Skip to main content

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു
ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.]

ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും.
Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt.
എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു.

പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്.

ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം.

അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും?

ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍.
"പുതിയ ഡോക്ടറാണല്ലേ, ഈ ഓഫീസിലേക്ക് സ്വാഗതം!!
ഞാന്‍ ഇവിടുത്തേ ടൈപ്പിസ്റ്റാണു. ബി.ഡി ഓ ഇന്നില്ല ." പുള്ളിക്കാരി വാചാലയായി.
" ഹലോ!" മറ്റൊരാള്‍ ചിരിക്കുന്ന മുഖവുമായി കൈ നീട്ടി.
"ഞാന്‍ സച്ചിതാനന്ദന്‍ ,സച്ചി എന്നു വിളിക്കും.റവന്യൂവില്‍ നിന്നാണ്.
ഇവിടെ ഐ ആര്‍ ഡിപി ക്ലാര്‍ക്ക് .”

എന്റെ അന്യത എത്ര പെട്ടെന്നാണലിഞ്ഞുപോയത് .
എല്ലാവരുമായി പരിചയപ്പെട്ടു .

ബ്ലോക്ക് ഓഫീസ് പലവകുപ്പില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥന്മാരുടെ ഒരു സങ്കേതമാണ്.
ഗ്രാമവികസന വകുപ്പിലെ ഗ്രാമസേവകര്‍, ഗ്രാമ സേവികമാര്‍, ക്ലര്‍ക്കുമാര്‍പിന്നെ പഞ്ചായത്ത്,റവന്യൂ ,വ്യവസായം,പൊതുമരാമത്ത് ,മൃഗസംരക്ഷണം തുടങ്ങിപല വകുപ്പുകളില്‍ നിന്നും വന്നവരും.

രണ്ടുപേരുടെ മുഖം തെളിയാത്തത് ഞാന്‍ കണ്ടു.അതെന്തിനാണെന്നു എനിക്കു മനസ്സിലായില്ല.

“ ഇനി നമ്മുടെ ഡോക്ടര്‍ക്ക് ഒരു താമസസ്ഥലം വേണമല്ലോ?”
ഐ ആര്‍ ഡിപി ഓഫീസര്‍ തോമസ് സാര്‍ എല്ലാവരോടുമായി ചോദിച്ചു .
“ഇവിടെ ഒന്നും കിട്ടത്തില്ല .” ദുര്‍മുഖന്മാരിലൊരാളുടെ മറുപടി പെട്ടന്നായിരുന്നു.
സച്ചി ചിരിച്ചു .

”ഡോക്ടറേ ഇദ്ദേഹമാണ് ഈ ഐ സിഡിപി യിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് .”
ബ്ലോക്ക് ഓഫീസിന്റെ മുന്‍പിലുള്ള കെട്ടിടത്തിലാണ് ഐ സിഡിപി സബ് സെന്റര്‍ .
“എനിക്ക് ഇവിടെ എന്തെക്കെയാണു ജോലികള്‍?” ഞാന്‍ സച്ചിയോടു ചോദിച്ചു.
“ പ്രത്യേകിച്ച് എന്നാപണി?
ഈ പെണ്ണുങ്ങളുടെ കൂടെ വെറുതേ ഇരിക്കുകയും ചെയ്യാം.
ബി.ഡി ഓക്കൊപ്പം ശമ്പളവും വാങ്ങാം.” രണ്ടാം ദുര്‍മുഖന്‍ പറഞ്ഞു .

സച്ചി എന്നേ എന്റെ കസേരയിലേക്ക് നയിച്ചു.
ശരിയാണ് , എന്റെ മുറിയില്‍ എനിക്കുപുറമെ ഗ്രാമസേവികമാരാണുള്ളത് .
വിമല ലേഖ അന്നമ്മ ത്രേസ്യാമ്മ അങ്ങിനെ പലരും.

“ഡോക്ടര്‍ ഇതൊന്നും കാര്യമാക്കേണ്ട.
പോസ്റ്റിങ്ങ് ഓഡര്‍ കണ്ടപ്പോള്‍ മുതല്‍ അവന്മാര്‍ക്ക് തുടങ്ങിയതാണ്.
ആ രോഗത്തിനു മരുന്നില്ല.
പിന്നെ പറവൂര്‍ ടൗണില്‍ ഇ സി യുടെ ലോഡ്ജില്‍
വൈപ്പിന്‍ ബ്ലോക്കിലെ ഡോക്ടര്‍ താമസിക്കുന്നുണ്ട് .അവിടെ താമസിക്കാം.”
സച്ചി എന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു .

“ഇപ്പോഴത്തേ നിങ്ങളുടെ ജില്ലാഓഫീസര്‍ മാധവന്‍ നായര്‍ സാറും
ആദ്യമായി ഇവിടെയാണു സര്‍വീസില്‍ കയറിയത് .”
ഞാന്‍ കസേരയിലിരുന്നപ്പോള്‍ ജി ഇ ഒ പറഞ്ഞു .
[മാധവന്‍ നായര്‍ സാര്‍ പിന്നീട് ഡയറക്ടറായി }

മണി നാലായി .ഞാന്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് നടന്നു.
ഐ സിഡിപി സബ് സെന്ററില്‍ ഒരു ആടിനേകൊണ്ടുവന്നിരിക്കുന്നു.
അതിന്റെ വയര്‍ വല്ലാതെ വീര്‍ ത്തിട്ടുണ്ട് .
ലൈവ്സ്റ്റോക്ക് അസിസ്റ്റന്റ് അതിനു
കാല്‍ബറോള്‍ ഐ വി ഇന്‍ ജക്ഷന്‍ കൊടുക്കാന്‍ നോക്കുന്നു.
ആട് അടങ്ങിക്കിടക്കുന്നുമില്ല .

ആ ചികത്സയുടെ ലോജിക്ക് എനിക്ക് മനസ്സിലായില്ല.ഞാന്‍ ചോദിച്ചു .
“ഇതിനെന്തിനാ കാല്‍സ്യം? ബ്ലോട്ടിനു റൂമനിലേ ഗ്യാസ് കുത്തി കളയുകയല്ലേ വേണ്ടത് ?”
ലൈവ്സ്റ്റോക്ക് അസിസ്റ്റന്റ് എന്നെ ഒന്നു രൂക്ഷമായി നോക്കി. എന്നിട്ട് പഴയ പണി തുടര്‍ന്നു.
വീണുപോകുന്നതിനെ പൊക്കിവിടാന്‍ കാല്‍സ്യം കൊടുക്കണമെന്ന്
ഞാന്‍ പഠിച്ചപ്പോള്‍ താന്‍ ഭൂമിയില്‍ വന്നിട്ടുപോലുമില്ലായിരുന്നല്ലോ എന്നൊരര്‍ത്ഥം
ആ നോട്ടത്തിലുണ്ടെന്നെനിക്കു തോന്നി.അതുകൊണ്ട് ഞാന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ബസ് സ്റ്റോപ്പിലേക്കുനടന്നു .
എനിക്ക് ഇ സി യുടെ ലോഡ്ജിലെത്തി വൈപ്പിനിലേ
ഡോക്ടര്‍ രാജഗോപാല പിള്ളയേ കാണേണ്ടേ.......?

Comments

രസകരം. ആംകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താതെ വേഗം വേഗം പ്രതീക്ഷിക്കാമല്ലോ :)
FX said…
ശ്രീനി
വളരെ നന്നായിരിക്കുന്നു
രസകര മായ വായന...
-B- said…
രസമുണ്ട് വായിക്കാന്‍. ബാ‍ക്കി എപ്പോ?
sreenivasanG
ella blog kalum vayichu
rasam thonni
idakide manasil veendum veendum parayunnava
athu aksharangal akan pattunnathu valiya karymanu
ariyavunna kure stalangale kurichakumpo sukamaya vayanayi
veendum ezhuthu

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള