Skip to main content

ഇങ്ങനേയും ചില മനുഷ്യര്‍ ..!!


ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്.

നാലുവര്‍ഷം !

കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ്

കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല

ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള

ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ

തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍

ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം

പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു

സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു.


ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു

ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ

പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍

നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത.
പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത്
പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു
നടക്കുന്നത്

രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ കച്ചവടം

കാണാനിറങ്ങി വെറുതേ അലസമായി ചുറ്റിനടന്നു പെട്ടന്നാണൊരാള്‍ എന്റെ

ശ്രദ്ധയില്‍ പെട്ടത് കറുത്ത നിറം, വെളുത്ത മുണ്ടും ഷര്‍ട്ടും, നരച്ച മുടി ,
ഒരുപാട് ഉയരമില്ല, കൈയ്യില്‍ ഒരു ബിഗ് ഷോപ്പര്‍ ബാഗുമുണ്ട് .
പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ സ്വയം ബിഗ്
ഷോപ്പറില്‍ വച്ച് തൂക്കിപ്പിടിച്ചുകൊണ്ട് അടുത്തകടയിലേക്ക്
ആള്‍ക്കൂട്ടത്തിലൊരാളായി നീങ്ങുന്നു .

ഈ മുഖം! ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ നല്ല പരിചയം !

"ഈശ്വരാ, ശ്രീ കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് !!"

ഞാന്‍ ഞെട്ടിപ്പോയി !

ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീ കെ ആര്‍ നാരായണന്‍ കൂത്താട്ടുകുളം ചന്തയില്‍

നിന്നും സാധനങ്ങളും വാങ്ങി നടക്കുന്നോ? ആള്‍ക്കൂട്ടത്തില്‍ ഒരാളായി

അദ്ദേഹം ഇവിടെ നില്‍ക്കുന്നത് ആരും കാണുന്നില്ലേ? എനിക്ക് വല്ലാത്ത

ആശയക്കുഴപ്പം ഞാന്‍ അടുത്തുനിന്ന ഒരാളുടെ കൈയ്യില്‍ പിടിച്ചുകൊണ്ട്

ചോദിച്ചു

“ചേട്ടാ ഈ പോകുന്ന ആള്‍?” .

“നമ്മുടെ പ്രസിഡന്റ് ശ്രീ കെ ആര്‍ നാരായണനേ അറിയില്ലേ ?”

“അറിയാം.” എന്റെ ശബ്ദം വിറച്ചിരുന്നു .

അദ്ദേഹത്തിന്റെ അനിയനാണിത് ,ശ്രീ കെ ആര്‍ ഭാസ്കരന്‍ .

“അദ്ദേഹം നേരിട്ടാണോ ചന്തയില്‍ വരുന്നത് ?”

എനിക്ക് അത്ഭുതം അടക്കാന്‍ പറ്റിയില്ല .

“അതിനെന്താ ?

അദ്ദേഹത്തിനെപ്പറ്റി അറിയാത്തതുകൊണ്ടാ ഡോക്ടര്‍ ഇങ്ങിനെ

ചോദിക്കുന്നത് .ശ്രീ കെ ആര്‍ നാരായണനും വീട്ടുകാരും വളരെ വലിയ

മനുഷ്യരാണ് ഈ ഭാസ്കരന്‍ ചേട്ടന്‍ പ്രസിഡന്റിനേപ്പോലെ തന്നെ

വിദേശത്തു പോയി പഠിച്ച് ജോലിചെയ്ത ആളാണ്. അദ്ദേഹത്തിനു

വിദേശത്തുനിന്നും പെന്‍ഷന്‍ ഉണ്ട്. ചേട്ടന്‍ ഇന്ത്യന്‍ പ്രസിഡന്റായതു
കൊണ്ട് ചെല്ലുന്നിടത്തേല്ലാം ഇരിക്കാന്‍ രണ്ടുകസേരവേണമെന്നു
വിചാരിക്കുന്ന തരം ആളല്ല അദ്ദേഹം.
ഒരിക്കല്‍ പനിപിടിച്ച് അദ്ദേഹം കോട്ടയത്ത് മെഡിക്കല്‍

കോളേജില്‍ അഡ്മിറ്റായി, എല്ലാവരേയും പോലെ വാര്‍ഡില്‍ .
ആരോ പറഞ്ഞറിഞ്ഞ് ജീവനക്കാര്‍ അദ്ദേഹത്തേ സ്പെഷ്യല്‍
റൂമിലേക്ക് മാറ്റുന്നതു വരെ അവിടെത്തന്നെ കഴിഞ്ഞു .
അതിന് അദ്ദേഹത്തിനു ഒരു പരാതിയുമില്ല

അത്രക്കു വലിയ ഒരു മനസ്സിന്റെ ഉടമയാണദ്ദേഹം.പിന്നെയാണോ

വീട്ടിലേക്ക് കുറച്ചു സാധനം വാങ്ങാന്‍ ചന്തയില്‍ വരാന്‍ മടി”
അയാള്‍ ചിരിച്ചു.


ഞാന്‍ പതുക്കെ എന്റെ ഓഫീസിലേക്ക് നടന്നു. എനിക്ക് അദ്ദേഹത്തോട്

വലിയ ബഹുമാനം തോന്നി .
ശ്രീ കെ ആര്‍ നാരായണന്‍,
ചേച്ചി കെ ആര്‍ ഗൗരിയമ്മ,
അനിയന്‍ കെ ആര്‍ ഭാസ്കരന്‍.
എല്ലാവരും എത്ര വലിയ മനസ്സിന്റെ ഉടമകളാണ് !!

ജാഡകളോ പുറമ്പൂച്ചുകളോ ഇല്ലാത്ത മനുഷ്യര്‍ .

സാധാരണ മലയാളികള്‍ ഒന്നു സഹ്യന്റെ അപ്പുറം പോയിവന്നാല്‍
മതി അവന്റെ സംഭാഷണ രീതി മാറും.

യാ യാ, അഛാ ,ഇന്‍ഷാഅള്ളാ തുടങ്ങിയ വാക്കുകള്‍ നാവില്‍ നിറയും

മലയാലം ശരിക്കുവരുന്നില്ല ,മുണ്ടുടുക്കുന്നതെങ്ങനെയെന്നു മരന്നുപോയി

അമ്മയാണതു പിന്നെ പഠിപ്പിച്ചത് തുടങ്ങിയ സംഭാഷണങ്ങള്‍ ഈ കാച്ചില്‍

കൃഷ്ണപിള്ളമാര്‍ പറയുന്നത് എത്രതവണ കേട്ടിരിക്കുന്നു.ആ

വിചാരത്തോടെയാണു ശ്രീ കെ ആര്‍ നാരായണനു പ്രസിഡന്റ് പദവി

ലഭിച്ചതിനു ഉഴവൂരില്‍ നല്‍കിയ സ്വീകരണസമ്മേളനത്തിലേക്ക് ഞാന്‍

പോയത് പ്രസംഗവേദിയില്‍ വന്ന അദ്ദേഹം സദസില്‍ ഇരുന്നിരുന്ന

അദ്ദേഹത്തിന്റെ രണ്ട് വൃദ്ധരായ അദ്ധ്യാപകരേ ഇറങ്ങിവന്ന് വന്ദിച്ചപ്പോള്‍

അത് രാഷ്ട്രീയക്കാരന്റെ തന്ത്രമാണെന്നാണാദ്യം വിചാരിച്ചത് എന്നാല്‍

അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോള്‍ അങ്ങിനെ ചിന്തിച്ചതില്‍ കുറ്റബോധം

തോന്നി ആ പ്രസംഗം റിക്കാഡു ചെയ്തത് ഞാന്‍ പലതവണകേട്ടുനോക്കി .

100% ശുദ്ധമായ തനി നാടന്‍ ഉഴവൂര്‍ മലയാളം!!

ജീവിതത്തിന്റെ മുഖ്യഭാഗവും വിദേശത്തു കഴിച്ചുകൂട്ടി അവിടുത്തേ

ഉന്നതവ്യക്തികളുമായി നിരന്തരം വിദേശഭാഷ സംസാരിച്ചിരുന്ന ഒരു

വ്യക്തിയുടെ ഒരുമണിക്കൂര്‍ നീണ്ട വികാരം നിറഞ്ഞ പ്രസംഗത്തില്‍

ശുദ്ധമലയാളമല്ലാതെ ഒരു യാ ,യായുമില്ല ഇന്‍ഷ അള്ളായുമില്ല !!

ജാഡകളില്ലാത്ത വ്യക്തിത്വം!

എനിക്ക് അദ്ദേഹത്തിന്റെ നാട്ടുകാരനായതില്‍ അഭിമാനം തോന്നി.


ശ്രീ കെ ആര്‍ നാരായണന്റെ ഇന്ത്യന്‍ പ്രസിഡന്റ് ആയിട്ട് ആദ്യമായി

നാട്ടിലേക്കു വരുന്ന സമയം. പത്രപ്രവര്‍ത്തകര്‍ ഉഴവൂരെ

വീട്ടില്‍ചെന്നു അദ്ദേഹത്തിന്റെ കുടുംബാഗങ്ങളേകണ്ടു സംസാരിച്ച

വാര്‍ത്തയിലെ ഒരു കാര്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു.

അദ്ദേഹത്തിന്റെ ചേച്ചി കെ ആര്‍ ഗൗരിഅമ്മ പത്രക്കാരോട് പറഞ്ഞു

“എന്റെ അനിയനു ചെണ്ടക്കപ്പ പുഴുങ്ങിയതും ഞാന്‍ വയ്ക്കുന്ന മീന്‍ കറിയും

വലിയ ഇഷ്ടമാണ്. അതു ഞാന്‍ ഇത്തവണ ഉണ്ടാക്കികൊടുക്കുന്നുണ്ട്.”

ശ്രീ നാരായണന്‍ കേരളത്തില്‍ വന്നു.

ഏറ്റവും വലിയ നക്ഷത്ര ഹോട്ടലില്‍ അതി വിശിഷ്ട ഭോജ്യങ്ങള്‍
കാത്തിരിക്കേ അദ്ദേഹം പത്രക്കാരുടെ ചോദ്യത്തിനു
മറുപടിയായി പറഞ്ഞു .

“ എന്റെ വീട്ടില്‍ ചേച്ചി നല്ല മീന്‍ കറിയും കപ്പയും ഉണ്ടാക്കാമെന്നു

പറഞ്ഞിട്ടുണ്ട് , അതു ഞങ്ങള്‍ക്ക് ഒരുമിച്ചിരുന്നു കഴിക്കണം.”

അതു പരസ്യമായി പറയുവാന്‍ അദ്ദേഹത്തിനു യാതൊരു മടിയും

ഉണ്ടായിരുന്നില്ല.

കേവലം ഒരു ഉദ്യോഗസ്ഥന്റെ വകയിലുള്ള ബന്ധുവായാല്‍

പോലും ആ അവകാശം ദുരുപയോഗിച്ച് എന്തെല്ലാം കോമാളിത്തരങ്ങളാണ്

പലരും കാട്ടിക്കൂട്ടുന്നത്!!

പത്രലേഖകരെ പരസ്യമായി തല്ലിയ ഇത്തരം ആളുകളേ പോലും

നമുക്കറിയാം.


അവര്‍ക്കിടയില്‍ വ്യത്യസ്ഥരായി ഒരു കെ ആര്‍ ഗൗരിയും, ഒരു കെ ആര്‍

ഭാസ്കരനും, ഒരു കെ ആര്‍ നാരായണനും!!

ഇങ്ങിനെയും ചില മനുഷ്യര്‍ ഈ ഭൂമിയിലുണ്ടോ ?

അത്ഭുതാദരങ്ങളോടെയല്ലാതെ ആ കുടുംബത്തേ എങ്ങനെ

കാണാനാകും?

എന്റെ ഓഫീസില്‍ അതുകൊണ്ടു തന്നെയാണു ശ്രീ കെ ആര്‍ നാരായണന്റെ

ചിത്രം ഞാന്‍ സൂക്ഷിക്കുന്നതും.

Comments

എനിക്ക് ഇവര്‍ പദവിയുടെ ബഹുമാന്യതയേക്കാള്‍ കൂടുതല്‍, ഇവര്‍ ജീവിതത്തിലൂടെ പഠിപ്പിച്ചുതരുന്ന പാഠങ്ങള്‍ കാരണം അവരെ ഗുരുസ്ഥാനീയരായി കാണാനും, അതുപോലെ ബഹുമാനിക്കാനും ആണു ഇഷ്ടം!
ഈ പോസ്റ്റ് കുറെ പേര്‍ക്കു റെക്കമെന്റ് ചെതിട്ടുണ്ട്.
വളരെ നന്ദി!
നല്ല ലേഖനം. അതെ ഇങ്ങനെയും ചില മനുഷ്യര്‍!
മാന്യമിത്രമേ,
പൊതുവെ മറ്റാരുടെയും ബ്ലോഗില്‍ കയറി അഭിപ്രായം പറയുന്ന സ്വഭാവം എനിക്കില്ല. പക്ഷേ ഈ കൊച്ചു മലയാളക്കരയില്‍ ജനിച്ച് ഇന്ത്യയോളം വളര്‍ന്ന് വലുതായ ആ വലിയ മനുഷ്യനെക്കുറിച്ചുള്ള താങ്കളുടെ ലേഖനം വായിച്ചപ്പോള്‍ എന്താണെന്ന് പറയേണ്ടതെന്നു പോലും എനിക്ക് അറിയാതെ വരുന്നു. ഒരു വാക്കില്‍ പറയട്ടെ/ നന്ദി ആ മഹാത്മാ‍വിനെക്കുറിച്ചുള്ള വലിയ ഓര്‍മ്മകള്‍ക്ക്
G.MANU said…
ഇങ്ങനെയുള്ള നേതക്കന്മാര്‍ ഇനിയും നമുക്കുണ്ടായെങ്കില്‍...

നല്ല പോസ്റ്റ് മാഷേ
priyan said…
njan vaayichappol thanne comment idanam ennu vicharichathaa.. pakshe malayalam font prashnam.. ippol ithu parayaathe vayya.. nannaayeettoo
Anonymous said…
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Toner, I hope you enjoy. The address is http://toner-brasil.blogspot.com. A hug.
സത്യമാണ് ഇങ്ങനത്തെ ആള്‍ക്കാരെ കണികാണാനില്ലാത്ത കാലമാണ്..
Unknown said…
This comment has been removed by the author.

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള