Skip to main content

ബാപ്പയുടെ സ്വന്തം അപ്പൂസ് ......!!

സാബിതയുടെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഉമ്മറപ്പടിയില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു।
മടിയില്‍ ഒരു കുഞ്ഞിക്കിടാവിനെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടുമുണ്ട്

തലയില്‍ തട്ടം ഇട്ട ഒരു മദ്ധ്യവയസ്കയായ ഉമ്മായാണു സാബിത।എന്റെ ആശുപത്രിയില്‍ പലപ്പോഴും മരുന്നുവാങ്ങാന്‍ വന്ന് എനിക്ക് അവരെ നല്ല പരിചയമാണു അവരുടെ കിടാവിന്റെ പുക്കിള്‍ക്കൊടിയില്‍ നിന്നും ചോരവരുന്നെന്നുപറഞ്ഞ് പരിഭ്രമിച്ച് സാബിതാഉമ്മാ ഫോണ്‍ ചെയ്തതുകൊണ്ട് അത് ചികില്‍സിക്കാനായി ചെന്നതാണു

ഉമ്മായുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നുകണ്ണുനീരൊഴുകി കവിളുകള്‍ നനഞ്ഞിരിക്കുന്നു

ചിലരങ്ങിനെയാണു വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ വാവിട്ട് കരയുന്നത് എത്രതവണ ഞാന്‍ കണ്ടിരിക്കുന്നു ചിലര്‍ക്ക് പ്രഷര്‍ കയറികിടപ്പിലുമാകാറുമുണ്ട്

"ബാപ്പാ വരുന്നുണ്ട്।" സാബിത പറഞ്ഞു

എനിക്ക് അല്‍പ്പം ധൃതിയുണ്ടായിരുന്നതുകൊണ്ട് ഞാനതിനു പ്രാധാന്യം കൊടുത്തില്ല രാവിലത്തേ സമയമായതുകൊണ്ട് കഴിയും വേഗം തിരിച്ചെത്തണം സാബിതയുടെ വാക്കുകളിലെ സങ്കടം തിരിച്ചറിഞ്ഞതുകൊണ്ടുമാത്രമാണു ഞാന്‍ ആ സമയത്ത് വന്നത് അല്ലായെങ്കില്‍ ഉച്ചക്കേ വരുമായിരുന്നൊള്ളു

"സാബിതക്ക് പിടിക്കാനല്ലേ ഉള്ളൂ ഇതുകുഞ്ഞു കിടാവല്ലേ?"
ഞാന്‍ സമയം ലാഭിക്കാന്‍ പറഞ്ഞു

അവരുടെ ഭര്‍ത്താവു വരും വരെ കാത്തിരുന്നാല്‍ പിന്നേയും സമയം പോകുമെന്നവേവലാതിയായിരുന്നു എനിക്ക്

മുറിവ് അല്‍പ്പം കൂടുതല്‍ ഉണ്ടായിരുന്നുഅതുകൊണ്ട് മരുന്ന് വച്ചപ്പോള്‍ കിടാവ് ഉച്ചത്തില്‍ കരഞ്ഞു സാബിതാ ഉമ്മയും കൂടെ കരഞ്ഞു കരച്ചിലിനിടക്ക് അവര്‍ കിടാവിനോട് സംസാരിക്കുന്നുമുണ്ട്

"എന്റെ അപ്പൂസല്ലേ കരയാതെ കുട്ട്യേ
നീ ഇങ്ങനെ കരഞ്ഞാല്‍ ബാപ്പായ്ക്ക് സങ്കടമാകും കേട്ടോ കരയാതെന്റെ കുട്ട്യേ ബാപ്പ നിന്നേ വേദനിപ്പിക്കുമോ?"

സാബിതയാണോ കിടാവാണോ കൂടുതല്‍ കരഞ്ഞതെന്ന് എനിക്ക് തീര്‍ച്ചയില്ല കിടാവിനും ശരീരത്തിലും സാബിതക്ക് മനസ്സിലുമായിരുന്നല്ലോ മുറിവ്

സാബിത ബാപ്പായുടെ കാര്യം പറഞ്ഞുകൊണ്ടിരുന്നത് എന്താണന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല
ഒരുപക്ഷേ ഉമ്മായേക്കാള്‍ കൂടുതലായിരുന്നേനേ ബാപ്പാ വന്നിരുന്നേല്‍ കരച്ചില്‍
ഒരുപക്ഷേ ഇത് കാണാന്‍ കരുത്തില്ലാതെ ആ ബാപ്പാ ഒളിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം തോന്നി
"ബാപ്പാക്കെന്നാ ഇതിനെ അത്രക്ക് ഇഷ്ടമാണോ?" ഞാന്‍ ചോദിച്ചു

സാബിത മറുപടി പറയാതെ എന്നെ വല്ലാത്തഒരുനോട്ടം നോക്കി ഞാന്‍ ചമ്മിപ്പോയി

"അല്ലാ ബാപ്പായുടെ കാര്യം ഇടക്ക് ഇടക്ക് സാബിത പറയുന്നതുകേട്ടതുകൊണ്ടു ചോദിച്ചെന്നേ ഉള്ളൂ കേട്ടോ
ബാപ്പാ യിതുവരെ വന്നില്ലല്ലോ എവിടെ പോയി?"

ഞാന്‍ ചമ്മല്‍ മറച്ചുപിടിച്ച് ചോദിച്ചു

"നിങ്ങളു പഴയതെല്ലാം മറന്നോ?
ഇത് നിങ്ങളുടെ കുട്ടിയല്ലേ?
നിങ്ങളല്ലേ ഇതിന്റെ ബാപ്പാ?"

സാബിതാ ഉമ്മയുടെ പെട്ടന്നുള്ള പറച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി

അല്‍പസമയത്തേ നിശബ്ദത

ഞാന്‍ പൊട്ടിച്ചിരിച്ചുപോയി।

മാട്ടുപ്പെട്ടിയിലെ ഏതോ മൂരിക്കുട്ടനുലഭിക്കേണ്ട കിടാവിന്റെ അഛന്‍ സ്ഥാനം സാബിത എനിക്ക് കല്‍പ്പിച്ചു തന്നിരിക്കുന്നു ..........

എന്നേ കിടാവിന്റെ പിതാവാക്കി അവരോധിച്ചിരിക്കുന്നു।

അതാണു കിടാവിനെ ആശ്വസിപ്പിച്ചത്

"നിന്റെ ബാപ്പായല്ലേ അപ്പൂസേ നീ കരയാതെ
നിന്റെ ബാപ്പാ നിന്നേ വേദനിപ്പിക്കുമോ.......?"






Comments

Popular posts from this blog

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ...

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്...

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. ...