Skip to main content

സമ്പൂര്‍ണ്ണ ആരോഗ്യം!!! 120 വയസ്സ്.

കുര്യാക്കോസ് ചേട്ടന്‍.......!!


1.മായാവിയല്ല,മണ്‍പ്രതിമയുമല്ല കുര്യാക്കോസ് ചേട്ടന്‍ മണ്ണുതേച്ചിരിക്കുന്നു.
2.വെള്ളത്തിലിരുപ്പ്.

ഞാന്‍ കടനാട് ആശുപത്രിയുടെ മുന്‍പില്‍ തേക്കുംകാട്ടിലെ ചേട്ടനോട്

സംസാരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ടത്

ഒരു സ്ത്രീ കുട്ടിയേയും തോളിലിട്ടുകൊണ്ട് ഓടിവരുന്നു.

കുട്ടിക്ക് പനിയായതുകൊണ്ട് ഗവ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ്.


“എന്നാടീ നീ ഓടുന്നത്?” തേക്കുംകാട്ടിലെ ചേട്ടന്‍ റോഡിലേക്ക് ഇറങ്ങിച്ചെന്നു.
“അവിടെ ഒരാളു കുഴിയെടുക്കുന്നു.അതും കാത്തിരുന്നാല്‍ ഈ ചെറുക്കനെ അതിലിട്ട് മൂടാനേ പറ്റൂ!അതാ ഞാന്‍ ഇറങ്ങി ഓടിയത്.”
അവര്‍ ആശുപത്രിയിലേക്ക് ഓടി. എനിക്ക് കാര്യം മനസ്സിലായില്ല.
പിന്നീട് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുപോയി.

ഈ സ്ത്രീയുടെ അമ്മായിഅഛനാണു കുര്യാക്കോസ്.
പ്രകൃതിചികില്‍സക്കും യോഗാഭ്യാസത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ആള്‍.
കുട്ടിക്ക് പനി വന്നപ്പോള്‍ പുതുമണ്ണു തേച്ച് ഇരുന്നാല്‍ മതി,

മരുന്നുവാങ്ങേണ്ടായെന്ന് പറഞ്ഞിട്ട് അതിനു വേണ്ടി കുഴിയെടുക്കുവാന്‍ തുടങ്ങി.
അതാണു കുട്ടിയുടെ അമ്മ ആശുപത്രിയിലേക്ക് ഓടിയത്.

എനിക്ക് ഈയാളിനെ ഒന്നു കാണണമെന്നുതോന്നി.
വിചിത്രമായി ചിന്തിക്കുന്നവരെ എനിക്ക് വളരെ ഇഷ്ടമാണ്,എക്കാലവും.
എന്റെ ആഗ്രഹം പിറ്റേന്നുതന്നെ സാധിച്ചു കുര്യാക്കോസ് ചേട്ടന്‍ മൃഗാശുപത്രിയില്‍ വന്നു , പുതിയഡോക്ടര്‍ വന്നതറിഞ്ഞ് പരിചയപ്പെടാനാണു വരവ്.ഞാന്‍ വിചാരിച്ചിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തന്‍,
സൗമൃന്‍. സന്തോഷവാന്‍.
ആകണ്ണുകളില്‍ ശാന്തതയുടെ ഒരു കടല്‍ ഉള്ളതായി എനിക്ക് തോന്നി.
ശരിക്കും പ്രകാശം പരത്തുന്ന ഒരാള്‍!!!!
ഈയാളേപ്പറ്റിയാണോ വട്ടന്‍ എന്ന രീതിയില്‍ കേട്ടതെന്ന് എനിക്ക് തോന്നി.

“ ഡോക്ടറേ, ഇങ്ങനെ ആയാല്‍ പറ്റുകേലല്ലോ. കായികാധ്വാനം ഒന്നും ഇല്ല അല്ലേ? ചുമ്മാകണ്ടബേക്കറി പലഹാരം തീറ്റയൊക്കെ നിര്‍ത്തണം
അല്ലങ്കില്‍ ആയുസ്സ് വളരെ കുറഞ്ഞുപോകും കേട്ടോ.” അദ്ദേഹം സംസാരിച്ച് തുടങ്ങി.
വലിയ ഒരു സൗഹൃദത്തിന്റെ ആരംഭം ആയിരുന്നു അത്.

കടനാട് കാരിശ്ശേരില്‍ കുന്നേത്താഴെ കുര്യാക്കോസ്
എന്ന കുര്യാക്കോസ് ചേട്ടനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടതും അങ്ങിനെയാണ്.
കുര്യാക്കോസ് ചേട്ടന്‍ നെറ്റിയിലേ തൊലി വലിച്ചുകാണിച്ചു
തൊലിക്കടിയില്‍ കൊഴുപ്പ് അധികം ഉണ്ടാവാന്‍ പാടില്ല
ഉണ്ടാകാതെ നോക്കണം.” കുര്യാക്കോസ് ചേട്ടന്‍ പറഞ്ഞു.
"നമുക്ക് ഉണ്ടാകേണ്ടത് ആരോഗ്യവും പണവുമാണ്.
അല്ലാതെ പണവും ആരോഗ്യവുമല്ല.
ഇതറിയാതെ നമ്മള്‍ ആരോഗ്യം കളഞ്ഞും പണം ഉണ്ടാക്കുന്നു.
പിന്നെ ആ പണം മുഴുവനും കളഞ്ഞാലും ആരോഗ്യം കിട്ടുന്നില്ല.
എല്ലാവരും അപ്പോഴേക്കും PhD നേടും."
"PhD യോ?" എനിക്ക് മനസ്സിലായില്ല .
പ്രഷര്‍, ഹാര്‍ട്ട്, ഡയബറ്റീസ് കുര്യാക്കോസ് ചേട്ടന്‍ വിശദീകരിച്ചു .
ശരിയാണല്ലോ എനിക്ക് തര്‍ക്കം ഉണ്ടായിരുന്നില്ല .

സുഖക്കേട് വന്നാല്‍ മരുന്ന് കഴിച്ച് അതില്‍ നിന്നും രക്ഷപെടാമെന്ന
അബദ്ധധാരണയാണ് മനുഷ്യന്. “ആരോഗ്യത്തില്‍ ആഹാരമാകാത്തത് അനാരോഗ്യത്തില്‍ ഔഷധമാകുന്നതെങ്ങനെ?.”
കുര്യാക്കോസ് ചേട്ടന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഉത്തരമുണ്ടയിരുന്നില്ല .
അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചു.
ഒരിക്കല്‍ രോഗംബാധിച്ച് അലോപ്പതി ചികില്‍സയില്‍ വളരെനാള്‍ കിടന്നിരുന്നു.
അവസാനം ഇനിരക്ഷയില്ല എന്നുപറഞ്ഞ് ആശുപത്രിയില്‍ നിന്നും ഉപേക്ഷിച്ച് വീട്ടിലെത്തി. അങ്ങിനെ കഴിയുമ്പോഴാണു അദ്ദേഹം പ്രകൃതിചികില്‍സ തുടങ്ങിയത്.
അതിന്റെ ഫലം അത്ഭുതകരമായിരുന്നു. രക്ഷപെട്ടു
എന്നുമാത്രമല്ല ആരോഗ്യംപതിന്മടങ്ങ് വര്‍ദ്ധിച്ചു
ചുരുക്കത്തില്‍ കുര്യാക്കോസ് ചേട്ടന്റെ ശവസംസ്ക്കാരത്തിനു വന്ന പലരുടേയും ശവസംസ്ക്കാരം കുര്യാക്കോസ് ചേട്ടന്‍ കൂടി.

ഇപ്പോള്‍ എന്നും രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കും.

രണ്ടുമണിക്കൂര്‍ യോഗാഭ്യാസം മുടക്കാറില്ല ആള്‍ക്കാരെ യോഗാ പഠിപ്പിക്കുന്നുമുണ്ട്.

പിന്നെ പലപ്പോഴും കുര്യാക്കോസ് ചേട്ടന്‍ ആശുപത്രിയില്‍ വന്നിട്ടുണ്ട് .

ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുമുണ്ട്.
അപ്പോഴെക്കെ വളരെ നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കും .
1986ല്‍ ഞാന്‍ ചെങ്ങളം മൃഗാശുപത്രിയില്‍ ജോലിയിലിരിക്കുമ്പോള്‍
കുര്യാക്കോസ് ചേട്ടന്‍ എന്നെ അന്വേഷിച്ചു വന്നു .
13.4.1986ല്‍ കുര്യാക്കോസ് ചേട്ടനു 70 വയസ് ആകുന്നു.
സപ്തതി ആഘോഷത്തിനു എന്നെ ക്ഷണിക്കാന്‍ വന്നതാണ്.
ആഘോഷം വളരെ കേമമായിരുന്നു.
പ്രകൃതിക്കിണങ്ങുന്ന വിഭവങ്ങളുമായി സല്‍ക്കാരം,
കുര്യാക്കോസ് ചേട്ടന്റെ യോഗാ പ്രകടനം പ്രഭാഷണം.
പ്രഭാഷണം പിന്നീട് ഒരു പുസ്തകമായി ആരോഗ്യസന്ദേശം എന്നപേരില്‍
പിന്നീട് 1996ല്‍ ഞാന്‍ കോടിക്കുളത്ത് ജോലിയിലിരിക്കുമ്പോള്‍
കുര്യാക്കോസ് ചേട്ടന്‍ എന്നെ ക്കാണാന്‍ വന്നു
13.4.1996ല്‍ അദ്ദേഹത്തിന്റെ അഷതി 80 വയസ്സ് ആഘോഷം നടക്കുന്നു .
അതില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ഞാന്‍ എല്ലാവരുടേയും മനസ്സിലുള്ള സംശയം ഉന്നയിച്ചു . എന്താ കുര്യാക്കോസ് ചേട്ടന്‍ അമൃതം കഴിക്കുന്നുണ്ടോ?
പ്രായം കൂടും തോറും ചുറുചുറുക്ക് കൂടിവരുന്നു.
മറുപടിയായി കുര്യാക്കോസ് ചേട്ടന്‍ ഉപനിഷത്തില്‍ നിന്നും ഒരു ഉദ്ധരണി വിവരിച്ചു.
“ ഭക്ഷണമാണു സര്‍വലൗകിക ഔഷധം അതായത് ഒരുവന്റെ ആരോഗ്യം
അവന്റെ ആഹാരത്തേ ആശ്രയിച്ചിരിക്കുന്നു.
അമൃതമാണെങ്കിലും അധികമായാല്‍ വിഷം എന്നല്ലേ
അപ്പോള്‍ നമ്മുടെ ഭക്ഷണമധികമല്ലകണക്കിനായാല്‍പ്പോലും വിഷമല്ലാതെ വരുമോ?
പണം മുടക്കി പോഷകമൂല്യം കൂടുതലുള്ള ആഹാരം കഴിച്ചാല്‍
ആരോഗ്യം കിട്ടുമായിരുന്നെങ്കില്‍ ആരോഗ്യം പണക്കാരനു സ്വന്തമായേനേ .
എന്നാല്‍ അവര്‍ക്കല്ലേ രോഗം കൂടുതല്‍ .
അതുകൊണ്ട് നിങ്ങള്‍ എന്നെ പുകഴ്ത്തിയാല്‍ മാത്രമ്പോരാ
എന്റെ രീതികള്‍ സ്വീകരിക്കുകയും വേണം
എന്നാലേ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടൂ.”
വര്‍ഷങ്ങള്‍ കടന്നുപോയി
13.4.2006
കുര്യാക്കോസ് ചേട്ടന്‍ നവതി [90 വയസ്സ്]
ആഘോഷത്തിനു ക്ഷണിക്കാന്‍ വരുമെന്ന് ഞാന്‍ കരുതി പക്ഷേ കണ്ടില്ല
വീട്ടിലെല്ലാവര്‍ക്കും വിഷമം. അദ്ദേഹം മരിച്ച് പോയിക്കാണുമോ?
അതോ കിടപ്പായോ? ഒന്ന് അന്വേഷിക്കുകതന്നെ.”
ഞങ്ങള്‍ എല്ലാവരും ഒരുകാറില്‍ കടനാട്ടിലേക്ക് പുറപ്പെട്ടു.
പാലാ ആശുപത്രിത്താഴെ എത്തിയപ്പോഴാണു കണ്ടത്
ഒരു കാവിവേഷക്കാരന്‍ നല്ലവേഗത്തില്‍ നടന്നുപോകുന്നു, - കുര്യാക്കോസ് ചേട്ടന്‍!!
ഞാന്‍ കാര്‍ നിര്‍ത്തി.അപ്പോഴേക്കും അദ്ദേഹം കാറിനെകടന്ന് മുന്നോട്ട് പോയിക്കഴിഞ്ഞു.
ഞാന്‍ പുറകേ ഓടി..
കുരിശുപള്ളിക്കവലക്ക് അപ്പുറത്തുവച്ചാണു എനിക്ക് ഒപ്പം എത്താന്‍ കഴിഞ്ഞത്.
“അല്ലാ ശ്രീനിവാസന്‍ ഡോക്ടറോ എങ്ങോട്ടാ ഈ ഓട്ടം?”
കുര്യാക്കോസ് ചേട്ടന്റെ കാഴ്ച്ചക്കോ ഓര്‍മ്മക്കോ ഒരു കുഴപ്പവുമിലഎനിക്ക് അത്ഭുതമായി. കുര്യാക്കോസ് ചേട്ടനേയും കാറില്‍ കയറ്റി ഞങ്ങള്‍ കടനാട്ടിലേക്ക് പോന്നു.
അദ്ദേഹം നവതി ആഘോഷം നടത്തിയത് അനാഥാലയത്തില്‍ ഭക്ഷണം നല്‍കിക്കൊണ്ടായിരുന്നു. ഞാന്‍ സാകൂതം കുര്യാക്കോസ് ചേട്ടന്റെ സംസാരം ശ്രദ്ധിച്ചിരുന്നു.
പണ്ട് 25 വര്‍ഷം മുന്‍പ് കണ്ടതിനേക്കാള്‍ ചുറുചുറുക്ക്!
കണ്ണുകളില്‍ പ്രകാശം വര്‍ദ്ധിച്ചിരിക്കുന്നു.
“ 90 വയസ്സായിട്ടും 35 വയസ്സായെന്ന ബോദ്ധ്യം എനിക്ക് ഇല്ല.വയസ്സിന്റേതായ ഒരു പ്രശ്നവും ഇല്ല. 15 ഇഡലി ഒറ്റ ഇരുപ്പില്‍ തിന്നാന്‍ മാത്രം വിശപ്പുതോന്നുന്നു. വേണമെങ്കില്‍ തിരുവനന്തപുരം വരെ ഒന്ന് നടക്കാമെന്നും തോന്നുന്നു.” കുര്യാക്കോസ് ചേട്ടന്‍ സരസമായി വിശദീകരിക്കുകയാണ്.
90വയസ്സില്‍ 25 ന്റെ കരുത്ത് !!!
എനിക്ക് ശരിക്കും അസൂയ തോന്നി.




Comments

അദ്ദേഹത്തിന്റെ ദിനചര്യകള്‍ കൂടെ ഒന്നെഴുതാമായിരുന്നു, 120 വര്‍ഷം ഒന്നും ജീവിച്ചിരിക്കാനല്ല . അല്ല ഇനി അങ്ങനെ ഇരിക്കണമെന്ന് പിന്നെങ്ങാനും തോന്നിയാല്‍ ഉപയോഗിക്കാമല്ലൊ:)
anaskoodaranhi said…
നന്നായി .
anaskoodaranhi said…
വായിക്കാന്‍ വൈകി അദ്ദേഹം ഇപ്പോഴും ഉണ്ടോ..?
bhattathiri said…
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി സസ്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണമുള്ളവയാണ്. ആധുനിക വൈദ്യശാസ്ത്രത്തിലെ പല ജീവന്‍രക്ഷാ മരുന്നുകളും സസ്യങ്ങളില്‍ നിന്നുള്ളതാണ്. വേദനാസംഹാരികള്‍ തുടങ്ങിയവ മുതല്‍ കാന്‍സര്‍ പ്രതിരോധ മരുന്നകള്‍ വരെ ഇതിലുള്‍പ്പെടുന്നു

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള