Skip to main content

ഈ കൊച്ചു മനുഷ്യനോട് ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു.

കേസ് ഷീറ്റിലെ കഥകള്‍ രാമനില്‍ നിന്നും തുടങ്ങാം...................
രാമനെ ഒരിക്കല്‍ കണ്ടാല്‍ ആരും പിന്നെ മറക്കില്ല !
5അടി പൊക്കം, കറുത്ത നിറം , വായില്‍ നിറച്ചു മുറുക്കാന്‍, ബല്‍ബോട്ടം പാന്റും ഷര്‍ട്ടും വേഷം, നീളന്‍ തലമുടി വകുപ്പ് എടുക്കാതെ പുറകോട്ടു ചീകി തോളുവരെ കിടക്കുന്നു തോളില്‍ ഒരു റിപ്പര്‍ ബാഗ് തലമുടിയില്‍ ഒരു പൂവ് [മിക്കവാറും ചെത്തിപ്പൂവ് ] , റ പോലെ താഴേക്കു വളഞ്ഞു നില്‍ക്കുന്നമീശ , സന്തോഷം തുളുമ്പുന്ന മുഖം, ചുറു ചുറുക്കുള്ള നടത്തം,തമിഴ് കലര്‍ന്ന സംസാരം ഇതാണു രാമന്‍ !! വളരെ സീനിയറായ ഒരു ലൈവുസ്റ്റോക്ക് ഇന്‍സ്പക്ടര്‍ ,എന്റെ ആദ്യ സഹപ്രവര്‍ത്തകന്‍.

ഒരു ഉച്ച സമയം,തന്റെ റിപ്പര്‍ ബാഗില്‍ നിന്നും ഒരു ഓടക്കുഴല്‍ എടുത്ത് പരിസരം മറന്നു ഗാനാലാപനം നടത്തുന്ന രാമനേ കണ്ട് ഞാന്‍ ഫാര്‍മസിയിലേക്കു ചെന്നു. “എന്താ രാമാ എന്ത് പറ്റി?” ഉടന്‍ രാമന്റെ മറുപടി “ ശോകരാഗമാണു സാര്‍” “അതെന്താ രാമാ ഇത്രക്കു ശോകം?” “ഇന്നു ഫീല്‍ഡു കേസ്സുകള്‍ ഒന്നുമില്ലല്ലോ സര്‍ അതാണു സര്‍” ഇതായിരുന്നു രാമന്‍ !!!

രാമന്‍ കഥകള്‍ ഇതുപോലെ ഒരുപാടുണ്ട് രാമന്‍ പലപ്പോഴും ഓഫീസില്‍ വരാന്‍ താമസ്സിക്കും അതിനു വിചിത്രങ്ങളായ പല കാരണങ്ങളും കേട്ടിട്ടുണ്ട് ഒരു ഉദാഹരണം : ഞാന്‍ ഇന്നുരാവിലെ നേരത്തെ കൂത്താട്ടുകുളം വരെ വന്നു സര്‍ പെട്ടെന്ന് ഒരു വിറയും ബോധക്കേടും പിന്നെ ഒന്നും ഓര്‍മ്മയില്ല ഓര്‍മ്മ വന്നപ്പോള്‍ മണി 11 അതാണു താമസ്സിച്ചത്!

ഇത്തരം മറുപടികള്‍ പല രൂപത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ രാമനെ വിളിപ്പിച്ചു
രാമാഓഫീസ് സമയം എത്രമണിക്കാണെന്ന് അറിയാമോ?
8മണി സര്‍
നാളെ ത്തൊട്ടു സമയത്ത് ഇവിടെ ഉണ്ടായിരിക്കണം!!
എന്റെ ഉത്തരവ്
ശരി സര്‍
രാമന്‍ സമ്മതിച്ചു
പിറ്റേദിവസം രാവിലേ 8 മണിക്ക് ഞാന്‍ ഓഫീസ്സിലെത്തിയപ്പോള്‍ ചിരിക്കുന്ന രാമന്റെ മുഖം
ഗുഡ് മോര്‍ണിഗ് സര്‍ !!
അല്‍പ്പം അഹന്തയോടെ ഞാന്‍ ചോദിച്ചു
ഇന്ന് ഇപ്പം എങ്ങിനെ സമയത്തിനെത്തി രാമാ?
യാതൊരു ഭാവമാറ്റവും ഇല്ലാതെ രാമന്റെ മറുപടി:
ഞാന്‍ ഇന്നലെ വീട്ടില്‍ പോയില്ല സര്‍ പോയിരുന്നെല്‍ ഈ സമയത്ത് എത്തില്ല സര്‍

ഞാന്‍ ഞെട്ടിപ്പോയി. എന്റെ ഒരു വാക്കിന്റെ പരിണിതഫലം ഇങ്ങിനയോ? ഞാന്‍ രാമനെ ഉടനെ വീട്ടിലോട്ട് അയച്ചു. കൂടുതല്‍ വാര്‍ത്തകള്‍ പുറകെ വന്നു തലേ രാത്രി രാമന്റെ വീട്ടിലും അയല്‍പക്കത്തും ആരും ഉറങ്ങിയിട്ടില്ല. ഓഫീസില്‍ നിന്നും വീട്ടിലോട്ടുള്ളവഴിയില്‍ അപ്രത്യക്ഷനായ രാമനെ മോര്‍ച്ചറിയില്‍ വരെ അന്വേഷിച്ചുപോലും!!

എനിക്കു വലിയകുറ്റബോധം തോന്നി ഈ സംഭവം പിന്നീട് പലപ്പോഴും എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. രാമന്‍ എതിര്‍ത്തിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു? രാമന്‍ ഒരു പൊട്ടനോ മന്ദബുദ്ധിയോ അല്ല എന്നിട്ടും എന്തിനു ഇങ്ങിനെ ചെയ്തു ? ?

താന്‍ സര്‍വീസില്‍ കയറിയതിനു ശേഷം മാത്രം ഭൂലോകം കണ്ട ഒരു കിളിന്ത് പയ്യന്റെ ഭരണം കണ്ട് രാമന്‍ മനസ്സില്‍ ചിരിച്ചിരുന്നോ?? ? അന്ന് 21 വയസ്സുമാത്രം പ്രായമുണ്ടായിരുന്നഎന്റെ അപക്വചിന്താരീതിയെ മനസ്സിലളന്ന് എനിക്കുമനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയില്‍ രാമന്‍ ഒരു ഡോസ് മരുന്നു തന്നതാണോ? ആയിരിക്കാം..................................................

കങ്ങഴയിലേ ശിവദാസന്‍,അടിമാലിയിലേ മോഹനന്‍,പയ്യന്നൂരിലേ തോമസ്, മൂന്നാറിലേ ദാസ് കിടങ്ങൂരിലേ ഷീനാ തുടങ്ങി സര്‍വീസിലെ കുരുക്കുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ ഞാന്‍ സഹായിച്ചതിനു എനിക്ക് നന്ദി പറഞ്ഞിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരായ നിരവധിപേരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്.
നിങ്ങള്‍ നന്ദി പറയേണ്ടത് എന്നോടല്ല.
എന്റെ അകക്കണ്ണ് തുറപ്പിച്ച് മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ എന്നെ പാകമാക്കിയ
ഒരു ചെറിയ മനുഷ്യനോടാണു.
വായില്‍ നിറച്ചു മുറുക്കാനും തോളില്‍ ഒരു റിപ്പര്‍ ബാഗും
തലമുടിയില്‍ ഒരു ചെത്തിപ്പൂവുമായി നടക്കുന്ന ആ മനുഷ്യനോട്!
എന്റെ ഏറ്റവും പ്രീയപ്പെട്ട ആ രാമനോട്!!!

Comments

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള