചെരിച്ചുവെച്ച് ഒന്നു കണ്ണടച്ചു

ഉറങ്ങിപ്പോയത് ഞാന്‍ അറിഞ്ഞില്ല

പിന്നെകണ്ണു തുറന്നപ്പോള്‍

വാന്‍ മണവാളക്കുറിച്ചി വീനസ് ക്ലിനിക്കിനുമുന്‍പില്‍ നിര്‍ത്തിയിരിക്കുകയാണ്।

വിഷ്ണുവും മനോഹരന്‍ചേട്ടനും

സെക്യൂരിറ്റി സ്റ്റാഫിനോട് എന്തോ സംസാരിക്കുന്നു.

ഞാന്‍ വാച്ചില്‍ നോക്കി

സമയം നാലുപതിനഞ്ചായിട്ടേഉള്ളൂ

ഞാന്‍ ഒന്നുകൂടി കണ്ണടച്ചു

(കഥ അടുത്ത ബ്ലോഗില്‍ തുടരും..........)

അടുത്ത ബ്ലോഗുവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

കുറേ പ്ലാനുകൾ വായിച്ചു.അതല്ലാതെ ഈ അധ്യായത്തിൽ ഒന്നുമില്ല.
കുറേ പ്ലാനുകൾ വായിച്ചു.അതല്ലാതെ ഈ അധ്യായത്തിൽ ഒന്നുമില്ല.

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച