Skip to main content

കുട്ടുകാരന്‍

ഐങ്കൊമ്പിലിറങ്ങി മല കയറിയാണു ഞാന്‍ സാധാരണയായി കടനാട്ടിലേക്ക് പോകുകയും വരികയും ചെയ്തിരുന്നത്. അതാകുമ്പോള്‍ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരുകിലോമീറ്റര്‍ ദൂരമേയുള്ളു കൊല്ലപ്പള്ളിയിലോ പിഴകിലോ എത്തണമെങ്കില്‍ രണ്ട് കിലോമീറ്ററിലധികം യാത്രചെയ്യണം കടനാടുവഴി പാലാ രാമപുരമായി ഒരു ട്രാന്‍സ്പോര്‍ട്ട് ബസ്സുള്ളത് നാലു മണിക്ക് പോകും മൃഗാശുപത്രിയുടെ സമയം അന്‍ചുമണിവരേയും.

ഐങ്കൊമ്പ് ഒരു ചെറിയ കവലയാണ്. മൂവാറ്റുപുഴ പുനലൂര്‍ സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ പാലാ തൊടുപുഴ റോഡിലേക്ക് രാമപുരത്തുനിന്ന് ഒരു റോഡ് വന്ന് ചേര്‍ന്ന് ഉണ്ടാകുന്ന ഒരു ഒരു ചെറിയ മുക്കവല. ടാര്‍ ചെയ്യാത്ത ഒരു റോഡ് കടനാട്ടിലേക്കുമുള്ളതുകൊണ്ട് ഒരു നാല്‍ക്കവല എന്നുവേണമെങ്കില്‍ പറയാം.

മഹാദേവന്‍ ഡോക്ടറുടെ ശ്രീകൃഷ്ണാ ആയുര്‍വേദ ആശുപത്രി, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, രണ്ട് ചായക്കടകള്‍, രണ്ട് മുറുക്കാന്‍ കടകള്‍, ഒരു വെയിറ്റിഗ് ഷെഡ് ഇതെല്ലാം ചേരുമ്പോള്‍ ഐങ്കൊമ്പ് ആയി.

രാവിലെ പാലാ കൂത്താട്ടുകുളം ക്യൂന്‍ മേരി ബസ്സില്‍ ഐങ്കൊമ്പിലെത്തുമ്പോള്‍ എട്ടേകാല്‍ ആകും ഓഫീസ് സമയം എട്ടായതുകൊണ്ട് പിന്നെ ഒരു ഓട്ടമാണു . വൈകിട്ട് സമാധാനമായി നടന്ന് വന്നു കിട്ടുന്ന ബസ്സില്‍ മടങ്ങും.

അന്ന് ഒരു മഴദിവസമായിരുന്നു. ഞാന്‍ ധൃതിപിടിച്ച് നടക്കുമ്പോഴാണു പുറകില്‍ നിന്നും ഒരു വിളികേട്ടത്
“ഏയ് കൂട്ടുകാരാ, ഒന്നുനില്‍ക്കെന്നേ .” ഞാന്‍ തിരിഞ്ഞുനോക്കി.
എഴുപതിനടുത്ത് പ്രായം തോന്നുന്നഒരു വൃദ്ധന്‍ ചിരിച്ചുകൊണ്ട് വരുന്നു.
നരച്ച കുറ്റിമുടി അദ്ധ്വാനികളായ ക്രിസ്ത്യാനി കാരണവന്മാരുടെ സാധാരണ വേഷമായ ഒരു വലിയ ചുട്ടിത്തോര്‍ത്താണുടുത്തിരിക്കുന്നത്കയ്യില്‍ ഒരു അരിവാളും ഉണ്ട്.
“ കുറേ ദിവസമായി കൂട്ടുകാരന്‍ രാവിലേ ഓടുന്നത് ഞാന്‍ കാണുന്നുണ്ട്.
ആരാണെന്നറിയാന്‍ ഞാന്‍ ഇന്ന് കാത്തുനില്‍ക്കുകയായിരുന്നു കേട്ടോ.”

‘കൂട്ടുകാരാ!’ ആ സമ്പോധന എനിക്ക് ശരിക്കും രസിച്ചു.
എഴുപതുകാരനായ ഒരാള്‍ ഇരുപത്തിഒന്നുകാരനായ ഒരാളേ വിളിക്കാന്‍ പറ്റിയ വിളിപ്പേര്. ഞാനും ചിരിച്ചു

“ എന്റെ കൂട്ടുകാരാ, ഞാന്‍ കടനാട് മൃഗാശുപത്രിയിലെ പുതിയ ഡോക്ടറാ,എട്ടുമണിക്കല്ലേ ഓഫീസ് സമയം അതാ ഈ ഓട്ടം.”

“ എന്നാ ശരികൂട്ടുകാരാ, വൈകിട്ട് കാണാം.”
ചിരിച്ചുകൊണ്ടാ വൃദ്ധന്‍ പശുവിനു പുല്ലരിയാന്‍ പോയി.
വലിയ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്.

ആ വൃദ്ധനെ എല്ലാവരും വിളിച്ചിരുന്നത് കുഞ്ഞേട്ടാ എന്നാണ്.
എന്നാല്‍ ഞങ്ങള്‍ തമ്മില്‍ വിളിച്ചിരുന്നത് കൂട്ടുകാരാ എന്നും .
ഐങ്കൊമ്പ് കവലയിലാണെന്റെ കൂട്ടുകാരന്റെ വീട്.മകനും പേരക്കുട്ടികളുമൊത്താണു ജീവിതം. വൈകുന്നേരം ഞാന്‍ ഐങ്കൊമ്പില്‍ എത്തുമ്പോള്‍ വീടിന്റെ വരാന്തയിലെ ബന്‍ചില്‍ കുഞ്ഞേട്ടനുണ്ടാകും. സൂര്യനുകീഴിലുള്ള എല്ലാത്തിനേയും പറ്റി ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഇടക്ക് കുഞ്ഞേട്ടന്‍ എന്നേ ചായ കുടിക്കാന്‍ വിളിക്കും. വീടിനെതിര്‍ വശത്തുള്ളചെറിയ ചായക്കടയില്‍ കയറി ഞങ്ങള്‍ ചായ കുടിക്കും

കുഞ്ഞേട്ടന്‍ എപ്പോഴും സന്തോഷവാനായിരുന്നു. ഇടക്ക് മകന്‍ വണ്ണപ്പുറത്തേക്ക് താമസം മാറ്റിയപ്പോള്‍ മാത്രമാണു ഞാന്‍ കുഞ്ഞേട്ടനെ ദുഖിതനായികണ്ടത്. കുഞ്ഞേട്ടന്റെ സങ്കടം കണ്ടിട്ടാവണം മകന്‍ അധികം താമസിയാതെ തിരിച്ചുവന്നു .
“ ഇന്നെനിക്ക് വലിയ സന്തോഷമാ കൂട്ടുകാരാ ആതുകൊണ്ട് രണ്ട് ബോണ്ടാകൂടി തിന്ന്.”
ആ സന്തോഷം കുഞ്ഞേട്ടന്‍ എനിക്ക് അങ്ങിനെയാണു കൈമാറിയത് .

മൂന്നു വര്‍ഷം കഴിഞ്ഞ് ഞാന്‍ കടനാട്ടില്‍ നിന്ന് സ്ഥലം മാറ്റമായി പോയി.
പിന്നെ ഐെങ്കൊമ്പിലൂടെ ബസ്സില്‍ കടന്നുപോകുമ്പോഴെക്കെ എന്റെ കണ്ണുകള്‍ എന്റെ പ്രിയ കൂട്ടുകാരനെ തിരയാറുണ്ട്. വൈകുന്നേരമാണെങ്കില്‍ കുഞ്ഞേട്ടന്‍ റോഡിലേക്കും നോക്കി ആ ബന്‍ചില്‍ ഇരുപ്പുണ്ടാകും. ഞങ്ങള്‍ പരസ്പരം കൈ വീശും.

വര്‍ഷങ്ങള്‍ കടന്നുപോയി. ഞാന്‍ അടിമാലി മൃഗാശുപത്രിയില്‍ ജോലിചെയ്യുകയാണ്.
ഒരുദിവസം പാലായില്‍ നിന്നും തൊടുപുഴ യിലെ ജില്ലാഓഫീസില്‍പോകാനായി ഞാന്‍ ബസ്സില്‍ കയറി.പ്രശാന്ത് മോട്ടോഴ്സില്‍. ആ ബസ്സിലെ ജീവനക്കാരെന്റെ പരിചയക്കാരായതുകൊണ്ട് ഞാന്‍ അവരോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുന്‍പിലുള്ള ഒരു സീറ്റിലാണിരുന്നത്. ബസ്സില്‍ നല്ല തിരക്കായിരുന്നു ബസ്സ് ഐങ്കൊമ്പില്‍ എത്തിയപ്പോള്‍ പതിവുപോലെ ഞാന്‍ എന്റെ കൂട്ടുകാരനേത്തേടി .ബഞ്ച് കാലിയാണു കുഞ്ഞേട്ടന്‍ അവിടില്ല .

“ ഏയ് കൂട്ടുകാരാ!” ഇടത്ത് വശത്തുനിന്നായിരുന്നു വിളി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു.

“ ഇറങ്ങിവാ ഒരുചായ കുടുച്ചിട്ട് പോകാം.”
എന്റെ കൂട്ടുകാരന്‍ പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നു.
“ഞാന്‍ പോയിട്ട് തിരികെ വരുമ്പോഴെറെങ്ങാം .” ഞാന്‍ വിളിച്ചുപറഞ്ഞു.
കുഞ്ഞേട്ടന്‍ സമ്മതിച്ചില്ല.

“ ഒന്നും പറഞ്ഞാല്‍ പറ്റത്തില്ല എന്റെ കൂട്ടുകാരന്‍ ഇങ്ങെറങ്ങിവന്നേ.”
കുഞ്ഞേട്ടന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്ക് തടസ്സം പറയാന്‍ പറ്റിയില്ല .
ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി. ബസ്സ് സ്റ്റോപ്പില്‍ നിന്ന ഒരുപഴയ പരിചയക്കാരനോട് ഞാന്‍ എന്തോ സംസാരിച്ചിട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞേട്ടനെ കണ്ടില്ല. എനിക്ക് ചായക്ക് പറയാന്‍ കടയില്‍ കയറി എന്നു കരുതി ഞാന്‍ അങ്ങോട്ട് ചെന്നു. പെട്ടന്നാണു അടുത്ത വളവിനപ്പുറത്തുനിന്ന് വല്ലാത്തൊരു ശബ്ദം കേട്ടത് എല്ലാവരും അങ്ങോട്ട് ഓടി ഞാനും കൂടത്തിലോടി. രക്തം തണുപ്പിക്കുന്ന ഒരുദൃശ്യമായിരുന്നു മുന്‍പില്‍. ഞാന്‍ യാത്രചെയ്തിരുന്ന പ്രശാന്ത് ബസ്സിനു തീ പിടിച്ചിരിക്കുന്നു. യാത്രക്കാര്‍ അഗ്നിഗോളങ്ങളായി കത്തി അമരുന്നു.
ചെവി അടപ്പിക്കുന്ന നിലവിളികള്‍ !!
അടുത്തുള്ള കൈത്തോട്ടിലേക്ക് ആളുകളേ പൊക്കിയെടുത്തിട്ട് തീകെടുത്തി രക്ഷിക്കാന്‍ നോക്കുന്ന ആളുകള്‍. ഫയര്‍ഫോഴ്സ്,പോലീസ് രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങി ഒരു വലിയജനപ്രവാഹം അവിടെ എത്തിച്ചേര്‍ന്നത് വളരെപെട്ടന്നാണ് .കേരളത്തേ നടുക്കിയ

ബസ്സ് അപകടമായിരുന്നു എന്റെ കണ്മുന്‍പില്‍ !!

കരിക്കട്ടകളായിപ്പോയമനുഷ്യശരീരങ്ങളേ കണ്ട് മനസ്സും ശരീരവും വിറങ്ങലിച്ച് നിന്ന ആ നിമിഷങ്ങളില്‍ നിന്നു മനസ്സിനു മുക്തിനേടാന്‍ എനിക്ക് ഒരാഴ്ച്ചയോളം സമയം എടുത്തു. കുഞ്ഞേട്ടനേക്കണ്ട് ഇക്കാര്യം സംസാരിക്കണമെന്നെനിക്കുതോന്നി. ആ ബഹളത്തില്‍ ഞാന്‍ കുഞ്ഞേട്ടന്റെ കാര്യം മറന്നുപോയിരുന്നു
ഞാന്‍ ബൈക്കില്‍ ഐങ്കൊമ്പില്‍ എത്തി .

“ഡോക്ടര്‍ എന്താ ഇവിടെ? കടനാട്ടിലോട്ട് തിരിച്ചുവന്നോ?”
പഴയ പരിചയക്കാര്‍ പലരും ചുറ്റും കൂടി.

“ നമ്മുടെ കുഞ്ഞേട്ടനെവിടെപ്പോയി?” ഞാന്‍ അവരോട് ചോദിച്ചു .

“കുഞ്ഞേട്ടന്‍ മരിച്ചിട്ട് രണ്ട്കൊല്ലം കഴിഞ്ഞല്ലോ ഡോക്ടററിഞ്ഞില്ലായിരുന്നോ?”

അവര്‍ക്ക് അത്ഭുതം. ഇതാ ഇവിടെ വച്ച് കാറുമുട്ടിയാ മരിച്ചത് .
അവര്‍ തുടര്‍ന്ന് വിശദീകരിച്ചതൊന്നും ഞാന്‍ കേട്ടില്ല
എന്റെ മനസ്സില്‍ വലിയ ഒരു കടല്‍ ഇരമ്പുകയായിരുന്നു
യഥാത്ഥത്തില്‍ എന്താണു സംഭവിച്ചത്?
എനിക്ക് ആശയക്കുഴപ്പമായി.

ഞാന്‍ കുഞ്ഞേട്ടനേ കണ്ടോ?
അതോ അത് എന്റെ മനസ്സ് ശ്രുഷ്ടിച്ച ഒരു മായാ കാഴ്ചയായിരുന്നോ??

Comments

ഇത് സത്യാണോ മാഷേ....! അതോ....?

ദൈവത്തിന്റെ ഓരോ കളികള്‍.... അല്ലാണ്ടെന്താ പറയാ...!
സഹയാത്രികന്‍ ചോദിച്ചത് തന്നെ ചോദിക്കാന്‍ തോന്നുന്നു.

എളുപ്പത്തിലൊന്നും വിശദീകരിക്കാന്‍ പറ്റാത്ത എന്തൊക്കെ കാര്യങ്ങളല്ലേ നമുക്കിടയില്‍.

പതിവുപോലെ നല്ല എഴുത്ത്.
ജീവിതത്തില്‍ ഇത്രയും പ്രാധാന്യമായൊരു സംഭവം ഉണ്ടായിട്ട് ഇപ്പോഴാണൊ എഴുതുന്നത്?
നമുക്ക് പിടികിട്ടാത്ത ഒരുപാടു സംഭവങ്ങള്‍ നമുക്കു ചുറ്റും നടക്കുന്നു,ചിലതു നമുക്കുതന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കുഞ്ഞേട്ടന്‍ രക്ഷകന്റെ രൂപത്തില്‍ വന്നില്ലായിരുന്നെങ്കില്‍,ഈ കുഞ്ഞന്റെ കമന്റ് ഇവിടെ കാണില്ലായിരുന്നു.

നല്ല രീതിയില്‍ എഴുതിയിരിക്കുന്നു..
This comment has been removed by the author.
ഈ ബ്ലോഗ്ഗും മാഷിന്റെ എല്ലാ ബ്ലോഗ്ഗും ഒറ്റയിരുപ്പിനു കുത്തിയിരുന്നു വായിക്കന്‍ തോന്നുന്നുണ്ട്.

പക്ഷെ, ഇപ്പോള്‍ പരീക്ഷ എന്ന അത്യന്തം “മ്ലേജ്ച്ചമായ“ സംഭവം നടന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം, രണ്ടാഴ്ചത്തേക്കു സുല്‍.

എന്തേ ഇത്രേം കാലം ഇവയൊക്കെ എന്റെ കൈയ്യില്‍ എത്തിയില്ല എന്ന ഒരു ചിന്ത മാത്രം ബാക്കി.

നന്നായിട്ടുണ്ടു.:)

Popular posts from this blog

ശിവപുരത്തെ കടുവാവേട്ട

ഇട്ടിമാത്തന്‍ ശരിക്കും ഒരു കട്ടയാനായിരുന്നു. അഞ്ചടി രണ്ടിഞ്ചുപൊക്കം, കരിവീട്ടിയുടെ നിറം, ഒരു കുട്ടിയാനയേ ഓര്‍മ്മിപ്പിക്കുന്നശരീരപ്രകൃതി, മസിലുകള്‍ തെറിച്ചു നില്‍ക്കുന്നശരീരം, വട്ടമുഖം, ഒരു കോളിനോസ് പുഞ്ചിരി എപ്പോഴും മുഖത്തുണ്ട്. കൈയ്യുള്ള ബനിയനും കൈലിയുമാണു സ്ഥിരം വേഷം പ്രധാന തൊഴില്‍ കുടനന്നാക്കലാണ്, എന്നാല്‍ എന്തുതൊഴില്‍ ചെയ്യാനും മടിയില്ല ശരിക്കും തൂവല്‍ക്കൊട്ടാരം സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന്റെ തനിപകര്‍പ്പ് എന്തുപണിചെയ്യുമ്പോഴും കാണുന്നവര്‍ക്കുതോന്നും ഇത് ഇതിയാന്റെ കുലത്തൊഴിലണെന്ന്, അത്ര വിദഗ്ധനായിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍ ഞാന്‍ ഇട്ടിമാത്തന്‍ ചേട്ടനെ പരിചയപ്പെടുന്നത് ശിവപുരം(സാങ്കേതിക കാരണങ്ങളാല്‍ സാങ്കല്‍പികം)മൃഗാശുപത്രിയില്‍ ജോലിചെയ്യുമ്പോഴാണ്. ആശുപത്രിയില്‍ ഒരു പട്ടിയുടെ ചികില്‍സക്ക് വന്നതായിരുന്നു ചേട്ടന്‍. വഴിയില്‍ വണ്ടിയിടിച്ച് വീണ ഒരു പട്ടിയെഒരു ഓട്ടോയില്‍ കയറ്റി കൊണ്ടുവന്നു അതിന്റെ കാല്‍ ഒടിഞ്ഞിരുന്നു ഇട്ടിമാത്തന്‍ ചേട്ടന്‍പട്ടണത്തില്‍പോയി പ്ലാസ്റ്ററും മരുന്നുകളും വാങ്ങിക്കൊണ്ടുവന്നു ചേട്ടന്റെ താല്‍പര്യം എന്നെ അത്ഭുതപ്പെടുത്തി മൃഗങ്ങളെ ഇത്ര സ്

മണവാളക്കുറിച്ചിയില്‍ ഷീബായ്ക്കായി ഒരു രാത്രി.ഭാഗം.6

ആദ്യം മുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 9 ദിവസം തുടര്‍ച്ചയായി ദിവസവും ഓരോ ബ്ലോഗുപോസ്റ്റുകള്‍ വീതം 9 ബ്ലോഗുപോസ്റ്റുകളിലായിഞാന്‍ ഒരു ചെറു തുടര്‍ക്കഥ അവതരിപ്പിക്കുകയാണ് പതിവിനു വിരുദ്ധമായി ഒരല്‍പം മാത്രം സത്യവും, ഒരുപാട് ഭാവനയും കൂട്ടിച്ചേര്‍ത്താണീ ബ്ലോഗ് എഴുതിയിരിക്കുന്നത് എങ്കിലും ഭാവനക്കതീതമായി ഇതില്‍ സത്യമായുംഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ നനവുണ്ട് പേരുകളും,സ്ഥലങ്ങളും മാറ്റിയിരിക്കുന്നതിലും, സത്യവും അസത്യവും എനിക്കുമാത്രം തിരിച്ചറിയാവുന്നതുപോലെ കൂട്ടിച്ചേര്‍ത്തിരിക്കുന്നതിലും ക്ഷമിക്കുക) ഭാഗം :6 വലിയ ഒരുഗേറ്റ്, അകത്തേക്ക് നീണ്ടുപോകുന്ന വഴി വഴിക്കിരുപുറവും ചുവപ്പണിഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ ഇരുവശവും വലിയ മാവിന്‍ തോട്ടം ഗേറ്റു ലോക്കുചെയ്തിരുന്നില്ല ഞങ്ങള്‍ ഗേറ്റു തുറന്ന് വാന്‍ അകത്തേക്ക് വിട്ടു ആ വഴി ചുറ്റി ചുറ്റി ഒരു കുന്നില്‍ മുകളിലേക്ക് നീങ്ങി വാഴത്തോപ്പ് തെങ്ങിന്‍ തോപ്പ് എന്നിവ കടന്ന് മുകളിലേക്ക് “ഇത് മാന്‍ഡേക്കിന്റെ സാനഡു പോലെ ഉണ്ടല്ലോ!” വിഷ്ണു ചിരിച്ചു ഞാന്‍ അത്ഭുതത്തോടെ ആ പറമ്പുകള്‍ കാണുകയായിരുന്നു അവസാനം വഴി ഒരു വീടിന്റെ മുന്‍പില്‍ അവസാനിച്ച

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും, ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്. സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്ന യാള്‍, ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത് ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം. സച്ചി സരസനും വാചാലനും ആണ്, എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പറവൂരിലെ ഇ സിയുടെ ലോഡ്ജിലായിരുന്നു, ഞാന്‍ ആദ്യ താവളം കണ്ടെത്തിയത്. പറവൂര്‍ ടൗണില്‍കേസരിമെമ്മോറിയല്‍ ടൗണ്‍ ഹാളിനടുത്ത് , മിക്കവാറും ഉദ്യോഗസ്ഥന്മാരുടെ താവളം അന്ന് ഈ ലോഡ്ജായിരുന്നു. അസൗകര്യം ഒന്നും ഇല്ലായിരുന്നെങ്കിലും, എനിക്ക് അവിടുത്തേ താമസം മടുത്തത് പെട്ടന്നാണ്. അതാണ് മഴപെയ്തുതോര്‍ന്ന ഒരു സായം സന്ധ്യയില്‍, തണുത്ത കുളിര്‍കാറ്റുകുളിര്‍പ്പിച്ച മനസ്സുമായി, ചീനവലകളും തോണികളും കണ്ടുകൊണ്ട് കോട്ടുവള്ളിപ്പാലത്തിന്റെ കൈവരികളിരുന്ന് കഥകള