Skip to main content

മണവാളക്കുറിച്ചിയില്‍ ഷീബക്കായ് ഒരു രാത്രി.ഭാഗം:5

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9 ദിവസം തുടര്‍ച്ചയായി

ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം
9 ബ്ലോഗുപോസ്റ്റുകളിലായി
ഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്

പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും,
ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത്
എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായും
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്

പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും,
സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക)

ഭാഗം :5

“അഛാ, ഒരു ചെറിയപ്രശ്നം,

ഏഴുമണിക്കുശേഷമേ നമുക്ക് അകത്തുകടന്ന് പേഷ്യന്റിനെ കാണാന്‍ പറ്റൂ

എന്നാണു സെക്യൂരിറ്റികള്‍ പറയുന്നത് ”

വിഷ്ണു എന്റെ അടുത്തേക്കു വന്നു

ഞാന്‍ മനോഹരന്‍ ചേട്ടനെ ചോദ്യഭാവത്തില്‍ നോക്കി

“തല്‍ക്കാലം നമുക്ക് ആ സമയം വരെകാക്കാനേ പറ്റൂ,

മാത്രവുമല്ല ബഹളം വെച്ച്

നമ്മുടെ വരവിന്റെ രഹസ്യ സ്വഭാവം നശിപ്പിക്കുന്നതും ശരിയല്ല

നമുക്ക് ഒരു കട്ടന്‍കാപ്പിയൊക്കെക്കുടിച്ചിട്ട്

അടുത്തെവിടെയെങ്കിലും ഹോട്ടലില്‍ റൂം കിട്ടുമോഎന്നുനോക്കാം।”

ആശുപത്രി ഗേറ്റിനെതിര്‍വശത്ത്

ഒരുചെറിയ ഹോട്ടല്‍ തുറന്നുവെച്ചിരിക്കുന്നതുകണ്ട്

ഞങ്ങള്‍ അങ്ങോട്ടുചെന്നു

“വണക്കം സാര്‍ ഉക്കാരു, ഉക്കാരു....”

ഹോട്ടല്‍ ഉടമ തമിഴന്റെ മുഖത്ത് സന്തോഷം

വലിയ ഒരു ഇഡലികുട്ടുകത്തില്‍ ഇഡലിതയ്യാറായിക്കൊണ്ടിരിക്കുന്നു

ഞങ്ങള്‍ കട്ടന്‍കാപ്പികുടിച്ചപ്പോഴേക്കും

ഇഡലിയും നാലുതരംചമ്മന്തിയും മുന്നില്‍ നിരന്നു

തമിഴന്മാരുടെ ഈ രീതി ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്

ഒരു നാലുകൂട്ടം കറിയില്ലാതെ ഇവര്‍ക്ക് ഇഡലി ഇറങ്ങില്ല

ഒരുപക്ഷേ അതായിരിക്കാം അവരുടെ ആരോഗ്യ രഹസ്യവും

ഞങ്ങള്‍ ഹോട്ടലില്‍ നിന്നിറങ്ങി തിരിച്ച് വാനിന്റെ അടുത്തെത്തിയപ്പോള്‍

ഒരാള്‍ അതിന്റെ അടുത്ത് നില്‍ക്കുന്നതുകണ്ടു

ആറടിപ്പൊക്കം,തടിച്ച ശരീരപ്രകൃതി,ഒരറുപതിനടുത്ത് പ്രായം തോന്നും,

കഴുത്തില്‍ ഒരു മഫ്ളര്‍ ചുറ്റിയിരിക്കുന്നു

ഒരുവാക്കിഗ്സ്റ്റിക്കും ടോര്‍ച്ചും കൈയ്യിലുണ്ട്

“ഡോ ശ്രീനിവാസന്‍...”

ആമനുഷ്യന്‍ ഹസ്തദാനത്തിനായി എന്റെ നേരേ കൈ നീട്ടി

ഈ മണവാളക്കുറിച്ചിയില്‍ അരണ്ട വെളിച്ചത്തില്‍ എന്നേതിരിച്ചറിയുന്ന ഒരാളോ? ഞങ്ങള്‍ക്ക് അമ്പരപ്പ്

“അതേ, പക്ഷേ മനസ്സിലായില്ലല്ലോ?”

ഞാന്‍ ചോദിച്ചു

“ഞാന്‍ ഫാദര്‍ ജോസഫ് പുലിവേലില്‍, ഇവിടുത്തേ പള്ളി വികാരിയാണ്।”

ആ മനുഷ്യന്‍ പറഞ്ഞു

“രാവിലെ ഒരു ചെറിയനടപ്പ് പതിവുണ്ട്,

ആശുപത്രിയുടെ മുന്നില്‍ നിങ്ങളുടെ വണ്ടികണ്ടതുകൊണ്ട് നിന്നതാണ്.”

“ഫാദറിനു എന്നേ എങ്ങിനെ അറിയാം?”

എനിക്ക് അമ്പരപ്പ് മാറിയില്ല

ഫാദര്‍ ചിരിച്ചു

“ഞാന്‍ ഷീബായുടെ കല്യാണത്തിനു വന്നിരുന്നു,

സ്റ്റേജില്‍നിന്നും ഒരു കല്യാണപ്പെണ്ണു ഓടി ഇറങ്ങി വന്ന്

ഒരാളുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങുന്നതുകണ്ടാല്‍

അതാരാണെന്ന് അന്വേഷിക്കില്ലേ ?”

അദ്ദേഹം പുഞ്ചിരിച്ചു

“മനുഷ്യബന്ധങ്ങള്‍ നാടകീയമാകുന്ന ഇക്കാലത്ത്

ഇത്രയും ആത്മാര്‍ത്ഥത അത് അപൂര്‍വ്വം !”

“ഷീബായേ ഈ ആശുപത്രിയില്‍ അഡ്മിറ്റുചെയ്തു എന്നറിഞ്ഞാണു

ഞങ്ങള്‍ രാത്രി തന്നേപോന്നത് ”

മനോഹരന്‍ ചേട്ടന്‍ ഞങ്ങളുടെ ആഗമന ഉദ്ദേശം മറച്ചുവെച്ചില്ല

ഫാദറിനെ വിശ്വസിക്കാമെന്ന് വിഷ്ണുവിനും തോന്നിയെന്ന്

അവന്റെ മുഖഭാവത്തില്‍ നിന്നും എനിക്ക് തോന്നി

“ഈ ക്ലിനിക്കിന്റെ ഉടമസ്ഥന്‍ ഡോ ദണ്ഡപാണി

ഒരു പ്രത്യേക സ്വഭാവക്കാരനാണ്

റൂളും ചട്ടവും അനുസരിച്ചാണയാളുടെ എല്ലാ പ്രവര്‍ത്തികളും

നമുക്ക് തല്‍ക്കാലം പള്ളിയിലേക്കുപോകാം

അവിടുത്തേ സൗകര്യങ്ങള്‍ മതിയെങ്കില്‍

നിങ്ങള്‍ക്ക് അവിടെ ഞാന്‍ താമസ സൗകര്യം തരാം”

ഫാദര്‍ പള്ളിയിലേക്കുള്ള വഴി പറഞ്ഞുതന്നു

എന്നിട്ട് ചുറുചുറുക്കോടെ മുന്നോട്ടുനടന്നു

“ഈ കത്തനാരെ നമുക്ക് വിശ്വസിക്കാം എന്നാണെനിക്ക് തോന്നുന്നത് ”

മനോഹരന്‍ ചേട്ടന്‍ പറഞ്ഞു

“നമുക്ക് പള്ളിമേടയില്‍ തന്നേകൂടാം,

അല്ലായെങ്കില്‍ എല്ലായിടത്തും ഈരാളിയുടെ ആള്‍ക്കാരാണെങ്കിലോ ?”

വിഷ്ണു ചിരിച്ചു

പൂച്ചക്കൊരുമൂക്കുത്തി എന്നസിനിമയിലെ ആ പ്രസിദ്ധമായ തമാശ്

അവനു വളരെ ഇഷ്ടമാണു।

ഞങ്ങള്‍ വാന്‍ നേരേ പള്ളിയിലേക്ക് വിട്ടു

ഞങ്ങള്‍ അവിടെചെന്ന് അധികം താമസിക്കാതെ തന്നേ വികാരിഅച്ചനും എത്തി

ചെറിയ ഒരു കുന്നിനു മുകളിലാണു മണവാളക്കുറിച്ചിപ്പള്ളി

അതിനോടുചേര്‍ന്ന് ഒരു പുതിയതായി പണിതീര്‍ത്ത ഒരു വൃദ്ധമന്ദിരം ഉണ്ട് അവിടെ ആരേയും താമസിപ്പിക്കാന്‍ തുടങ്ങിയിട്ടില്ല

പുലിവേലില്‍ അച്ചന്‍ ഞങ്ങളേ അങ്ങോട്ടുകൊണ്ടുപോയി

“നിങ്ങള്‍ക്ക് ഇവിടെ താമസിക്കാം,

മറ്റാരുടേയും ശല്യമില്ലാതെ നിങ്ങള്‍ വിശ്രമിക്കൂ

ഞാന്‍ അല്‍പം കഴിഞ്ഞ് വരാം.”

ഞാന്‍ ഫാനുമിട്ട് കട്ടിലിലേക്ക് നടുവു നിവര്‍ത്തി

വിഷ്ണു കുളിക്കാനായിപോയി

മനോഹരന്‍ ചേട്ടന്‍ ടിവി ഓണ്‍ ചെയ്തു

ആനി അതും നോക്കി കിടക്കുകയാണു

ടിവി വെച്ചിട്ട് കിടന്നാലുടനെ ഉറങ്ങുക എന്നത് എന്റെ ശീ‍ലമാണ്

ഞാനറിയാതെ ഉറങ്ങിപ്പോയി

ഉണര്‍ന്നപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞു

വിഷ്ണു ഉറങ്ങുന്നു മനോഹരന്‍ ചേട്ടന്‍ പത്രം വായിക്കുന്നു

മേശപ്പുറത്ത് അപ്പവും ഇറച്ചിക്കറിയും ഏത്തപ്പഴം പുഴുങ്ങിയതും

ബുള്‍സ് ഐയും അടച്ച് വെച്ചിരിക്കുന്നു

“അച്ചന്‍ ഇടക്ക് വന്നിരുന്നു,

നമ്മള്‍ ഭക്ഷണം കഴിഞ്ഞിട്ട് അച്ചനെ കാണണമെന്ന് പറഞ്ഞിട്ടുപോയി

വിഷ്ണു ഉറങ്ങട്ടേ

അവന്‍ രാത്രിമുഴുവന്‍ വണ്ടി ഓടിക്കുകയല്ലായിരുന്നോ

നമുക്ക് ഇത് കഴിച്ചിട്ട് അച്ചനേ കാണാം.”

മനോഹരന്‍ ചേട്ടന്‍ പറഞ്ഞു

ആനി എന്റെ കാലില്‍ നക്കി

അവള്‍ രാവിലെ തന്നേ ഉല്‍സാഹത്തിലാണു

ഞങ്ങള്‍ പള്ളിമേടയില്‍ ചെല്ലുമ്പോള്‍ പുലിവേലില്‍ അച്ചന്‍

എന്തോ എഴുതിക്കൊണ്ടിരിക്കുകയാണു

“വരണം വരണം ഞാന്‍ നിങ്ങളേകാത്തിരിക്കുകയായിരുന്നു”

“അച്ചന്‍ എന്തോ എഴുതുകയാണന്നുതോന്നുന്നല്ലോ?

ഞങ്ങള്‍ ശല്യമായോ?”

ഞാന്‍ ചോദിച്ചു

“ഇല്ലില്ല, ഞാന്‍ ഒരു കൊച്ചു കവിതഎഴുതുകയായിരുന്നു

ഈ വയസ്സനു സമയം കൊല്ലാന്‍ എന്തൊങ്കിലുമൊക്കെ വേണ്ടേ?

അച്ചന്‍ ചിരിച്ചു

ഞങ്ങള്‍ അച്ചന്റെ മുന്നിലെ കസേരയിലിരുന്നു

“ഷീബായുടെ കാര്യം ഞാന്‍ ഇന്നലെ വൈകിട്ടാണറിഞ്ഞത്

ശരിക്കും ഒരു സൂയിസൈഡ് അറ്റംപ്റ്റ് ആണെന്നാണു ഡോക്ടര്‍ പറഞ്ഞത്

റിക്കാഡില്‍ പക്ഷേ അതുണ്ടാവില്ല

എന്തിനാ വെറുതേ പോലീസ് കേസും മറ്റും?”

“എന്താ ഷീബായുടെ പ്രശ്നം എന്ന് അച്ചനറിയാമോ?”

ഞാന്‍ ഒരു നേര്‍ചോദ്യം തന്നേ എറിഞ്ഞു

“അതുതന്നേയാണു എന്നേയും ഇന്നലെ മുതല്‍ കുഴയ്ക്കുന്നപ്രശ്നം”

അച്ചന്റെ മുഖത്തു ഗൗരവഭാവം വന്നു

“ഒരു പ്രത്യേക സ്വഭാവക്കാരാണാ വീട്ടുകാര്‍

എന്നാല്‍ ഒരു ആത്മഹത്യയേപ്പറ്റി ചിന്തിക്കാന്‍ മാത്രം വലിയ പ്രശ്നം, എന്താണെന്നതെനിക്കും അറിയില്ല”

“അച്ചന്‍ ഷീബായേ കാണാറുണ്ടായിരുന്നോ?”

മനോഹരന്‍ ചേട്ടന്‍ ചോദിച്ചു

“എല്ലാ ആഴ്ച്ചയും ഷീബാ പള്ളിയില്‍ വരുന്നത് ഞാന്‍ കാണാറുണ്ട്

ചിലപ്പോള്‍ പള്ളിമേടയില്‍ എന്നേ കാണാനും വരാറുണ്ട്

ഇപ്പോള്‍ ആലോചിച്ചുനോക്കുമ്പോള്‍ ഒരു പ്രത്യേകത തോന്നുന്നു

ഷീബാ ഒരിക്കലും തന്നേ വന്നിട്ടില്ല

എപ്പോഴും സൂസമ്മ കൂടെയുണ്ടാവും.”

“സൂസമ്മ, അതാരാ?” ഞാന്‍ ചോദിച്ചു

“ഷീബായുടെ അമ്മായിഅമ്മ,

അവരുടെ കൂട്ടത്തിലല്ലാതെ ഞാന്‍ ഷീബായേ കണ്ടിട്ടേ ഇല്ല.”

മനോഹരന്‍ ചേട്ടന്‍ എന്നേ നോക്കി ഒരു ചെറുപുഞ്ചിരി പൊഴിച്ചു

ഷീബാ വീട്ടുതടങ്കലിലായിരുന്നു എന്ന ഞങ്ങളുടെ തിയറി ശരിയാകുന്നു എന്നു ഞങ്ങള്‍ക്കു തോന്നി

“ഷീബായുടെ വീട്ടില്‍ അച്ചന്‍ പോയിട്ടുണ്ടോ?”

ഞാന്‍ ചോദിച്ചു

“ഒന്നോ രണ്ടോ തവണ” അച്ചന്‍ ഓര്‍ത്തുകൊണ്ട് പറഞ്ഞു

“അവര്‍ക്ക് അല്‍പം ദൂരെയായി ഒരു തോട്ടവും ഫാക്ടറിയും ഉണ്ട്

മിക്കവാറും അവര്‍ അവിടെയായിരിക്കും

പിന്നെ 25 ഏക്കര്‍ സ്ഥലത്തിന്റെ നടുക്ക്

ഒരു കുന്നിന്‍ മുകളിലാണു അവരുടെ വീട്

അതിനകത്ത് നടന്നുകേറുക എന്നതുതന്നേ വലിയ ഒരു പണിയാണ്

ഞാന്‍ അതിനു മിനക്കെട്ടിട്ടേയില്ല.”

“ഇവരെങ്ങിനെയാ നാട്ടുകാരുമായി?” മനോഹരന്‍ ചേട്ടന്‍ചോദിച്ചു

“മിക്സിങ്ങ് വളരെ കുറവാണ്,

പള്ളിയില്‍ വരുന്നതും പോകുന്നതുമെല്ലാം കാറിലാണ്,

പിന്നെ നിങ്ങള്‍ക്കറിയാമല്ലോ തോട്ടവും ഫാക്ടറിയുമൊക്കെ നടത്തിക്കൊണ്ടു പോകുന്നവര്‍ക്ക് പിന്നെ ഫീ ടൈം വളരെ കുറവായിരിക്കുമെന്ന്.”

“ഇവരെപ്പറ്റി അച്ചനു നല്ലതോ ചീത്തയോ ആയ എന്തെങ്കിലും കാര്യം അറിയാമെങ്കില്‍ പറയാന്‍ മടിക്കരുത് കേട്ടോ,”

ഞാന്‍ അപേക്ഷാ ഭാവത്തില്‍ പറഞ്ഞു

“ഒരു ചെറിയ കാര്യം, എനിക്ക് അത്ര ഉറപ്പില്ല കേട്ടോ,”

അച്ചന്‍ പറയാനോങ്ങിയപ്പോള്‍ ഒന്നു പരുങ്ങി

എങ്കിലും പിന്നെ പറഞ്ഞു

“ഈ സൂസമ്മയുടെ ഭര്‍ത്താവ് മി.യാക്കോബ് ,

അങ്ങേരെ ഒരുദിവസം പെട്ടന്നു കാണാതാവുകയായിരുന്നു

പിന്നീട് അയാളേ ആരും കണ്ടിട്ടില്ല

പല ഊഹാപോഹങ്ങളും അതിനേപ്പറ്റിയുണ്ട്

അതറിയാവുന്നതുകൊണ്ടാണ് സൂസമ്മ ആള്‍ക്കാരില്‍ നിന്നും

അകലം പാലിക്കുന്നതെന്നാണു സംസാരം”

“അച്ചോ, ഈ ഒരു സാഹചര്യത്തില്‍ എനിക്ക് തോന്നുന്നത്

ഞങ്ങള്‍ക്ക് ഷീബായോട് ഫ്രീയായി സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ ഈ സൂസമ്മ സമ്മതിക്കാന്‍ പോകുന്നില്ല എന്നാണ്,

ഇക്കാര്യത്തില്‍ അച്ചന്റെ സഹായം ഉണ്ടായാലേ ഞങ്ങള്‍ക്ക് മുന്നോട്ടുപോകാനാവൂ”

പുലിവേലില്‍ അച്ചന്‍ അല്‍പം സമയം ആലോചിച്ചു

എന്നിട്ട് വീനസ് ക്ലിനിക്കിലേക്ക് വിളിച്ചു

അപ്പോഴേക്കും ഷീബയേ അവിടെ നിന്നും ഡിസ്ച്ചാര്‍ജ്ജ് ചെയ്തു കൊണ്ടുപോയിക്കഴിഞ്ഞു

അച്ചന്‍ എന്തൊക്കെയോ ആലോചിച്ചുകൊണ്ട്

അല്‍പസമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു

ഞങ്ങളേ എങ്ങിനെ എങ്കിലും സഹായിക്കാണുള്ള വ്യഗ്രത ആ മുഖത്ത് ഞാന്‍ കണ്ടു ആലോചനയുടെ അവസാനം അച്ചന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു

“ഞാന്‍ ചിന്തിച്ചിട്ട് ഒരു വഴിയേ കാണുന്നൊള്ളൂ,

ചിലപ്പോഴേ അതു ഫലിക്കൂ

ഈ സൂസമ്മക്ക് സംഗീതത്തില്‍ നല്ല അറിവുണ്ട്,

ഞാന്‍ ഇപ്പോള്‍ അവരേവിളിക്കാം,

എന്നിട്ട് ഞാന്‍ എഴുതിവച്ചിരിക്കുന്ന കവിതകള്‍ക്ക്

സംഗീതം തയ്യാറാക്കാന്‍ ഒന്നു വരാന്‍ പറയാം

ഒരിക്കല്‍ പള്ളിയില്‍ വന്നപ്പോള്‍

ഇത് ഒരു ആല്‍ബമാക്കാന്‍ സഹായിക്കാമെന്നു സൂസമ്മഎന്നോടു പറഞ്ഞിരുന്നു നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഷീബായേ വീട്ടിലിരുത്തിയിട്ട് അവര്‍ ഇവിടെ വരും വന്നാല്‍ ഒരു രണ്ടുമണിവരെ ഞാന്‍ അവരേ ഇവിടെ പിടിച്ചിരുത്താം

മറിച്ച് ഷീബായ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഞായറാഴ്ച്ച പള്ളികഴിഞ്ഞ് ചെയ്തുതരാം അച്ചോ എന്നുപറഞ്ഞാന്‍ എനിക്ക് മറിച്ച് പറയാനുംപറ്റില്ല

നിങ്ങള്‍ വണ്ടിയില്‍ ഷീബായുടെ വീടിന്റെ കുറച്ചപ്പുറത്ത് ഒരു കുരിശുപള്ളിയുണ്ട് അവിടെ കാത്തുനില്‍ക്കുക സൂസമ്മയിവിടെ വന്നാല്‍ ഞാന്‍ വിളിച്ചുപറയാം

എല്ലാം നിങ്ങളുടെ ഭാഗ്യം പോലിരിക്കും.”

ഞങ്ങള്‍ അച്ചന്‍ പറഞ്ഞ സ്ഥലത്ത് പോയി കാത്തിരുന്നു

ഒരു പത്തുമിനിട്ട് കഴിഞ്ഞപ്പോള്‍ പുലിവേലില്‍ അച്ചന്റെ ഫോണ്‍ വന്നു

“എല്ലാം നമ്മള്‍ ആഗ്രഹിച്ചതുപോലെ നടന്നു,കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടേ!”

വിഷ്ണു വാന്‍ സ്റ്റാര്‍ട്ടു ചെയ്തു

ഇനി സമയം പാഴാക്കിക്കൂടാ ഷീബായേ കഴിയും വേഗം കണ്ടേ പറ്റൂ

(കഥ അടുത്ത ബ്ലോഗില്‍ തുടരും... )

അടുത്ത ബ്ലോഗിലേക്കുപോകുവാന്‍ ഇവിടെ ക്ലിക്കുചെയ്യുക

Comments

സമയം പാഴാക്കിക്കൂടാ.

Popular posts from this blog

ഇങ്ങനേയും ചില മനുഷ്യര്‍ ..!!

ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ജോലിചെയ്ത സ്ഥലം കൂത്താട്ടുകുളമാണ്. നാലുവര്‍ഷം ! കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള പ്രവേശന കവാടമാണ് കൂത്താട്ടുകുളം. എം സി റോഡിന്റെ ഇരു വശങ്ങളിലായുള്ള ഒരു നല്ല ഗ്രാമപ്രദേശം. മൃഗസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വളരെകൂടുതല്‍ ഉള്ള ഒരു സ്ഥലമാണിത് .അതുകൊണ്ടുതന്നെ കൂത്താട്ടുകുളം മൃഗാശുപത്രി വളരെ തിരക്കുള്ള ഒരു ഓഫീസാണ്. പലദിവസങ്ങളിലും നൂറിലധികം ആളുകള്‍ ഇവിടെ വരാറുണ്ട്.കൂത്താട്ടുകുളത്തു ജോലിയായിരുന്ന കാലത്ത് നേരം പുലരുന്നതും സൂര്യന്‍ അസ്തമിക്കുന്നതും ഞാന്‍ അറിഞ്ഞിരുന്നില്ല എന്നതാണു സത്യം ദിവസങ്ങള്‍ക്ക് അത്രക്ക് വേഗതയായിരുന്നു. ആശുപത്രിക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും ഇടക്കുള്ള സ്ഥലത്തായിരുന്നു ചന്ത.വലിയ ഒരു ചന്തയാണു കൂത്താട്ടുകുളത്തേത് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരുന്ന നൂറുകണക്കിനു എരുമകളും കാളകളും നാട്ടില്‍ നിന്നുവരുന്ന പശുക്കളും ആടുകളും എല്ലാം നിറഞ്ഞ ചന്ത. പന്നിക്കുഞ്ഞുങ്ങളേ വാങ്ങാന്‍ ഇവിടെ എത്രദൂരെ നിന്നാണാളുകള്‍ വരുന്നത് പച്ചക്കറികളും ചെടികളും മീനും എന്നുവേണ്ട ഇവിടെ വലിയകച്ചവടമാണു നടക്കുന്നത് ഒ രുദിവസം ഞാന്‍ ചെറിയ ഒരു ഇടവേളകിട്ടിയപ്പോള്‍ ചന്തയിലെ...

ചില്ലയില്‍ ചേക്കേറിയനാള്‍ .

[ 26വര്‍ഷം മുന്‍പ് - 1981 സെപ്റ്റമ്പര്‍ 17നു ആദ്യമായി ജോലിയില്‍ കയറിയ ദിവസത്തിലേക്ക് ഒരു മടക്കയാത്ര.] ഞാന്‍ ആ ഓഡര്‍ ഒരു ഇരുപത് തവണയെങ്കിലും വായിച്ച് കാണും. Dr.R.Sreenivasan is posted as Extension Officer[AH] at NES Block,N.Parur,Erankulam dt. എത്ര വായിച്ചിട്ടും മതിയാകുന്നില്ല.21 വയസ്സില്‍ ഞാന്‍ ഒരുഗസറ്റഡ് ഓഫീസറായിരിക്കുന്നു. പിറ്റേ ദിവസത്തേക്ക് കാക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ട് അപ്പോഴേ പുറപ്പെട്ടു. തൊടുപുഴ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍ ,ആലുവാ വഴി പറവൂര്‍. അവിടെനിന്നും ഓട്ടോയില്‍ ബ്ലോക്ക് ഓഫീസിരിക്കുന്ന കോട്ടുവള്ളിയിലേക്ക്. ബ്ലോക്കിന്റെ പടികള്‍ കയറുമ്പോള്‍ നെഞ്ചില്‍ ഒരാരവം. ഇനി പുതിയ ലോകം പുതിയ മനുഷ്യര്‍. ഞാന്‍ സ്കൂളും കോളേജുമല്ലാതെ ഒരു ഓഫീസില്‍ കയറുന്നത് തന്നെ ജീവിതത്തിലാദ്യം. അടിയന്തിരാവസ്ഥ [1975 - 77] ഒരു പഠനദിവസം പോലും കളയാതെ പ്രീ ഡിഗ്രി കടത്തി. വെറ്റേറിനറികോളേജിലാട്ടെ ഒരു ദിവസം പോയാല്‍ ഒരുദിവസത്തേ ശമ്പളം പോകും എന്നു ചിന്തിച്ച ഒരു ഒഴുക്കിലും.പിന്നെ ഞാന്‍ എങ്ങിനെ ഒരു ഓഫീസു കാണാന്‍ പോകും? ആരോട് പറയണമെന്ന് ഒന്നു ശങ്കിച്ചപ്പോള്‍ പു ഞ്ചിരിക്കുന്ന ഒരുസ്ത്രീമുഖം മുന്നില്‍. ...

മണവാളക്കുറിച്ചിയില്‍ ഷീബാക്കായി ഒരു രാത്രി ഭാഗം 9

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ്. പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍സത്യമായും ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട്। പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവുംഎനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :9 പുലിവേലില്‍ അച്ചന്‍ രാത്രിയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്തു വന്നു ഇതുവരെ സംഭവിച്ചകാര്യങ്ങളെല്ലാം മനോഹരന്‍ ചേട്ടന്‍ വിശദീകരിച്ചു “നിങ്ങള്‍ പറയുന്നത് കേട്ടിട്ടുതന്നേ। വല്ലാത്ത വിഷമം,എന്നാലും ആരാണീ പി ടി എന്നകാര്യം എനിക്ക് ഒരു പിടിയും കിട്ടുന്നില്ലല്ലോ।” അച്ചന്‍ പറഞ്ഞു “അത് ആരും ആകട്ടേ,” മനോഹരന്‍ ചേട്ടന്‍ തുടര്‍ന്നു “അയാളുടെ ഉദ്ദേശം എന്ത് ? അതില്‍ ഷീബായ്ക്ക് ദോഷകരമായി എന്തെങ്കിലും ഉണ്ടോ?” അതിലാണു നമുക്ക് താല്‍പര്യം, അതിനു അടുത്ത വെള്ളിയാഴ്ച്ച വരെ കാത്തിരിക്കണം .” “അതിനെന്താ,...