Skip to main content

"നരിമാന്‍"

നരിമാന്‍
വളരെ വിചിത്രമായ ഒരു സങ്കല്‍പം
കടുവായും മാനും ഒത്തുചേര്‍ന്ന ഒരു വിചിത്രമായ ഒന്ന്
നരിമാനെ ഞാന്‍ കാണുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയില്‍ വച്ചാണ്।

അവിടെ ജോലിചെയ്തിരുന്ന വെറ്റേറിനറി സര്‍ജ്ജന്റെ ഇരട്ടപ്പേരായിരുന്നു നരിമാന്‍
അങ്ങേര്‍ക്ക് ഈ പേരു എങ്ങിനെ കിട്ടി യെന്ന് എനിക്കറിയില്ല।

ശുദ്ധമലയാളം ഉള്ള മദ്ധ്യതിരുവിതാംകൂറില്‍ നിന്നും എത്തി
ഒരു ശുദ്ധ തെരവന്തപുരം അണ്ണനായി മാറിയ ഒരാള്‍
"എടൈ"
എന്ന അങ്ങേരുടെ വകതിരിവില്ലാത്ത വിളികേള്‍ക്കുമ്പോള്‍ തന്നെ ഉള്ളംകാലില്‍ നിന്നും ഒരു പെരുപ്പ് കയറുന്നത് എനിക്ക് അനുഭവപ്പെട്ടിരുന്നു.
ഇന്‍സര്‍വ്വീസ് ട്രയിനിഗിന്റെ ഭാഗമായായിരുന്നു ഞാന്‍ തിരുവനന്തപുരത്ത് എത്തിയത്
കടനാട്ടില്‍ ജോലിചെയ്തുകൊണ്ടിരുന്നപ്പോഴാണു ഇന്‍സര്‍വീസ് ട്രയിനിങ്ങ് വന്നത്
പുതുതായി സര്‍വ്വീസില്‍ വരുന്ന ഓരോ വെറ്റേറിനറി സര്‍ജ്ജനും മൃഗസംരക്ഷണവകുപ്പിന്റെ വിവിധ മേഖലകളില്‍ പതിനൊന്ന് മാസം നീളുന്ന പരിശീലനം।
ആദ്യത്തേ ഇരുപത്തി ഒന്നുദിവസങ്ങള്‍ ഐ എം ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്) ആണു ഇന്‍ഡക്ഷന്‍ ട്രയിനിഗ്
ഐ എം ജി ട്രയിനിഗിനുശേഷം ഞങ്ങളേ രണ്ടുപേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ചു
തലയോലപറമ്പ് പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ആയിരുന്നു ഞങ്ങളുടെ ആദ്യപോസ്റ്റിഗ് ഒരുമാസത്തേക്ക്
തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ആര്‍ എ ഐ സിയില്‍
അവിടെ ഞങ്ങള്‍ പരിശീലനം നടത്തുമ്പോഴാണു പെട്ടന്ന് ഒരു മാറ്റം വന്നത്

മൃഗസംരക്ഷണവകുപ്പ് രോഗ രഹിത മേഖലാ പദ്ധതി ആരംഭിച്ചു
തിരുവനന്തപുരം കൊല്ലം,പത്തനം തിട്ട ആലപ്പുഴ ജില്ലകളും കോട്ടയം ജില്ലയിലെ മീനച്ചിലാറ്റിനു തെക്കുള്ള ഒരു ബഫര്‍ സോണും ഉള്‍പ്പെടുന്ന ഭൂവിഭാഗത്തിലെ എല്ലാ കന്നുകാലികളേയും കുളമ്പുരോഗത്തിനെതിരേ കുത്തിവച്ച് ഒരു രോഗരഹിത മേഖല ശ്രുഷ്ടിക്കുക
ഏറ്റവും നല്ലരീതിയില്‍ പദ്ധതി നടത്താനായി ഞങ്ങളേ ഇന്‍സര്‍വ്വീസ് ട്രയിനിഗില്‍ മാറ്റം വരുത്തി ഈ പദ്ധതി യിലേക്ക് പോസ്റ്റു ചെയ്തു।
എനിക്ക് കിട്ടിയത് വട്ടിയൂര്‍ക്കാവ് യൂണിറ്റിന്റെ ചുമതലയാണ്.
12 വാക്സിനേറ്റര്‍മാര്‍
വട്ടിയൂര്‍ക്കാവ് ചെട്ടിവിളാകം പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനം।
എന്റെ ഹാജര്‍ രേഖപ്പെടുത്തേണ്ടത് വട്ടിയൂര്‍ക്കാവ് മൃഗാശുപത്രിയിലെ ഹാജര്‍ ബുക്കിലാണ്।

പുതിയ പദ്ധതിയായതുകൊണ്ട് ധാരാളം ബോധവല്‍ക്കരണക്ലാസുകള്‍ നടത്തേണ്ടിവന്നു।
എന്താണു കുളമ്പുരോഗം അത് എങ്ങിനെ തടയാം
ജനങ്ങളേ പഠിപ്പിക്കുവാനുള്ള ക്ലാസുകള്‍
ആദ്യക്ലാസ് തുടങ്ങിയപ്പോഴേ ഒരാള്‍ എഴുന്നേറ്റുനിന്നു തടസ്സം തുടങ്ങി
"ഞാന്‍ ഈ ഡിപ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന ഒരാളാണു അതുകൊണ്ട് എനിക്കറിയാം ഇത് മുഴുവനും പാഴ് വേലയാണെന്ന് ഈ പൈസ കൊണ്ട് വേറേ നല്ലതു വല്ലതും ചെയ്തുകൂടെ ?"

ക്ലാസിന്റെ ആദ്യ അവസാനം ഈ മനുഷ്യന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു
പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി ഈ മനുഷ്യനെ സമയത്ത് ജോലിക്ക് വരാത്തതിനു അടിയന്തിരാവസ്ഥക്കാലത്ത് പിരിച്ച് വിട്ടതാണന്നും ആ അമര്‍ഷമാണു പാവം എനിക്കിട്ട്തീര്‍ത്തതെന്നും

നമുക്ക് നരിമാനിലേക്ക് തിരിച്ചുവരാം

ഐ എം ജി ക്ലാസില്‍ നിന്നും ലഭിച്ച വിജ്ഞ്ഞാനം വച്ച് ഞാന്‍ നരിമാന്റെ ബോഡി ലാഗ്വേജ് ശ്രദ്ധിച്ചു
വാക്കുകളില്‍ ആരോടൊക്കെയോ ഉള്ള അമര്‍ഷം പക വൈരാഗ്യം ഇവ മുന്നിട്ടു നില്‍ക്കുന്നു മുഖത്ത് ഒട്ടും സൗമൃത ഇല്ല
ഒരിക്കല്‍ ഒരു പോലീസുകാരന്‍ മരുന്നുവാങ്ങാന്‍ വന്നു
അയാള്‍ പോയപ്പോള്‍ നരിമാന്‍ പറഞ്ഞു
"അവന്റെ.....................ന്റെ ഒരു സല്യൂട്ട്। പന്ന......................"
നരിമാനു ഒരു ചരിത്രമുണ്ട്
കൈക്കൂലി പണത്തില്‍ പൊടിയിട്ട്പിടിച്ച് അഞ്ചു വര്‍ഷം സര്‍വ്വീസില്‍ നിന്നും പുറത്തുപോകേണ്ടിവന്ന ചരിത്രം
ചുമ്മാതല്ല പോലീസിനെ കാണുമ്പോള്‍
"....................മോനേ" എന്ന് ആത്മഗതം ചെയ്തുപോകുന്നത്
ശനിയാഴ്ച നരിമാന്‍ എന്നോട് ഒരു ആജ്ഞ്ഞ
"എടേയ്, നീ നാളെ ആശുപത്രി അറ്റന്റ് ചെയ്യണം!"
എനിക്ക് അത് അംഗീകരിക്കാനാവുമായിരുന്നില്ല
അന്ന് എനിക്ക് പാലാക്ക് പോയേ പറ്റൂ
സ്കീമായതുകൊണ്ട് എനിക്ക് ഞായറാഴ്ച അവധിയാണു
എനിക്ക് പറ്റില്ലന്ന് തീര്‍ത്ത് പറഞ്ഞു ഞാന്‍ വീട്ടിലേക്ക് പോന്നു തിരികെ എത്തിയപ്പോള്‍
നരിമാന്‍ ഹാജര്‍ പുസ്തകം പൂട്ടിവച്ചു
"നീ ഇവിടെ ഒപ്പ് ഇടേണ്ടടേയ്" അയാള്‍ പല്ലിറുമ്മി
ഞാന്‍ നേരേ പ്രോജക്ട് ഓഫീസറേ കണ്ട് പരാതി എഴുതിക്കൊടുത്തു ഉച്ചയോടെ അസി പ്രോജക്'റ്റ് ഓഫീസര്‍ മാധവന്‍ നായര്‍ സാര്‍ വട്ടിയൂര്‍ക്കാവിലെത്തി പ്രശ്നം പറഞ്ഞുതീര്‍ത്തു
"നിന്നേ ഞാന്‍ എടുത്തോളാമെടേയ്!"
നരിമാന്‍ എന്നേ അന്നു വൈകിട്ട് ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല।
നരിമാന്റെ തനിസ്വഭാവം മറ്റൊരുദിവസം കണ്ടു
ഒരു സ്ത്രീ ഒരു പശുവിന്റെ ലോണ്‍ സര്‍ട്ടിഫിക്കറ്റിനു വന്നു സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ അവര്‍ ഒരു ന്യായമായ ഫീസ് നല്‍കി
നരിമാനു അതുപോരാ അതിന്റെ അഞ്ച് ഇരട്ടിവേണം
അവര്‍ ആ തുക പിറ്റേന്ന് കൊണ്ടുവരാമെന്നുപറഞ്ഞതും
നരിമാന്‍ അവരുടെ ഹാന്റ് ബാഗും കുടയും എടുത്ത് അലമാരയില്‍ വച്ച് പൂട്ടി.കാശുതന്നിട്ട് ഇത് കൊണ്ടുപോയാല്‍ മതി!
ഞാന്‍ ഞെട്ടിപ്പോയി
"എന്റെ പുലിയന്നൂര്‍ തേവരേ, ഈയാള്‍ക്ക് നരിമാന്‍ എന്നാരാണു പേരിട്ടത് ?
ഇത്രയും ദിവസം ഒരുമിച്ച് ജോലിചെയ്തിട്ട് ഇയാളുടെ ഉള്ളില്‍ ഒരു മാനുള്ളതായി തോന്നിയിട്ടു പോലുമില്ലല്ലോ?
നരിമാത്രം എന്തേ എപ്പോഴും എല്ലാവരോടും പല്ലിറുമ്മുന്നു"

കാലം ഒരുപാടുകഴിഞ്ഞപ്പോള്‍ എനിക്ക് അതിനുള്ള ഉത്തരം കിട്ടി
അയാള്‍ സര്‍വ്വീസില്‍ കയറിയപ്പോള്‍ അയാള്‍ക്കുള്ളില്‍ ഒരു മാനുണ്ടായിരുന്നിരിക്കണം

ഓമനത്വമുള്ള ഒരു പുള്ളിമാന്‍!!!

കാലം നല്‍കിയ അനുഭവങ്ങള്‍ അയാളുടെ ഉള്ളിലെ മാനിനെ കൊല്ലുകയും നരിയേ പുറത്തുവരുത്തുകയും ചെയ്തുകാണും

ഇന്ന് ഇരുപത്തി നാലു വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നരിമാനോടുണ്ടായ അമര്‍ഷമെല്ലാം പോയിരിക്കുന്നു

അവിടെഅല്‍പ്പം സഹതാപം മാത്രം, പാവം നരിമാന്‍!!!
ആ മനസ്സ് ഇത്ര കഠിനമായതില്‍ ഇപ്പോള്‍ എനിക്ക് അത്ഭുതമില്ല

Comments

അപ്പൊ ചേട്ടനും ഒരു 'നരി' ആയി ഇപ്പൊ ;)
മറ്റൊരു നരി ആയോ???

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച